Where possibilities begin

We’re a leading marketplace platform for learning and teaching online. Explore some of our most popular content and learn something new.
Total 3 Results
അഞ്‌ജലിയുടെ പൂർവ്വ ജൻമം

Created by - Dr Sreenath Karayatt

അഞ്‌ജലിയുടെ പൂർവ്വ ജൻമം

അഞ്‌ജലിയുടെ പൂർവ്വ ജൻമംഅഞ്ജലിയുടെ പൂർവ്വജന്മം കൗൺസിലിംഗ് സെന്ററിൽ അഞ്ജലി വന്നത് ഒരു വിചിത്രമായ കാര്യവുമായിട്ടായിരുന്നു . അഞ്ജലിക്ക് ഭർത്താവൊന്നിച്ച് ജീവിക്കാൻ കഴിയുന്നില്ല . സുന്ദരിയായ , വിദ്യാഭ്യാസമുള്ള , നല്ല ചിന്താശക്തിയുള്ള കുട്ടിയാണ് അഞ്ജലി ,എന്തുകൊണ്ടാണ് ഭർത്താവിനെ ഇഷ്ടമില്ലാത്തത് ? ഞാൻ ചോദിച്ചു . സർ കാരണം എനിക്കറിയില്ല . പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് പോകാനോ കാണാനോ മനസ്സ് അനുവദിക്കു ന്നില്ല . - നിങ്ങളുടെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചു മൊക്കെ പറയു , ഞാൻ പറഞ്ഞു . വളരെ നല്ല നിരീക്ഷണത്തോടെ അഞ്ജലിയുടെ ശരീരഭാഷയും കണ്ണുകളും ശ്രദ്ധിച്ചു . ഋഷികേശ് എന്നാണ് ചേട്ടന്റെ പേര് . മെഡിക്കൽ റപ്രസന്റേ റ്റീവാണ് . ജനങ്ങൾക്കെല്ലാം വളരെ ഇഷ്ടമാണ് . കാണാനും നല്ല സൗന്ദര്യമുണ്ട് . നന്നായി സംസാരിക്കും . തമാശ പറയും . ഒരു പക്ഷെ എന്റെ സങ്കല്പത്തിലെ ഭർത്താവിനെത്തന്നെയാണ് എനിക്കു ലഭിച്ചത് . എനിക്കു ഒരുപാട് ഇഷ്ടവുമാണ് . പക്ഷെ എനിക്ക് എന്തോ ചില കാരണത്താൽ ഋഷിചേട്ടന്റെ അടുത്ത് പോവാൻ സാധിക്കുന്നില്ല . കാരണം എനിക്കറിയില്ല . എന്റെ അച്ഛ നോടും അമ്മയാടും ചേട്ടനോടും ഞാൻ പറഞ്ഞിട്ട് അവർക്ക് മനസ്സിലാവുന്നില്ല സത്യത്തിൽ കാരണം എനിക്കു തന്നെ അറിയില്ല . അദ്ദേഹത്തിന്റെ അമ്മയെയും അച്ഛനെയും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് . ഒരു മകളെപ്പോലെത്തന്നെയാണ് അവർ എന്നോടും പെരു മാറുന്നത് . പക്ഷെ എനിക്ക് ഇപ്പോൾ അവിടേക്ക് പോവാൻ പേടിയാണ് . സാർ ഞാനെന്തു ചെയ്യണം  ജീവിതത്തിലാദ്യമായിട്ടാണ് ഇത്തരം ഒരു കേസ് കേൾക്കു ന്നത് . അഞ്ജലിക്ക് ഋഷികേശിനെ ഒരേ സമയം വളരെ ഇഷ്ട വുമാണ് അതേസമയം തന്നെ വളരെ ഭയവുമാണ് അല്ലെങ്കിൽ എന്തോ ഒരു വെറുപ്പ് അനുഭവപ്പെടുന്നു . കാരണം അറിയില്ല . - ഞാൻ അഞ്ജലിയുടെ അച്ഛനെയും അമ്മയെയും വിളിച്ചു . അവർ എന്റെ മുന്നിൽ നിറകണ്ണുകളോടെ ഇരുന്നു . സർ , ഞങ്ങളുടെ പുണ്യം കൊണ്ടാണ് ഇവൾക്ക് ഇങ്ങനെ ഒരു ബന്ധം തരപ്പെട്ടത് . വളരെ നല്ല കുടുംബമാ അവരുടേത് . അവനും വളരെ നല്ല പയ്യനാ . ഇപ്പോളത്തെ കുട്ടികളിൽ കാണുന്ന യാതൊരു ദുശ്ശീലവും ഇല്ലാത്ത നല്ല പയ്യൻ . ഞങ്ങൾക്കൊക്കെ അവനെ വളരെ ഇഷ്ടമാണ് . പക്ഷെ മകൾക്ക് എന്താ ഒരു പ്രയാസം , ഇനി കാണിക്കാൻ വേറെ ആളില്ല . ഒരുപാട് പൂജയും മന്ത്രവാദവുമൊക്കെ ചെയ്തു നോക്കി , ഒരുപാട് കൗൺസിലിം ഗിന് കൊണ്ടുപോയി , പക്ഷെ ഒരു ഫലോം കണ്ടില്ല . കാശ് പോയത് മിച്ചം . കാശ് പോവുന്നതു കൊണ്ടല്ല , ഇതിനൊരു പരിഹാരം വേണ്ട , ചെറിയ കുട്ട്യാണ തല്ലി പറഞ്ഞയക്കാം . ഇതിപ്പോ മോളെ കരച്ചിൽ കാണുമ്പോൾ അതും സഹിക്കുന്നില്ല . സാറ് എന്തേലും ഒരു വഴി കണ്ട് അവളെ പറഞ്ഞു മനസ്സിലാക്കി അവിടേക്ക് പറഞ്ഞയക്കണം , മറ്റ് നമ്മൾ എന്ത് കാരണം പറയും അവരൊക്കെ വളരെ മാന്യമായി ജീവിക്കുന്നവരാ . ഇവരുടെ കല്ല്യാണം ഒരു ഉത്സവമായിട്ട് നടത്തിയതാ . ഈ ബന്ധം മുന്നോട്ടു പോയില്ലെങ്കിൽ പിന്നെ മരിക്കണതാ ഭേദം . നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും . ഭർത്താവിന്റെ വീട്ടുകാരോട് എന്ത് പറയും ഇത്രയും പറഞ്ഞ് ആ സാധുമനുഷ്യൻ കരയാൻ തുടങ്ങി . എന്തായാലും നമുക്ക് വഴിയുണ്ടാക്കാം . ഞങ്ങളൊക്കെ കൂടെയില്ലേ അദ്ദേഹത്തെ ആശ്വസിപ്പിച്ച് ചോദ്യഭാവത്തിൽ അമ്മ യുടെ മുഖത്ത് നോക്കി . ആ നോട്ടം അവർക്ക് പറയാനുള്ള അനുവാദമാണെന്ന് മനസ്സിലാക്കി ആ അമ്മ പറഞ്ഞു .  ഞാനാണ് ഇപ്പോ ഇവരുടെ ഇടയിൽ കിടന്ന് കഷ്ടപ്പെടു ന്നത് . വീട് ഇപ്പോ ഒരു മരിച്ച വീടുപോലെയാ . ആരും ആരോടും മിണ്ടാട്ടമില്ല . സമയമായാൽ വല്ലതും കഴിച്ചാലായി . കരച്ചിൽ തന്നെ കരച്ചിൽ , കാരണം ചോദിച്ചാൽ അവൾക്ക് ഒന്നും പറയാനില്ല . മരുമോനെക്കുറിച്ച് പറയാൻ മോൾക്ക് എപ്പോഴും നൂറ് നാവാണ് . പക്ഷെ അവൾക്ക് അവിടെ പോവുക എന്ന് പറ ഞഞ്ഞാൽ ഭ്രാന്താണ് . ഞങ്ങൾ നോക്കുന്നതിനെക്കാൾ സ്നേഹ ത്തോടെയാണ് അവന്റെ അച്ഛനും അമ്മയും അവളെ നോക്കു ന്നത് . എന്നിട്ടും എന്താ അവൾക്ക് അവിടെ പ്രശ്നം എന്ന് മന സ്സിലാവുന്നില്ല . വാസ്തുദോഷവും പ്രശ്നംവെപ്പും പൂജയും എല്ലാം ചെയ്തിട്ടും ഫലം കാണുന്നില്ല . എന്തെങ്കിലും ഒരു പരി ഹാരം സാറ് ഉണ്ടാക്കിത്തരണം . അവള് സന്തോഷത്തോടെ അവന്റെ കൂടെ ജീവിക്കണം എന്നു തന്നെയാ എന്റം ആഗ്ര ഹം . പക്ഷെ അവളുടെ അവസ്ഥ കാണുമ്പോ എന്ത് ചന്തമുള്ള കുട്ടി ആയിരുന്നു . ഇപ്പോ ടെൻഷനായി കണ്ണൊക്കെ കുഴിയി ലായി മെലിഞ്ഞ് വല്ലാണ്ട് കോലം കെട്ടുപോയി . എന്താ ചെയ്യാ , അമ്മയും അടക്കിപ്പിടിച്ച കണ്ണീർ തുള്ളികൾ കൺപീലികളെ ഭേദിച്ച് നിലത്തേക്ക് പതിച്ചു . സാരിത്തലപ്പു കൊണ്ട് കണ്ണുകൾ തുടച്ച് അമ്മയും പ്രതീക്ഷയോടെ എന്നെ നോക്കി ഇരുന്നു . അച്ഛനോടും അമ്മയോടും പുറത്തിരിക്കാൻ പറഞ്ഞ് ഞാൻ വീണ്ടും അഞ്ജലിയെ വിളിച്ചു . എന്റെ ചില സംശയങ്ങൾ തീർക്കുകയായിരുന്നു ലക്ഷ്യം . - - ഞാൻ : ഇത് വളരെ പ്രത്യേകതയുള്ള ഒരു കേസായിട്ടാണ് എനിക്ക് തോന്നുന്നത് . ഭർത്താവിനെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്ത നന്മ മാത്രം പറയുന്ന ഭർത്താവിനെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്ന അഞ്ജലിക്ക് പക്ഷെ ഭർത്താവിനെ കാണുന്നതോ അടുത്തേക്ക് വരുന്നതോ ഇഷ്ടമില്ല . അല്ലേ . അഞ്ജലി : അതെ സാർ , എനിക്കും മനസ്സിലാവുന്നില്ല . ഞാൻ : നിങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് അല്ലേ ? അഞ്ജലി : അതെ . എന്നെ ഒരു വിവാഹ വീട്ടിൽ നിന്നും  കണ്ട് എന്റെ വീട്ടിൽ വന്ന് വിവാഹാന്വേഷണം നടത്തിയിട്ടാണ് വിവാഹം നടന്നത് . പക്ഷെ ഞാൻ ആദ്യം കാണുന്നത് പെണ്ണു കാണലിനു വന്നപ്പോഴാണ് . ഞാൻ : ശരി , പെണ്ണു കാണാൻ വന്നപ്പോൾ നിങ്ങൾ ശരിക്കും പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടില്ലേ ? ആ സമയം അഞജലിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടായിരുന്നോ . അഞ്ജലി : ഇല്ല ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല . നന്നായി തമാശ പറയുന്ന ആളാണ് . എനിക്ക് തമാശ പറയുന്ന വരെ ഒരുപാട് ഇഷ്ടമാണ് . പിന്നെ നല്ല ആളാണെന്ന് അച്ഛനും അമ്മയും പറഞ്ഞു . - ഞാൻ : ആ സമയത്ത് എന്ന് അഞ്ജലി പറഞ്ഞുവല്ലോ ? അപ്പോ പിന്നീട് എന്തെങ്കിലും തോന്നിയോ ? അഞ്ജലി : ഇതുമായി ബന്ധപ്പെട്ടതല്ല പക്ഷെ അന്ന് രാത്രി ഞാൻ സ്വപ്നം കണ്ട് കരഞ്ഞു . എന്തോ കണ്ട് ഭയപ്പെട്ടതു പോലെ അച്ഛനും അമ്മയും ഒക്കെ ഓടിവന്നു . മൂന്നാലുദിവസം ഭയങ്കര പേടിയായിരുന്നു . അമ്പലത്തിലെ തിരുമേനിയെ കൊണ്ട് ചരടൊക്കെ ജപിച്ചു കെട്ടിച്ചു . പിന്നെ ഒരു ഡോക്ടറെ കാണിച്ചിരുന്നു . ഡിപ്രഷനാണെന്നാണ് പറഞ്ഞത് . ഒരു മാസത്തേക്ക് ഗുളിക തന്നു . കുറച്ചു ദിവസം കഴിച്ചു പിന്നീട് അതൊക്കെ മാറി . ഞാൻ : ശരി , പിന്നെ നിങ്ങൾ കാണുകയോ വിളിക്കുകയോ ഒക്കെ ചെയ്യാറുണ്ടായിരുന്നോ ? അഞ്ജലി : ഞാൻ പിന്നെ കണ്ടത് വിവാഹ നിശ്ചയത്തി നാണ് . അപ്പോഴെനിക്ക് പനി ആയതിനാൽ ദൂരെ നിന്ന് കാണാനെ കഴിഞ്ഞുള്ളൂ . പക്ഷെ ദിവസവും ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു . - ഞാൻ : ആ സമയത്ത് അഞ്ജലിക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിരുന്നോ ? അഞ്ജലി : ഇല്ല ഞങ്ങൾ നന്നായി സംസാരിക്കാറുണ്ടായി രുന്നു . ഒന്നു രണ്ടു പ്രാവശ്യം ഞങ്ങൾ ബീച്ചിൽ പോയിട്ടുണ്ട് . പക്ഷെ പെട്ടെന്ന് തന്നെ പോരുകയും ചെയ്തു . അച്ഛന് അതൊന്നും അത്ര ഇഷ്ടമില്ല . ഒന്നിച്ച് യാത്രയൊക്കെ വിവാഹം കഴിഞ്ഞിട്ട് മതിയെന്നു പറഞ്ഞു . നിശ്ചയം കഴിഞ്ഞ് മൂന്നു മാസമേ വിവാഹത്തിന് ഉണ്ടായിരു ന്നുള്ളൂ . ഞാൻ : ഇപ്പോൾ അഞ്ജലി ആരുടെ വീട്ടിലാണ് . അഞ്ജലി : ഞാനിപ്പോൾ എന്റെ വീട്ടിലാണ് . ഈ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു . ഞാൻ : വിവാഹം കഴിഞ്ഞിട്ട് എത്രകാലമായി അഞ്ജലി : അടുത്ത മാസം 24 ന് ഒരു വർഷം തികയുകയാണ് . ഞാൻ : എത്ര മാസം ഭർത്താവിന്റെ അടുത്ത് ഉണ്ടായിരുന്നു . ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസമെ ചേട്ടൻ വീട്ടിലുണ്ടായിരുന്നുള്ളൂ . പിന്നീട് ഹൈദ്രബാദിൽ ട്രെയിനിംഗിന് പോയിരിക്കുവായിരുന്നു . കേരളത്തിന്റെ മുഴുവൻ ഇൻചാർജ്ജ് ചേട്ടനായതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെ വീട്ടിൽ ഉണ്ടാവാറുള്ളൂ . 6 മാസം ഞാൻ അവിടെ ഉണ്ടായിരുന്നു . പിന്നീട് എനിക്ക് ഈ പ്രശ്നം വന്നപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു . അഞ്ജലി പറഞ്ഞ് നിർത്തി . . . അഞ്ജലിയുടെ നോട്ടം എന്റെ അടുത്തുള്ള വെള്ളക്കുപ്പി യിൽ ഇടക്ക് ഉടക്കിയത് കണ്ടപ്പോൾ ഒരു ഗ്ലാസ് വെള്ളം ഞാൻ അഞ്ജലിക്ക് കൊടുത്തു . വളരെ സന്തോഷത്തോടെ അവൾ ആ വെള്ളം കുടിച്ചു . - - ഞാൻ : ഞാൻ ചോദിക്കുന്നതിൽ വിഷമമൊന്നും തോന്നരുത് . കുട്ടിക്കാലത്ത് എപ്പോഴെങ്കിലും ഡിപ്രഷൻ ഉണ്ടായിരുന്നാ ? അഞ്ജലി ; ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു . അപ്പോൾ വീടിനടുത്തുള്ള ഒരു ഹോമിയോപതി ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു . പിന്നെ ആ ഡോക്ടർ പേടി വരുമ്പോൾ ദീർഘശ്വാസമെടുത്ത് വിടാൻ പഠിപ്പിച്ചു തന്നിരുന്നു . പിന്നീട് പേടിയൊന്നും ഉണ്ടായിട്ടില്ല . പക്ഷെ ഞാൻ പൊതുവെ ഭയങ്കര പേടിയുള്ള കൂട്ടത്തിലാണ് . ഒരാൾ ഉറക്കെ സംസാരിച്ചാലൊക്കെ ഞാൻ പേടിക്കും . അതേ പോലെ ആൾക്കൂട്ടവും എനിക്ക് ഭയങ്കര പേടിയാണ് . ഞാൻ : അപ്പോ കല്ല്യാണത്തിന് ധാരാളം ആളുകൾ വന്നില്ലേ . ആ സമയം പേടി തോന്നിയോ ? അഞ്ജലി : ചിരിച്ചുകൊണ്ട് അവരൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ഞങ്ങളുടെ ബന്ധുക്കളല്ലെ ? ബന്ധുക്കളെ ആരെങ്കിലും ഭയപ്പെടുമോ ? ഞാൻ : പിന്നെ എന്തുകൊണ്ടാണ് അഞ്ജലിക്ക് ഏറ്റവും അടുത്ത ബന്ധുവായ ഭർത്താവ് ഋഷിയോട് ഭയം തോന്നുന്നത് . - അഞ്ജലി ; സത്യം പറഞ്ഞാൽ ഭയമല്ല . ആ വികാരം എനിക്ക് പറയാൻ സാധിക്കുന്നില്ല . ഞാൻ : പ്രശ്നത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ് ചോദിക്കുന്നതിൽ വിഷമം തോന്നരുത് . അഞ്ജലി : ഇല്ല സാർ . സർ എന്ത് വേണമെങ്കിലും ചോദി ച്ചോളു . ഞാൻ : നിങ്ങളുടെ കിടപ്പറയിൽ ഏതെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ? അഞ്ജലിക്ക് 100 % എന്നെ വിശ്വസിക്കാം എന്നോട് കാര്യങ്ങൾ തുറന്ന് പറയാം . അഞ്ജലി ; അതിന് ഞങ്ങൾ തമ്മിൽ ഇതുവരെ അങ്ങിനെ ഒരു ബന്ധം ഉണ്ടായിട്ടില്ല . ഞാൻ : അതെന്തുകൊണ്ടാണ് ? അഞ്ജലി : വിവാഹ ദിവസം വൈകുന്നേരമാണ് ഞാൻ പിരീഡ്സ് ആയത് . നേരത്തെ ഗുളിക കുടിച്ചെങ്കിലും വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം അത് സംഭവിച്ചത് . ഞാൻ : അപ്പോൾ വിവാഹം നിശ്ചയിക്കുന്ന സമയത്ത് ഇത് ആലോചിച്ചിരുന്നില്ലെ .  അഞ്ജലി : അതിന് എന്റെ പിരീഡ്സ് റെഗുലറായല്ല വരുന്നത് . ചിലപ്പോൾ നേരത്തെയും ചിലപ്പോൾ വളരെ വൈകി യിട്ടുമാണ് . പക്ഷെ വരുന്നതിന്റെ രണ്ട് ദിവസം മുമ്പ് എനിക്ക് മനസ്സിലാവും . അപ്പോൾ എല്ലാറ്റിനോടും ഒരു ദേഷ്യമൊക്കെ യാണ് . ഞാനൊറ്റയ്ക്കാണ് എന്ന തോന്നൽ വരും . അച്ഛനോടും അമ്മയോടും ഒക്കെ ദേഷ്യം വരും . വിവാഹത്തിന്റെ തലേ ദിവസം എനിക്ക് ആ അവസ്ഥ വന്നു . അപ്പോഴാ ഞാൻ മെൻസസ് ആവാ തിരിക്കാനുള്ള ഗുളിക കഴിച്ചത് . പക്ഷെ വിവാഹത്തിന് അന്ന് വൈകീട്ട് മെൻസസ് ആയി . - പിന്നീട് ചേട്ടന് ഹൈദ്രാബാദിലേക്ക് ട്രെയിനിംഗിന് പോവേ ണ്ടിവന്നു . പിന്നെ വന്നപ്പോൾ പല തവണ ബന്ധപ്പെടാൻ ശ്രമി ച്ചെങ്കിലും എനിക്കെന്തോ ഇഷ്ടമില്ലായിരുന്നു . അങ്ങനെ ഞാനാണ് എനിക്ക് ആറു മാസം സമയം വേണമെന്ന് ആവശ്യ പ്പെട്ടത് . ചേട്ടൻ അത് സമ്മതിച്ചു . പക്ഷെ എനിക്ക് എന്തോ ചേട്ടന്റെ അടുത്തേക്ക് പോവാൻ കഴിയുന്നില്ല .ഞാൻ : അപ്പോപിന്നെ നിങ്ങൾ ഒരു സെക്സോളജിസ്റ്റി നെയോ സൈക്കോളജിസ്റ്റിനെയോ കണ്ടിരുന്നോ ? അ്ജ ലി : ചേട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ പോയിരുന്നു . അവിടുത്തെ ഡോക്ടർ ഒരു പുരുഷനായിരുന്നു . എനിക്ക് നാണമായതിനാൽ ഞാനൊന്നും പറ ഞ്ഞില്ല . ഇതൊക്കെ ഒരു ലേഡി ഡോക്ടറോടല്ലേ പറയാൻ പറ്റു . ഞാൻ : എന്നിട്ട് ലേഡി ഡോക്ടറെ കണ്ടോ ? അഞ്ജലി : ഇല്ല . പിന്നീട് പ്രശ്നങ്ങളൊക്കെയായി . . . ഞാൻ : ഇനി എന്താണ് അഞ്ജലിയുടെ ഭാവി പരിപാടി . എനിക്ക് ഡിവോഴ്സ് വേണം . അവിടെ ജീവിക്കാൻ വയ്യ . എന്നിട്ട് എനിക്ക് ബി . എഡ് . ചെയ്ത് ടീച്ചറാവണം . വിവാഹമൊക്കെ പിന്നീട് മതി . എനിക്ക് നല്ലൊരു ഭാര്യയാവാൻ കഴിയില്ല എന്ന് തോന്നുന്നു . - ശരി അജ്ഞലി . എനിക്ക് അഞ്ജലിയുടെ ഭർത്താവിനെ , ഋഷിയെ ഒന്ന് കാണാൻ സാധിക്കുമോ .  അഞ്ജലി ; ചേട്ടൻ ഇപ്പോൾ ഖത്തറിലേക്ക് പോയതാണ് . മൂന്ന് മാസം കഴിഞ്ഞ വരൂ . അപ്പോഴേക്കും ഒരു തീരുമാനം പറയണമെന്നാണ് പറഞ്ഞിരിക്കുന്നത് . ചേട്ടന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു . ഞാൻ ഇപ്പോൾ വിളിക്കാറില്ല . അച്ഛനോടു പറയുന്നു . പക്ഷെ ഇനി എന്നോട് അവിടേക്ക് പോവാൻ പറയല്ലെ സാർ . സാറെങ്കിലും എന്നെ മനസ്സിലാക്കണം , ശരി അച്ഛനെ ഒന്ന് ഇവിടേക്ക് വിളിക്കൂ . അച്ഛൻ വന്നു . ഞാൻ : അഞ്‌ജലിക്ക് വിവാഹത്തിന് മുമ്പ് ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ടോ ? അച്ഛൻ : ഇല്ല സാറെ അവൾ വളരെ അടക്കത്തോടെയും ഒതു ക്കത്തോടെയുമാ ജീവിച്ചത് . ഇതുവരെ അവളെക്കുറിച്ച് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല . ഞാൻ : വിവാഹത്തിനു മുമ്പ് നിങ്ങൾ അവളോട് ഈ കാര്യം ചോദിച്ചിരുന്നോ ? അച്ഛൻ : ഞങ്ങൾ അച്ഛനും മക്കളും പോലെയല്ല ജീവിച്ചത് . കൂട്ടുകാരെ പോലെയാ . അവൾ എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറയാറുണ്ടായിരുന്നു . അങ്ങനെ വല്ലതുമുണ്ടെങ്കിൽ അവൾ പറയുമെന്നെനിക്ക് ഉറപ്പായിരുന്നു . ഞാൻ : അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോവുന്നില്ല . എന്നാണ് പറയുന്നത് . അവൾക്കിഷ്ടമില്ലാതെ നമ്മൾ ഒരിക്കലും പറഞ്ഞയക്കരുത് . നിങ്ങൾ ഋഷിയെ വിളിക്കാറുണ്ടോ ? അച്ഛൻ : അവൻ എപ്പോഴും വിളിച്ച് കാര്യങ്ങൾ അന്വേഷി ക്കാറുണ്ട് . ഞങ്ങൾക്ക് 3 മാസം സമയം തന്നിട്ടുണ്ട് . ഒരു തീർപ്പ് പറയാൻ . 2 മാസം കഴിഞ്ഞു . 1 മാസം കൂടിയേ ഉള്ളൂ . ഞാനെ ന്താപ്പം പറയാ . . . ഞാൻ : ഋഷിയെ വിളിച്ച് ഒന്ന് എന്നെ വിളിക്കാൻ പറയുമോ . അച്ഛൻ : ഞാൻ ഇപ്പോ വിളിച്ച് നോക്കാം . അച്ഛൻ ഫോണെടുത്ത് വിളിച്ച് ഋഷി തിരിച്ച് വിളിച്ചു . അച്ഛൻ കാര്യങ്ങൾ സൂചിപ്പിച്ച് ഫോൺ എനിക്ക് തന്നു . അച്ഛനോട് പുറത്ത് നിൽക്കാൻ പറഞ്ഞു . ഞാൻ ഋഷിയോട് സംസാരിച്ചു . ഋഷി വളരെ നല്ല ഒരു വ്യക്തിയാണെന്ന് എനിക്ക് സംസാരത്തിൽ മനസ്സിലായി, എല്ലാ അർത്ഥത്തിലും അവൾ ആ വീട്ടിൽ അസ്വസ്ഥയാണെന്ന് ഋഷി എന്നോട് പറഞ്ഞു . കാരണമെന്തെന്ന് ആയിരം തവണ ചോദിച്ചിട്ടും അവൾക്ക് തിരിച്ചറിയാൻ കഴിയു ന്നില്ല എന്നാണവൾ പറഞ്ഞത് . ഇത് വല്ല മാനസിക രോഗവുമാ ണോ എന്നാണ് ഋഷി എന്നോട് അന്വേഷിച്ചത് . എന്തായാലും അവൾക്ക് ഇഷ്ടമില്ലെങ്കിൽ ഈ ബന്ധം ഒഴിയാൻ ഞാൻ തയ്യാ റാണ് . കേസോ ചർച്ചയോ നഷ്ടപരിഹാരമോ ഒന്നും വേണ്ട അവൾ സുഖമായിരിക്കട്ടെ എന്നുംഋഷി പറഞ്ഞു.ഫോൺ കട്ട് ചെയ്ത് അടുത്ത വഴി എന്താണ് എന്നാലോചിച്ച് കുറച്ച് സമയം ഞാൻ കണ്ണടച്ചിരുന്നു . - അഞ്ജലിയോടും അച്ഛനോടും അമ്മയോടും അടുത്ത ദിവസം വരാൻ പറഞ്ഞ് ഞാൻ വിശ്രമിച്ചു . അപ്പോഴാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പിയെക്കുറിച്ച് ഞാൻ ചിന്തിച്ചത്  . വർഷങ്ങൾക്കു മുമ്പ് ബ്രയാൻ വെൽസിന്റെ മെനിലൈഫ് മെനിമാസ്റ്റേഴ്സ് ( Many lives many master ' s ) എന്ന പുസ്തകം വായിച്ചപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ് പൂർവജന്മത്തെ കുറിച്ച് പഠിക്കണമെന്ന് . പ്രസ്തുത പുസ്തകത്തിൽ ഒരു അമേരിക്കൻ സൈക്യാട്രി ഡോക്ടറായ ബ്രയാൻ വെൽസ് കാതറിൻ എന്ന ഒരു സ്ത്രീയെ പൂർവ്വജന്മങ്ങളിലേക്ക് കൊണ്ടുപോയതായി പറയുന്നുണ്ട് . കാതറിന്റെ 86 ൽ അധികം ജന്മങ്ങളെക്കുറിച്ച് വെയസ് പറയുന്നുണ്ട് . അദ്ദേഹം അത് കണ്ടുപിടിച്ചത് ഈ പാസ്റ്റ് ലൈഫ് റിഗ്രഷനിലൂ ടെയാണ് . ഭാരത്തിന്റെ ഫിലോസഫിയും മുൻജന്മത്തെയും പൂർവ്വ ജന്മങ്ങളെയും വിശകലനം ചെയ്യുന്നുണ്ട് . ഭാഗവതത്തിൽ ജഡാ ഭരതന്റെ കഥയൊക്കെ അതിനുദാഹരണങ്ങളാണ് . ഭാരത സംസ്കാരത്തിന്റെ ഫിലോസഫിയുടെ ഒരു നെടും തൂൺ കർമ്മ നിയമമാണ് . ( Law of Karma ) ഓരോരുത്തരും ജനിക്കുന്നതു  .  തന്നെ അവരുടെ കർമ്മങ്ങളാലാണെന്നാണ് ആത്മീയാചാര്യന്മാർ പറയുന്നത് .  ഒരിക്കൽ രാമാനന്ദ്ജിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചില അനുഭവങ്ങൾ പങ്കുവെച്ചത് ഓർമ്മവന്നു. ആ അനുഭവങ്ങൾ എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുകയും വെയ്സിന്റെ യൂട്യൂബ് വീഡി യാവിലൂടെ ഞാൻ ആദ്യമായി റിഗ്രഷൻ തെറാപ്പിക്ക് വിധേയമാവുകയും ചെയ്തു .ആദ്യത്തെ തവണ എനിക്ക് ഒന്നും കാണാൻ സാധിച്ചില്ലെങ്കിലും കുറച്ചു കാലത്തെ പരിശ്രമങ്ങൾക്കു ശേഷം  എനിക്ക് എന്റെ പൂർവജന്മ അനുഭവങ്ങൾ സ്വപ്നത്തിലെന്നോണം കാണാൻ കഴിഞ്ഞു . അത് എന്റെ ഈ ജന്മത്തിലെ പല കർമ്മങ്ങളും അഭിരുചികളുമായി വളരെ ബന്ധ മുള്ളതായിരുന്നു . പിന്നീട് വളരെ ആഴത്തിൽ അതിനെക്കുറിച്ച് പഠിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ മാത്രം തെറാപ്പിയായി ചെയ്യാറുമുണ്ട് . വളരെക്കാലം വയറുവേദനയുമായി നടക്കുന്ന ഒരാളെ പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി ചെയ്തപ്പോഴാണ് അയാൾ കഴിഞ്ഞ ജന്മം കത്തിക്കുത്തേറ്റ് മരിച്ചതാണെന്നറിയാൻ കഴിഞ്ഞത് , അത് ഹീൽ ചെയ്യപെടുകയും അയാളുടെ കാലാകാലങ്ങളായുള്ള വയറുവേദന മാറുകയും ചെയ്ത അനുഭവവും ഉണ്ട് . ബ്രയാൻ വെയ്സിന്റെ ചിന്തകളെ അനുകൂലിക്കുന്നവരും പ്രതി കൂലിക്കുന്നവരും ഉണ്ട് , കാതറിൻ പറഞ്ഞ പൂർവ്വ ജന്മസ്മരണ കൾ പലതും പല കാലങ്ങളിൽ പല സ്ഥലത്ത് ജീവിച്ചിരുന്നവ രായിരുന്നു എന്ന് ശാസ്ത്രീയമായി തെളിഞ്ഞപ്പോഴാണ് ശാസ്‌ത്ര ലോകം ശരിക്കും ഞെട്ടിയത് . പിന്നീട് പല മെഡിറ്റേഷൻ കേമ്പു കളിലും PLR ചെയ്തപ്പോൾ വളരെ അത്ഭുതപ്പെടുത്തുന്ന അനു ഭവങ്ങളാണ് പഠിതാക്കൾ പങ്കുവച്ചത് . - ശ്രീ ശ്രീ രവിശങ്കർജി നേതൃത്വം കൊടുക്കുന്ന ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനമുൾപ്പെടെ പല വലിയ സംഘടനകളും ഇപ്പോൾ PLR പരിശീലിപ്പിക്കുന്നുണ്ട് . വിദേശ രാജ്യങ്ങളിലും PLR ന്റെ പ്രസിദ്ധി നാൾക്കുനാൾ ഏറിവരികയാണ് . ഇത് ഒരു മാനസിക പ്രതിഭാസമാണോ എന്ന് ശാസ്ത്രം വിചാരം ചെയ്ത വരുന്നു . എന്തായാലും അഞ്ജലിയുടെ വിഷയത്തിൽ PLR ചെയ്യാൻ തീരുമാനിച്ചു .  അടുത്ത ദിവസം രാവിലെ അഞ്ജലിയും കുടുംബവും എത്തി - വിശേഷങ്ങൾ കൈമാറിയതിനു ശേഷം ഞാൻ പാസ്റ്റ് ലൈഫ് റിഗഷൻ തെറാപ്പിയെക്കുറിച്ച് സംസാരിച്ചു . ഇത് ശാസ്ത്ര ലോകം 100 % അംഗീകരിച്ചതല്ലെന്നും അവർക്ക് 100 % ബോദ്ധ്യ മുണ്ടെങ്കിൽ മാത്രം 100 % സമ്മതമുണ്ടെങ്കിൽ മാത്രം ചെയ്യാ മെന്നും പറഞ്ഞു . അവർ പൂർണ്ണ സമ്മതം പറഞ്ഞു . ഞങ്ങൾ PLRന് തയ്യാറെടുത്തു . - എന്റെ ഹിപ്നോതെറാപ്പി ചെയറിൽ ( വളരെ റിലാക്സായി ഇരിക്കാനും - കിടക്കാനും സാധിക്കുന്ന വിധത്തിൽ മാറ്റാവുന്ന ചെയർ ) അഞ്ജലി ഇരുന്നു . ( PLR പ്രോസസ് വളരെ വലുതായതിനാലും എഴുതിയാൽ ആരെങ്കിലും ദുരുപയോഗം എന്ന ഭയ മുള്ളതിനാൽ പ്രോസസ് എഴുതുന്നില്ല ) പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി ചെയ്തു . അതിൽ കഴിഞ്ഞ ജന്മത്തിൽ എത്തിയപ്പോൾ പല പ്രായത്തിലെയും ഓർമ്മകളിലൂടെ അവളുടെ ബോധം സഞ്ചരിച്ചു . അവളുടെ വീട് കോൺഗ്രീറ്റ് ആണെന്നും അമ്മ സാരിയാണ് ഉടുത്തതെന്നും പറഞ്ഞപ്പോൾ വളരെ അടുത്ത കാലത്താണെന്നും കേരളത്തിലാണെന്നും മന് സ്സിലായി . ചെറിയ വയസ്സ് മുതൽ ഓരോ വയസ്സിലൂടെയും ബോധം സഞ്ചരിച്ചു . 19 വയസ്സിൽ എത്തിയപ്പോൾ ശാന്തമായി കാര്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടിരുന്ന അഞ്ജലി പെട്ടെന്ന് മുഖമാകെ വിറളി എന്നെ കൊല്ലുന്നു എന്ന് പറയാൻ തുടങ്ങി . മരണ വെപ്രാളം കാണിക്കാൻ തുടങ്ങി . ശാന്തമാവാനുള്ള ഹീലിംഗ് കൊടുത്തപ്പോൾ ശാന്തമാവുകയും മരണത്തിനു ശേഷമുള്ള അവസ്ഥയിൽ തുടർന്ന് കാര്യങ്ങൾ പറയുകയും ചെയ്തു . "എന്നെ ചതിച്ച് കൊന്നതാണെന്നും ഞാൻ ഏറ്റവും വിശ്വ സിച്ചിരുന്ന ആൾ എന്നെ ചതിച്ച് കൊന്നതാണെന്ന് " അവൾ പറഞ്ഞു . - ശേഷം ഈ ജന്മത്തിലൂടെ ബോധം സഞ്ചരിച്ചപ്പോൾ കഴിഞ്ഞ ജന്മത്തിൽ തന്നെ റേപ് ചെയ്ത് കൊലപ്പെടുത്തിയ ആളുടെ  മുഖഛായയാണ് തന്റെ ഭർത്താവിന് അതിനാലാണ് പേടി എന്നു പറഞ്ഞു . തെറാപ്പിയിൽ ആ വ്യക്തിയോട് ക്ഷമിക്കാനുള്ള നിർദ്ദേശം കൊടുക്കുകയും വളരെ സന്തോഷ ജീവിതം നയിക്കാനു കഴിവുണ്ടെന്നുമുള്ള ആത്മവിശ്വാസം കൊടുക്കു കയും ചെയ്തു . ശേഷം അഞ്ജലി ഋഷികേശിനെ കാണുകയും വളരെ അടുപ്പത്തോടെ പെരുമാറുകയും ഇപ്പോൾ വളരെ സന്തോഷം നിറഞ്ഞ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു . - ഇത് മനസ്സിന്റെ ഏതെങ്കിലും തലത്തിലുള്ള പ്രഹേളിക യാണോ എന്നറിയില്ല . പക്ഷെ അവരുടെ ജീവിതത്തിൽ അനു കൂലമായ നിലപാട് കൊണ്ടുവരാൻ നമുക്ക് സാധിച്ചു എന്നത് മാത്രം ഗുണമായി കരുതുക .ഡോ: ശ്രീനാഥ് കാരയാട്ട്എന്റെ പാസ്റ്റ് ലൈഫ് റിഗ്രഷൻ അനുഭവങ്ങൾ

More details

Published - Fri, 22 Jul 2022

ധ്യാനത്തിന്റ രീതി

Created by - Dr Sreenath Karayatt

ധ്യാനത്തിന്റ രീതി

ധ്യാനംധ്യാനത്തിന്റ രീതി   ധ്യാനമെന്നാൽ ജാഗരൂകത, ജാഗ്രത എന്നാണർത്ഥം. നിങ്ങൾ അറിവോടെ ചെയ്യുന്നതെന്തും ധ്യാനമാണ്. പ്രശ്നം പ്രവൃത്തിയല്ല. പ്രവൃത്തിയിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ഉണർവ്വ്. അതാണ്‌ പ്രശ്നം. നടക്കുന്നതുപോലും ധ്യാനമാകാം, നടത്തത്തിൽ നിങ്ങൾ ജാഗ്രത കൈവരിക്കുമെങ്കിൽ.  ബോധപൂർവ്വം, ഉണർവ്വോടെ ഇരിക്കാൻ കഴിയുമെങ്കിൽ ഇരിപ്പും ധ്യാനമാണ്, പക്ഷികളുടെ കൂജനം ശ്രെദ്ധിക്കുമ്പോൾ നിങ്ങൾക്ക് തിരിച്ചറിവുണ്ടെങ്കിൽ അതും ധ്യാനമാണ്. നിങ്ങളുടെ അന്തഃകരണത്തിലേക്കിറങ്ങുന്നതും ധ്യാനമാകാം, നിങ്ങൾ ജാഗ്രതയോടെയും അവബോധത്തോടെയും ആണ് അത് ചെയ്യുന്നതെങ്കിൽ. ഇപ്പറഞ്ഞതിന്റ ആകെത്തുക നിങ്ങൾ നിദ്രയിൽ ചലിക്കുകയാവരുത് എന്നതാണ് എന്നാൽ നിങ്ങൾ ചെയ്യുന്നതെന്തും ധ്യാനമായിരിക്കും.                   ജാഗ്രതയുടെ ആദ്യപടി ശരീരത്തെക്കുറിച്ച് ശ്രെദ്ധയുണ്ടായിരിക്കുക എന്നതാണ്. പതുക്കെ പതുക്കെ നമ്മുടെ ഓരോ ചേഷ്ടയെക്കുറിച്ചും ചലനത്തെക്കുറിച്ചും നാം ജാഗ്രതയുള്ളവരാകും. നിങ്ങൾ കരുതലുള്ളവരാകുമ്പോൾ ഒരു അത്ഭുതം സംഭവിച്ചുതുടങ്ങും : മുൻപ് നിങ്ങൾ ചെയ്തിരുന്ന പലതും അപ്രത്യക്ഷമാകും, ശരീരം കൂടുതൽ വിശ്രമാവസ്ഥയിലാകും. ശരീരം കൂടുതൽ ലയാവസ്ഥയിലാകും. ശരീരത്തിൽ പോലും ഒരു ഗാഢമായ ശാന്തി അനുഭവപ്പെട്ടുതുടങ്ങും ശരീരത്തിൽ ലോലമായൊരു സംഗീതം സ്പന്ദിക്കാൻ തുടങ്ങും              അപ്പോൾ സ്വന്തം ചിന്തകളെക്കുറിച്ച് ബോധവാന്മാരാകുക ; അതുതന്നെയാണ് ചിന്തയെക്കുറിച്ചും ചെയ്യേണ്ടത്. അവ ശരീരത്തെക്കാൾ സൂക്ഷ്മവും ലോലവുമാണ് ; അതുകൊണ്ടുതന്നെ ആപൽക്കരവും. നിങ്ങൾ സ്വന്തം ചിന്തകളെക്കുറിച്ച് ബോധവാന്മാരാകുമ്പോൾ, നമുക്കുള്ളിലെന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് നിങ്ങൾ അത്ഭുതം കൂറും. ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നത് എഴുതിവയ്ക്കുകയാണെങ്കിൽ നിങ്ങൾക്കുതന്നെ അത് വലിയൊരാശ്ചര്യമായിരിക്കും. നിങ്ങൾക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത് ഇതൊക്കെയാണെന്ന് വിശ്വസിക്കാൻ നിങ്ങൾക്കുതന്നെ പ്രയാസമാകും.              എന്നിട്ട് പത്തുമിനിറ്റ് കഴിഞ്ഞു അതൊന്ന് വായിച്ചുനോക്കു -- നിങ്ങൾക്കുള്ളിലുള്ളത് ഭ്രാന്തമായ ഒരു മനസ്സാണെന്ന് നിങ്ങൾ കണ്ടെത്തും ! നമ്മൾ ജാഗരൂകരല്ലാത്തതുകൊണ്ട് ഈ ഭ്രാന്തത്രയും ഒരന്തർധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ചെയ്യുന്ന എന്തിനെയും അത് സ്വാധീനിക്കുന്നു. അതെല്ലാറ്റിനേയും സ്വാധീനിക്കുന്നു. അതിന്റെ ആകെത്തുകയാണ് നിങ്ങളുടെ ജീവിതമായിത്തീരുന്നത് ! അതുകൊണ്ട് ഈ ഭ്രാന്തിനെ മാറ്റിയെടുക്കണം ജാഗ്രതയുടെ അത്ഭുതരഹസ്യം, നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല, ബോധവാനായിരുന്നാൽ മാത്രം മതി എന്നുള്ളതാണ്.      ശ്രെദ്ധിക്കുക എന്ന പ്രതിഭാസം തന്നെ അതിനെ മാറ്റിയെടുക്കും. പതുക്കെ പതുക്കെ ഭ്രാന്തൻ അപ്രത്യക്ഷമാകുന്നു. പതുക്കെ പതുക്കെ ചിന്തകൾക്ക് ഒരുതരം ഐക്യരൂപം കൈവരുന്നു. അവയുടെ അവ്യവസ്ഥ ഇല്ലാതാകുന്നു ; അവ കൂടുതൽ കൂടുതൽ സുസംഘടിതമാകുന്നു. അതോടൊപ്പം ഗാഢമായ ഒരു ശാന്തി ബലപ്പെട്ടുവരുന്നു,  മുൻകൈ ആർജ്ജിക്കുന്നു. ശരീരവും മനസ്സും ശാന്തമാകുമ്പോൾ അവയ്ക്ക് തമ്മിൽ ഒരു ലയം ഉണ്ടാകുന്നതായും അവതമ്മിൽ പരസ്പരബന്ധമുള്ളതായും അനുഭവപ്പെടും. ഇപ്പോഴവ വ്യത്യസ്ത ലക്ഷ്യങ്ങളിൽ സഞ്ചരിക്കുകയല്ല. ആദ്യമായി നിങ്ങൾ സ്വരൈക്യവും ചിട്ടയും അറിയുന്നു. ആ സ്വരൈക്യം മൂന്നാമത്തെ പടിയിലേക്ക് ചെന്നെത്തുവാൻ അത്യധികം സഹായിക്കുന്നു. അതായത് അനുഭൂതികൾ, വികാരങ്ങൾ, മാനസികാവസ്ഥകൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാകുക.        അതാണ്‌ ഏറ്റവും സൂക്ഷ്മവും വിഷമകരവുമായ തലം. എന്നാൽ ചിന്തകളെകുറിച്ച് അവബോധമുണ്ടാകുന്നുവെങ്കിൽ ഒരൊറ്റ പടികൂടിയേ ഇനി അവശേഷിക്കുന്നുള്ളൂ. അല്പം കൂടി ഗാഢമായ അവബോധമാണാവശ്യം. അപ്പോൾ നിങ്ങൾക്കു സ്വന്തം മാനസികാവസ്ഥകളെയും, സ്വന്തം വികാരങ്ങളെയും, സ്വന്തം അനുഭൂതികളെയും പ്രതിഫലിപ്പിക്കാൻ കഴിയും. ഒരിക്കൽ ഈ മൂന്നിനേയും കുറിച്ച് ബോധവാനാകുമ്പോൾ അവയെല്ലാമൊന്നിച്ച് ഒരു പ്രതിഭാസമായി മാറും. ഇവ മൂന്നും ഒന്നിച്ച് സമഞ്ജസമായി പ്രവൃത്തിക്കുമ്പോൾ, ഒന്നിച്ചൊരു ലയവും ശ്രുതിയുമായി മാറുമ്പോൾ, മൂന്നിന്റേയും സംഗീതം നിങ്ങൾക്ക് അനുഭവവേദ്യമാകും ; അവ ഒരു സ്വരരാഗസുധയായി മാറും ; അപ്പോഴേ നിങ്ങൾക്ക് പ്രവൃത്തിക്കുവാനാകാത്ത നാലാമത്തെ കാര്യം സംഭവിക്കുകയുള്ളൂ. അത് സ്വയമേവ വരേണ്ടതാണ്. എല്ലാറ്റിന്റെയും ഐക്യത്തിൽ നിന്ന് ഉത്ഭൂതമാകുന്നതാണത്. ഇത് മൂന്നും സാധിച്ചവർക്കുള്ള ഒരു സമ്മാനമാകുന്നു അത്.          നാലാമത്തേത് നിങ്ങളെ പ്രബുദ്ധനാക്കുന്ന ആത്യന്തികമായ അവബോധമാണ് -- സ്വന്തം അവബോധത്തെക്കുറിച്ച് ഒരുവൻ ബോധവാനാകുന്നു. അത് നിങ്ങളെ ബുദ്ധന്റെ അവസ്ഥയിലെത്തിക്കുന്നു. ആ ബോധോദയത്തിൽ മാത്രമേ നിങ്ങൾക്ക് പരമാനന്ദം എന്തെന്നറിയാനാവൂ. ശരീരം സുഖത്തെയറിയുന്നു. മനസ്സ് സന്തോഷത്തെയറിയുന്നു, ഹൃദയം ആഹ്ലാദത്തെയറിയുന്നു, നാലാമത്തെ അവസ്ഥ പരമാനന്ദമറിയുന്നു, ഈ പരമാനന്ദമാണ് സന്യാസത്തിന്റ സാധനയുടെ ലക്ഷ്യം. അതിലേക്കുള്ള പാതയാണ് അവബോധം.     മുഖ്യമായ കാര്യം നിങ്ങൾ ശ്രദ്ധാലുവാണ് എന്നതത്രേ : നിങ്ങൾ ശ്രെദ്ധിക്കാൻ മറക്കുന്നില്ലെന്നത്, നിങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നത്. ക്രമേണ നിരീക്ഷകൻ കൂടുതൽ കൂടുതൽ സാന്ദ്രതയാർജിക്കുമ്പോൾ, സ്ഥിരബുദ്ധിയാവുമ്പോൾ, അചഞ്ചലനാവുമ്പോൾ, ഒരു വമ്പിച്ച പരിവർത്തനം വന്നുചേരുന്നു. നിങ്ങൾ ശ്രെദ്ധിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അപ്രത്യക്ഷമാവുന്നു.  ആദ്യമായി നിരീക്ഷകൻ തന്നെ നിരീക്ഷണവിധേയമാകുന്നു. ശ്രദ്ധാലുതന്നെ ശ്രദ്ധാകേന്ദ്രമാവുന്നു നിങ്ങൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ഓഷോ

More details

Published - Fri, 22 Jul 2022

പൂർണ്ണ ദീക്ഷ

Created by - Dr Sreenath Karayatt

പൂർണ്ണ ദീക്ഷ

പൂർണ്ണ ദീക്ഷ*"നിങ്ങൾ ഒരു നിസ്വനായി വേണംപോകാൻ"*21 വർഷത്തെ ശ്രീവിദ്യാ സപര്യയുടെ പൂർണ്ണതക്കായിഗുരു സന്നിധിയിലേക്ക്യാത്രപുറപ്പെടുന്ന സമയം, വലിയ രണ്ട് ബാഗുകളിലായി സാധനങ്ങൾ നിറച്ച് വണ്ടിയിൽ വെയ്ക്കുമ്പോഴാണ്പിന്നിൽ നിന്നുംരാംജിയുടെ ശബ്ദംമനസ്സിലായില്ലെന്ന ഭാവത്തിൽഞാൻ അദ്ദേഹത്തിന്റെമുഖത്തേക്ക് നോക്കിവിദൂരതയിലേക്ക് നോക്കി കൊണ്ട് അദ്ദേഹം തുടർന്നു"നമ്മളീ ഭൂമിയിലേക്ക് വന്നതും നിസ്വനായിട്ടല്ലേപിന്നെ എന്തിനാണ്ഈ യാത്രയിൽ ഇത്രയധികം ഭാരം " "ശ്രീനാഥേട്ടൻതികച്ചുംനിസ്വനായി വേണംപൂർണ്ണ ദീക്ഷക്ക് പോവാൻ എന്നാണ്എന്റെ അഭിപ്രായം "രാംജി വ്യക്തമാക്കിസത്യത്തിൽആ വാക്കുകൾഎന്റെ അഹങ്കാരത്തിന്റെഭാരമാണ് ഇറക്കി വെച്ചത് അങ്ങനെ  ഒരു ചെറിയ തോൾസഞ്ചിയിൽനിത്യോപാസനാംഗമായമഹാമേരുവും അവശ്യവസ്ത്രങ്ങളും  മാത്രമെടുത്ത്റെയിൽവേ സ്‌റ്റേഷനിലേക്ക്പുറപ്പെട്ടു.രാംജി തന്നെയാണ്ബൈക്കിൽ സ്റ്റേഷനിൽ വിട്ടത്.സ്റ്റേഷനിൽ നിന്നും യാത്ര പറഞ്ഞു അദ്ദേഹം തിരിച്ചു പോകുമ്പോൾആകെ ആഗ്രഹിച്ചത്എന്റെ ജീവിതത്തിലെഏറ്റവും ധന്യമായഈ മുഹൂർത്തത്തിൽരാംജി കൂടെ ഉണ്ടാവണംഎന്നായിരുന്നു.ആഗ്രഹം അറിയിച്ചു കൊണ്ട്ഒരു വാട്ട്സ്അപ് സന്ദേശം അയച്ചു.എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിന് വരാതിരിക്കാൻ കഴിയില്ലെന്ന്ബോധം ശക്തമായഒരു ശൂന്യാവസ്ഥയിൽആയിരുന്നു എന്ന് വേണം പറയാൻഒരു പക്ഷെആ അമൃതവർഷത്തിന്ആത്മാവ് പാകപ്പെടുന്നതാവാംട്രയിൻ നിശ്ചയിച്ച പാളത്തിലൂടെ യാത്ര തുടർന്നു.മഴയത്ത് മാഞ്ഞ്മറഞ്ഞു പിന്നിലേക്കു പോകുന്ന കാഴ്ചകൾ കണ്ടപ്പോൾ ചിന്തിച്ചത്പിന്നിട്ട ജീവിതത്തെയുംഅഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്എന്ന എന്റെ ഗുരുനാഥനെ കുറിച്ചുമായിരുന്നു 21 വർഷങ്ങൾക്ക് മുമ്പ്ഇതേ പോലെഗുരുനാഥന്റെ അടുത്തേക്ക് പോകുമ്പോൾകൂടെയുണ്ടായിരുന്നത് ദാരിദ്ര്യവും നിസ്സഹായതയും മാത്രമായിരുന്നു.അന്ന് ഗുരുനാഥൻ മന്ത്രദീക്ഷക്കൊപ്പം എനിക്ക് തന്നത് മഹത്തായ ജീവിതവും വലിയ ഒരു കാഴ്ചപ്പാടുംആയിരുന്നു.ഗുരു ഗർഭത്തിൽകൂടുതൽ കാലം കഴിയാൻ സാധിച്ചില്ലെങ്കിലുംഗുരുത്വമെന്ന ആ പൊക്കിൾക്കൊടിഎന്നും എന്നെ എന്റെ ഗുരുനാഥനുമായി ബന്ധിപ്പിച്ചിരുന്നു.ശക്തമായ സാധനയുടെയുംപുരശ്ചരണത്തിന്റെയുംനാളുകൾ, യാത്ര തന്നെ ലക്ഷ്യമായിക്കണ്ട് പിന്നിട്ട വഴികൾഗുരുനാഥൻ എന്നിൽ പാകിയ വിത്തുകൾ മുളച്ച് തുടങ്ങിയിരുന്നു.ഗുരുപരമ്പരകളുടെഅനുഗ്രഹത്താൻഓരോ സ്ഥലത്തു നിന്നും ലഭിച്ചത് വലിയ സ്വീകാര്യത.പത്ത് വർഷങ്ങൾക്ക് മുമ്പ് ഗുരുമഹിമ  മനസിലാക്കാൻ തക്കവണ്ണം പക്വതയില്ലാത്ത കാലത്ത്,ദീക്ഷ എന്നത് ചോദിച്ചു വാങ്ങേണ്ടതല്ല ഗുരുനാഥൻ അറിഞ്ഞു തരേണ്ടതാണ് എന്ന തിരിച്ചറിവ് ഇല്ലാത്ത കാലത്ത്ദീക്ഷയെ കുറിച്ച് ഗുരുനാഥനോട്ചോദിച്ചപ്പോൾ"ശിഷ്യൻ പാകമാവുമ്പോൾ ഗുരു പ്രത്യക്ഷപ്പെടും" എന്ന് പറഞ്ഞ് എന്റെ അഹങ്കാരം നിറഞ്ഞ ദീക്ഷാ മോഹത്തെ ഒടിച്ചുകളയുകയാണ് ഗുരുനാഥൻ ചെയ്തത്.വീണ്ടും ഒരുപാട് യാത്രകൾ അനുഭവങ്ങൾഅംഗീകാരങ്ങൾ,ഒരുപാട് മഹാത്മാക്കളുമായുള്ള സഹവാസം,രാംജിക്കൊപ്പമുള്ളപഠനങ്ങൾ ,കാശ്മീരശൈവ ദർശനങ്ങൾ,ഋതംഭര തുടങ്ങിഎന്തൊക്കെയോഞാൻ പോലുമറിയാതെഎന്റെ മനസ്സിനെയും ബോധത്തെയും പാക പെടുത്തിയിട്ടുണ്ടാവാം കഴിഞ്ഞ ഗുരുപൂർണിമ യോടനുബന്ധിച്ച്ഗുരുനാഥനെ കാണാൻ ചെന്നപ്പോഴാണ്"താൻ ഒരു ജ്യോത്സ്യനെ കണ്ടു കന്നിമാസത്തിൽ ഒരു മുഹൂർത്തം നിശ്ചയിക്കു പൂർണ്ണ ദീക്ഷക്ക് സമയമായി "എന്ന് ഗുരുനാഥൻ പറയുന്നത് ആനന്ദം കൊണ്ട്മതി മറന്ന നിമിഷങ്ങൾഗുരുനാഥന്റെ വാക്കുകൾ ഒരു അലയൊലിയായികാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.ഒരു സാധകനെ സംബന്ധിച്ച് ജീവിതത്തിൽഇതിനെക്കാൾ പ്രാധാന്യമുള്ള ഒരു കാര്യവും ഇല്ലജന്മാന്തരങ്ങളിലൂടെ വന്നു ചേർന്ന പാപങ്ങളെ ഏറ്റടുത്ത് ശിഷ്യനെ പാപത്തിൽ നിന്നും മുക്തനാകുകയും ശിഷ്യന് ജ്ഞാന മാർഗം ഉപദേശിച്ചു കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദീക്ഷഗുരു പരമ്പരകളിലൂടെഒഴുകി തന്നിൽ എത്തി നിൽക്കുന്ന മന്ത്രശക്തിയെപോഷണം ചെയ്തു തന്റെ ഉപാസ്യ ദേവതയുടെ ശക്തി ഉദ്ധീപിപ്പിച്ചു നാഡി മാർഗ്ഗേണ ശിഷ്യനിൽ ആത്മ സംയോജനം ചെയ്യുന്നതാണ്ദീക്ഷാ ക്രിയകൾ ..അങ്ങനെ ഒക്ടോബർപത്തിന് ദീക്ഷ തീരുമാനിച്ചു.കാലത്തിന് ദൈർഘ്യംകൂടുതലാണ് എന്ന് തോന്നിയ ദിന രാത്രങ്ങൾഅങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു സന്ധ്യാനേരത്ത് ഗുരുനാഥന്റെ വീഡിയോ കോൾ "അല്ലെങ്കിൽ ഒക്ടോബർ 10 വരെ കാത്തു നിൽക്കണ്ടനമുക്ക് സപ്തംബർ27 ന് തന്നെ ദീക്ഷാ കലശം നടത്താം "സന്തോഷാധിക്യത്താൽശബ്ദം ഇല്ലാതായഅവസ്ഥ എന്തൊക്കെഒരുക്കങ്ങളാണ് ഞാൻ ചെയ്യേണ്ടത്എന്ന ചോദ്യത്തിന്മറുപടി ലഭിച്ചത്"താൻ അങ്ങട് വന്നാ മാത്രം മതി ഒരുക്കങ്ങളെല്ലാംഅവിടെ റെഡി ആയിരിക്കും " എന്നാണ്അക്ഷര ലക്ഷം പറഞ്ഞ്(1അക്ഷരത്തിന് 1 ലക്ഷം എന്ന കണക്കിന്)ദക്ഷിണ വാങ്ങുന്ന ഗുരുക്കൻമാർ ഉള്ള ഈ നാട്ടിൽ ഗുരുനാഥന്ഇങ്ങനെ പറയാൻ സാധിച്ചത് സാമൂഹിക പ്രതിബദ്ധതയുടെ ,നവോത്ഥാനത്തിന്റെബിംബമായ മാധവ്ജിയിലൂടെപ്രവഹിച്ച ദർശനത്തിന്റെ അമൃത ധാരകൊണ്ടായിരിക്കാംപിന്നീട് മുഹൂർത്തം ആവുന്നതുവരെ മനസ്സിന് ഒരു നിസ്സംഗത ആയിരുന്നു .ഒരുപക്ഷേ ശരീരവും മനസ്സും ആ വലിയ ബോധ പ്രവാഹത്തിന് തയ്യാറാവുന്നത് ആയിരിക്കാംചിന്തകൾക്ക് ഒപ്പം തന്നെ ട്രെയിനും സഞ്ചരിച്ചതിനാൽപെട്ടന്ന് തന്നെഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിവിപിൻ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം എനിക്ക് കേട്ട് മാത്രം പരിചയമുള്ള പാഞ്ഞാൾ ഗ്രാമത്തിലെതോട്ടം മനയിലേക്ക്കർമ്മഫലത്തിന്റെ ഭാണ്ഡങ്ങൾ മാത്രമായി ഭൂമിയിലേക്ക് ജനിക്കുന്ന ശിശുവിനെപ്പോലെതികച്ചും നിസ്വനായിത്തന്നെയാണ്നേരിയ മഴയിൽസന്ധ്യക്ക് തോട്ടം മനയിൽ എത്തിയത്പ്രൗഢഗംഭീരമായി പഴമയുടെ ചാരുതയിൽ ദീപ പ്രഭയോടെ നിൽക്കുന്ന ആ മനയുടെ അകത്തുനിന്നുംസാമവേദധ്വനികൾ, കാതോർത്താൽ നമുക്ക് ഇപ്പോഴും കേൾക്കാൻ സാധിക്കുംഞാൻ എത്തുന്നതിനു മുമ്പ് തന്നെ ഗുരുനാഥൻ അവിടെ എത്തിയിരുന്നുഗുരുനാഥനെയും മനയിലെ വേട്ടക്കരനെയും നമസ്കരിച്ച്ഗുരുനാഥനൊപ്പംഇരുന്നു.വളരെ ഹൃദ്യമായ ആതിഥേയത്വം ആണ്തോട്ടം മന കുട്ടൻ തിരുമേനിയിൽ നിന്നും കുടുംബത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്മനയിൽ വേട്ടക്കരൻ പാട്ടിനോട് അനുബന്ധിച്ച് പൂജകളും ക്രിയകളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നുഅന്നത്തെ ശുദ്ധി ക്രിയകൾക്ക് ശേഷം ഞാൻ എനിക്കു വേണ്ടി വ്യവസ്ഥ ചെയ്ത താമസസ്ഥലത്തേക്ക് പോയി.രാത്രി 11 മണിക്ക്ഫോൺ ചെയ്തപ്പോൾ രാംജിയുടെ കാൾ"ശ്രീനാഥ് ഏട്ടാ ഞാൻ ഇവിടെ നിന്നും പുറപ്പെടുകയാണ് ഒന്നര മണിക്കൂർ കൊണ്ട് അവിടെ എത്തും " "ആനന്ദലബ്ദിക്കെ നിയെന്തു വേണം "എന്ന അവസ്ഥയിലായിരുന്നു ഞാൻഎന്നിൽ പൂർണ്ണത നിറയുന്ന സമയത്ത് എനിക്ക് ഒപ്പം പ്രിയ സഹോദരൻ രാംജി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചതാണ് നൂറിലധികം കിലോമീറ്ററുകൾ നല്ല മഴയത്ത് ബൈക്കോടിച്ച് രാത്രി ഒരു മണിക്ക് മുമ്പായി അദ്ദേഹം എത്തി രാവിലെ നേരത്തെ എഴുന്നേറ്റ് ഞങ്ങൾതോട്ടം മനയിലെത്തിശരീര ബോധം ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട ഒരു സാക്ഷി ബോധത്തിൽ തന്നെയാണപ്പോഴും9 മണിയോടുകൂടികലശപൂജകൾ എല്ലാം തന്നെ കഴിഞ്ഞുപ്രകൃതിയും മനസ്സും ശരീരവും ദീക്ഷക്ക് തയ്യാറായിപുറത്ത് ഭൂമിയാകുന്ന ശിഷ്യനിൽസൂര്യനാവുന്ന ഗുരുവിൽ നിന്നും പ്രവഹിക്കുന്ന അമൃതവർഷംഅകത്ത്അനാദിയായസാധനാ പാരമ്പര്യത്തിന്റെഗംഗാ പ്രവാഹംഗുരു പരമ്പരകളിൽ കൂടി ഒഴുകിശക്തിപാതമായിശിഷ്യനിൽ പതിക്കുന്നുഗുരുനാഥന് അഭിമുഖമായി എന്നെ ഇരുത്തി കർമ്മഫലങ്ങളെഭൂത ശുദ്ധി കൊണ്ട് കരിച്ച് തന്റെ ആത്മീയ തേജസ്സുകൊണ്ട് ശുദ്ധിവരുത്തി.ഗുരുനാഥന്റെ ജീവിതത്തെക്കുറിച്ചുംമാധവജി നൽകിയആർജ്ജവത്തെ കുറിച്ചും സംസാരിച്ചതിലൂടെ  ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണംഎന്ന ശരിയായ പാത എനിക്ക് കാണിച്ചു തരികയായിരുന്നു."രാജ്യം ദേയം ശിരോ ദേയംന്ന ദേയം ഷോഡശാക്ഷരി "രാജ്യം കൊടുക്കാം ശിരസ്സു കൊടുക്കാംഎന്നാലും ഷോഡശാക്ഷരി മന്ത്രംനൽകരുത് എന്നാണ് ആചാര്യമതം.ശ്രീവിദ്യ സമ്പ്രദായത്തിലെഅതിഗഹനങ്ങളായ നിയമങ്ങളെക്കുറിച്ചുംരഹസ്യങ്ങളെക്കുറിച്ചുംഗുരുനാഥൻ ഉപദേശിച്ചുശേഷം പൂർണ്ണ കലശാഭിഷേകംശിരസ്സിൽ പതിച്ചപ്പോൾഇന്നുവരെ ഞാൻ കടന്നുവന്ന എല്ലാ ശരീരങ്ങളും ജീവിതങ്ങളുംഒരു മിന്നായം പോലെ എന്റെ ബോധതലത്തിലൂടെഓടി മറയുന്നത് സാക്ഷി ഭാവത്തിൽ എനിക്ക് അനുഭവിക്കാൻ സാധിച്ചുസ്ഥലകാല സീമകളുടെ അപ്പുറത്തേക്ക് ബോധം സഞ്ചരിച്ച നിമിഷം ഞാൻ തന്നെയാണ് പ്രപഞ്ചം എന്നറിഞ്ഞനിമിഷംസാക്ഷാൽ രാജരാജേശ്വരി തന്നെഗുരുനാഥന്റെ രൂപത്തിൽപ്രത്യക്ഷപ്പെട്ടതായാണ്എനിക്ക് അനുഭവപ്പെട്ടത്അത് വിവരണാതീതമായ അനുഭവമാണ്രഹസ്യവുംതുടർന്ന് ദീക്ഷാ നാമവുംജീവിതത്തിൽ അനുഷ്ഠിക്കേണ്ടനിത്യ നൈമിത്തികകൃത്യങ്ങളും പഠിപ്പിച്ചു ഒരു പുതിയ ജീവിതത്തിലേക്ക് ........ഗുരുനാഥാഈ ജന്മം മുഴുവൻഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നുഈ ഭൂമിയിൽ എവിടെയോ ജനിച്ചു ഒന്നും ആവാതെ പോകുമായിരുന്ന എന്നെസനാഥൻ ആക്കിയതിന്സ്വസമുദായത്തിൽ നിന്നും ഉണ്ടായ ശക്തമായ എതിർപ്പുകൾ അവഗണിച്ചുമാധവ്‌ജിയിൽ നിന്നും ലഭിച്ച അഗ്നിയെ  ജ്വലിപ്പിച്ച് ജാതിയുടെ മതിൽക്കെട്ടുകൾ തകർത്തുഈ ലോകത്തിന് വെളിച്ചം നൽകിയതിന്ഈ നാട്തന്നെ എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു.ബ്രാഹ്മണ്യംജന്മസിദ്ധം അല്ലകർമ്മസിദ്ധം ആണെന്ന്സ്വന്തം പ്രവർത്തികളിലൂടെനടപ്പിലാക്കിയഥാർത്ഥത്തിൽ നവോത്ഥാനംനടത്തിയഅങ്ങയെലോകം മുഴുവൻ അങ്ങനെ ആദരിക്കുന്നുഒരുപാട് നന്ദിരാംജിധന്യമായ ഈ മുഹൂർത്തത്തിൽ എന്റെ കൂടെ ഉണ്ടായിരുന്നതിന്ഗുരു മഹിമയും ദീക്ഷയും വരികളിലൂടെ വരച്ചതിന് , (FB Post)നന്ദി ലാലേട്ടാഎന്റെ പുതു ജന്മത്തിൽ എനിക്കുംഗുരുനാഥനും നൽകിയ പ്രഥമ  അഭിവാദനത്തിന്നന്ദി കുട്ടേട്ടാ (തോട്ടം മന)എൻറെ പുനർജന്മം  ധന്യം ആക്കിയതിന്എൻറെ പുതുജനത്തിന് രാജകീയമായ സംവിധാനങ്ങൾ ഒരുക്കിയതിന്,ഒരിക്കലും മറക്കാത്ത ഒരുപാട് നല്ല അനുഭവങ്ങൾ എനിക്ക് സമ്മാനിച്ചതിന്ഒരു പാട് നന്ദിഅങ്ങയുടെ കുടുംബത്തിനുംശിഷ്യഗണങ്ങൾക്കുംഒരു പാട് ഒരു പാട് നന്ദി,പൂർണ്ണ ദീക്ഷിതതായവിവരം മാധവ്ജി പേജിലൂടെ വർദ്ധിച്ച സന്തോഷത്തോടെആധികാരികമായിലോകത്തെ അറിയിച്ചപ്രിയ സഹോദരൻജയകുമാർ ഹരിഹരൻ ജീനന്ദിഎനിക്കൊപ്പം ദീക്ഷിതനായകുന്നുപറമ്പ്പിന്നെനിങ്ങൾ തന്നു കൊണ്ടിരിക്കുന്നഅതിരില്ലാത്തസ്നേഹത്തിനുംകരുതലിനുംകണക്കറ്റ നന്ദിശ്രീനാഥ് കാരയാട്ട്30/09/21

More details

Published - Wed, 28 Dec 2022

Search
Popular categories
Latest blogs
വിയന്ന യാത്ര കുറിപ്പ്!
വിയന്ന യാത്ര കുറിപ്പ്!
ഒരു വിയന്ന യാത്രവിയന്ന യാത്ര കുറിപ്പ്!5-11-17 ന് രാവിലെ 6 മണിക്ക് ബോംബയിൽ നിന്നും 450 യാത്രക്കാരുമായി ടർക്കിഷ് എയർലൈൻസ് യാത്ര ആരംഭിച്ചു. സിംഹഭാഗം ജനങ്ങളും ഇസ്ലാമാണ് അവരുടെ ഏതോ പുണ്യ സങ്കേതത്തിലേക്കുള്ള യാത്രയാണ്അവരെ അനുസരിപ്പിക്കാനും പരാതികൾ തീർക്കാനും വിമാന സുന്ദരികൾ കഷ്ടപ്പെടുന്നത് കാണായിരുന്നു .ഇതുവരെ കയറിയതിൽ വെച്ച് ഏറ്റവും വലിയ വിമാനം ആണിത് 9 വരികളിൽ ആയി 56 വീതം സീറ്റുകൾ എല്ലാ വിധ അത്യാധുനിക സംവിധാനക്കളും ഉണ്ടായിരുന്നു ധാരാളം ഭക്ഷണവും. 12 മണിയോടു കൂടി ഇസ്താബുൽ എന്ന സ്ഥലത്തെത്തി വളരെ വലിയ ഒരു ഹബ്ബാണത് 5 യുറോ ഏതാണ്ട് 400 രുപ ആയി 1 ബന്നും കാപ്പിയും കഴിച്ചപ്പോൾ ഇന്നി വൈകുന്നേരം 5.45 നാണ് ഇസ്താ മ്പുൽ - വിയന്ന ഫ്ലൈറ്റ് . ഇവിടെ വെച്ച് ഇന്ത്യൻ കമ്പടി ടീമിന്റെ ക്യാപ്റ്റനായ അഭിലാഷിനെ പരിചയപ്പെട്ടു .തുർക്കി എന്ന കേട്ടു മാത്രം പരിചയമുള്ള ഇവിടെ നിന്നും ഓരോ മിനിറ്റിലും വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാം 5.45 ന് ഇസ്തംബുൽ നിന്നും പുറപ്പെട്ട് നേരെ വിയന്നയിലേക്ക് രാത്രി 7.30 ന് അവിടെ എത്തി (നമ്മുെടെ 12.30 രാത്രി) സുഹൃത്തായ നരേൻജിയും സെമിനാർ കമ്മറ്റിയയച്ച ബിഷാൽ എന്ന ജർമൻ കാരനും  എയർ പോട്ടിൽ കാത്തുനിൽപ്പുണ്ടായിരുന്നു. പുറത്ത് അപ്പോൾ 4°C ആയിരുന്നു ചൂട് / തണുപ്പ്. എയർപോർട്ട് ബസ്സിൽ 30 മിനുട്ട് യാത്ര ചെയ്ത് വിയന്ന സിറ്റി യിൽ എത്തി ഹോട്ടൽ ഫ്ലെമിംഗിലാണ് താമസം ഏർപ്പാടാക്കിയിരുന്നത് നല്ല ആതിഥ്യ മര്യാദയോടാണ് അവർ സ്വീകരിച്ചത് രാത്രി സുഖമായി ഉറങ്ങി ആറാം (6-11-17 ) തിയ്യതി രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങിയപ്പോൾ പുറത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു ഇപ്പോ ഇവിടെ 6.30 നാണ്  ഉദയം വൈ: 4 മണിക്ക് അസ്തമയവും. വളരെ വൃത്തിയുള്ള സിറ്റി യാണ് വിയന്ന. സമ്പന്ന രാജ്യമാണ്, യുറോ ആണ് വിനിമയ മാധ്യമം ഇപ്പോൾ 1യുറോ എന്നാൽ 80 ഇന്ത്യൻ രൂപയാണ്  ഒരു കാപ്പിക്ക് 3 യു റോയാണ് 150 മില്ലി വെള്ളത്തിനും 3 യൂറോ  കൊടുക്കണം  ഹോട്ടലിൽ രാവിലെ ഭക്ഷണം ഫ്രീയാണ് എത്ര വേണമെങ്കിലും കഴിക്കാം പക്ഷെ ഭക്ഷണം കളയരുതെന്ന് മാത്രം പത്തരുപത് മേശകളിലായി പലതരം ഭക്ഷണങ്ങൾ കൂടുതലും മാംസാഹാരമാണ് പൊതുവെ നന്നായി ആസ്സ്വദിച്ചു ഭക്ഷണം കഴിക്കുന്നവരാണ് ഇവിടുത്തുകാർ എല്ലാ കാര്യങ്ങൾക്കും ഇവർക്ക് മൊബൈൽ ആപ്പുണ്ട് വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ വരെ.വളരെ കണിശമായി നിയമങ്ങൾ പാലിക്കുന്നവരാണ് ഇവർ റോഡ് നിയമങ്ങൾ 100 % കൃത്യമായി പാലിക്കുന്നത് കാണാം  ഇല്ലെങ്കിൽ കനത്ത പിഴയാണ് മുഴുവൻ സ്ഥലവും ക്യാമറയുടെ നിരീക്ഷണത്തിലാണ് എല്ലാ സ്ഥലത്തും അവർ കാർഡുകൾ ആണ് ഉപയോഗിക്കുന്നത് രാവിലെ 8 മണിക്ക് സ്ക്കുളുകളും ഓഫീസുകളും പ്രവർത്തനം തുടങ്ങും . ഞങ്ങളുടെ സെമിനാർ കൃത്യം 9 മണിക്ക് തുടങ്ങി സമയ കാര്യത്തിൽ അവർ  വളരെകൃത്യത പാലിക്കുന്നവരാണ്  Altranative Medicine ആണ് ഇന്നത്തെ ചർച്ചാവിഷയം 12 ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു 20 മിനിട്ടുമുതൽ 30 മിനിട്ടുവരെയാണ് ഒരാൾക്ക് പ്രബന്ധമവതരിപ്പിക്കാനുള്ള സമയം 10 മിനിട്ട് ചോദ്യോത്തരവും ചർച്ചയും അമേരിക്ക, റഷ്യ, ചൈന, ജർമനി ,UK ,ലണ്ടൻ ,പോളണ്ട് ,തുടങ്ങി വിവിധ രാജ്യക്കാരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന മായിരുന്നു ഉത്ഘാടന സഭ ,ഇന്ന് ആധുനിക ചികിൽസാ സമ്പദായങ്ങളുടെ ഗുണങ്ങളും ദോഷങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത് MBBട ഡിഗ്രിയള്ളവരും FRCS ,CPI തുടങ്ങിയ ഡിഗ്രിക്കുള്ളവർ , അക്യുപങ്ങ്ചർ .റയ്കി ശാഖകളിലെ വിദഗ്ദൻമാർ തുടങ്ങി പല വിഷയങ്ങളിലും ചർച്ചകൾ നടന്നു ലഞ്ച് ബ്രേക്ക് 15 മിനിട്ടായിരുന്നു എല്ലാവരും വളരെ ലഘുവായ ഭക്ഷണങ്ങളാണ് കഴിക്കുന്നത് ഉച്ചക്ക് 1 റൊട്ടിയും ബട്ടറും സാൻവിച്ചുമാണ് ഞാൻ കഴിച്ചത് ഇവിടെ ഉച്ചഭക്ഷണം എന്ന ഒരേർപ്പാട് ഇല്ല എന്ന് തോനുന്നു 5 മണിക്ക് ഡിന്നറാണ് ഇവർക്ക് പ്രധാനം ചർച്ചയിൽ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും പങ്കെടുത്തു നമ്മുടെ ഇംഗ്ലിഷും അവരുടെ ഇംഗ്ലിഷും വളരെ വ്യത്യാസമുണ്ടെന്ന് തോനുന്നു ഞാൻ ചരച്ചയിൽ ആയുർവേദത്തെ കുറിച്ച്  പറഞ്ഞ പല പോയൻറും അവർക്ക് മനസിലായതേ ഇല്ല അതിനാൽ പലപ്പോഴും എന്നിൽ ഒരു അപകർഷതാ ബോധം തോന്നിയതുപോലെ ഒരു തോന്നൽഅല്ല ശരിക്കും തോന്നി സത്യത്തിൽ അവർ പറയുന്ന ഭാഷ ഏതാണ് എന്ന് വരെ എനിക്ക് മനസ്സിലായില്ല നാളെ ഇവിടെ പ്രസന്റേഷൻ നടത്തേണ്ടത് ചിന്തിച്ചപ്പോൾകണ്ണിൽ ഇരുട്ടു കയറി     കയ്യും കാലും തളർന്ന്  പോയതു പോലെ തോന്നി ഔഷധ രഹിത ജീവിതമാണ് നല്ലതെന്ന തീരുമാനത്തിൽ 4 മണിക്ക് ഒന്നാം ദിവസ സെമിനാർ അവസാനിച്ചു.പക്ഷെ വൈകുന്നേരമായപ്പോഴേക്കും എന്റെ ആത്മ വിശ്വാസവും ധൈര്യവുമൊക്കെ എവിടെയോ പോയ പോലെ എന്തെങ്കിലും അസുഖമാണെന്ന് പറഞ്ഞ് നാളെ വരാതിരുന്നാല്ലോ എന്നാണ് വിചാരിച്ചത് പക്ഷെ അതിനും മനസ്സ് അനുവദിച്ചില്ല കാരണം ഭാരതത്തിൽ നിന്നും ഈ ഒരാശയം (ഗർഭ സംസ്ക്കാരം)പറയാൻ ക്ഷണിക്കപ്പെട്ട് വന്ന ഞാൻ പേടിച്ച് പിൻമാറിയാൽ അത് എന്റെ നാടിനാണ് ദോഷം എന്റെ ഗുരുപരമ്പര ഒരിക്കലും എന്നോട് ക്ഷമിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു ആകെ ടെൻഷൻ സ്വല്പം വെള്ളം കുടിക്കാം എന്ന് കരുതി റൂമിൽ നോക്കിയപ്പോൾ വെള്ളം കണ്ടില്ലറിസപ്ഷനിലേക്ക് വിളിച്ച് വെള്ളത്തിന് ചോദിച്ചപ്പോൾ ബാത്റൂമിൽ നിന്നും എടുത്തു കുടിക്കാനാണ് അവർ നിർദ്ദേശിച്ചത്.ആദ്യം സ്വല്പം  വിഷമിച്ചെങ്കിലും അത് വലിയ ഒരു ദർശനമാണ് തന്നത്ഒരേ ടാങ്കിലെ ജലം തന്നെയാണ് ആണ് പൈപ്പ് വഴി അടുക്കളയിലും കുളിമുറിയിലും വരുന്നത്  പൈപ്പ് നിൽക്കുന്ന സ്ഥലത്തിന് അനുസരിച്ച് നമ്മൾ വെള്ളത്തെ കാണേണ്ടതില്ല .അതേപോലെ തന്നെ എല്ലാവരിലും അന്തര്യാമിയായി ഇരിക്കുന്നത് ഈശ്വരാംശം തന്നെയാണ്പിന്നെ അതിരിക്കുന്ന വ്യക്തികൾക്ക് അപേക്ഷിച്ച് നമ്മൾ ഈശ്വരനെ വിലകുറച്ച് കാണേണ്ടതില്ലല്ലോ. എന്തായാലും കുളിമുറിയിൽ നിന്നും വെള്ളമെടുത്ത് ധാരാളം കുടിച്ചു ഇവിടത്തെ ബാത്റൂമിലെ വെള്ളം പോലും  കുടിക്കാൻ  തക്കവണ്ണം ശുദ്ധി ഉള്ളതാണ് എന്ന ഒരു സന്ദേശം കൂടി അതിലുണ്ട് .ഒരു സ്ഥലത്ത് സ്വസ്ഥമായിരുന്ന് 10 ദീർഘ ശ്വാസമെടുത്ത്എന്താണ് എന്റ Stress ന് കാരണം എന്ന് നിരീക്ഷിച്ചു. കാരണം പിടി കിട്ടി ,എന്റെ ഭാഷാ പ്രാവണ്യത്തെ കുറിച്ചുള്ള ഭയമാണ് എന്നെ നയിക്കുന്നതെന്ന് മനസ്സിലായി. എന്താണ് ഒരു വഴി ?ഭയത്തിന് അടിമപ്പെട്ട്  നാളെ സെമിനാറിന് പോവാതിരിക്കാൻ കാരണം കണ്ടെത്താംപക്ഷെ എന്നെന്നേക്കുമായി എന്റെ ആത്മവിശ്വാസം നഷ്ടപ്പെടും മാത്രവുമല്ലഎന്റെ ആശയം പ്രകടിപ്പിക്കാനുള്ളഅവസരം നഷ്ടമാകും , അത് പിന്നീട് കൂടുതൽ കുറ്റബോധം എന്നിൽ സൃഷ്ടിക്കും അതു പോലെ എന്റെ നാടിന്റെ അഭിമാനം ഞാൻ കാരണം ഇല്ലാതാവുംഅതിനാൽ എങ്ങിനെയും ഈ സാഹചര്യത്തെ നേരിടാൻ തന്നെ തീരുമാനിച്ചു. നേരെ ഡിന്നറിനു പോയി നേരത്തെ കണ്ട കക്ഷികൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു അവരെ പരിചയപെടാനും അവരോട് സംസാരിക്കാനും അതിലൂടെ അവരുടെ ആക്സറ്റ് മനസിലാക്കാനും തീരുമാനിച്ചു. (സാധാരണ ഞാൻ ഇംഗ്ലീഷുകാരെ കണ്ടാൽ  ഭാഷാപേടി കാരണംതിരിഞ്ഞ് നടക്കാറാണ് പതിവ്) പരാജയ ബോധത്തെയാണ് പരാജയ പെടുത്തേണ്ടെത് എന്ന കലാംജിയുടെ വാക്കുകൾ ഓർമിച്ചു. അപ്പോഴാണ്തന്നെ അത്ഭുതെടുത്തിയ സംഭവം ഉണ്ടായത് .ഞാൻ കുറച്ച് ഭക്ഷണമെടുത്ത്എവിടെ ഇരുന്ന് കഴിക്കാം എന്ന് നോക്കുമ്പോൾ എല്ലാ ടേബിളിലും ധാരാളം പേർ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചർച്ചകൾ ചെയ്യുന്നതും ആണ് കണ്ടത്അപ്പോഴാണ് ഒരു ടേബിളിൽ ഒരാൾ മാത്രം ഇരിക്കുന്നത് കണ്ടത് ഞാൻ ആ ടേബിൾ ലക്ഷ്യമാക്കി നടന്നു. അവിടെ ഇരുന്നപ്പോൾഅദ്ദേഹം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തി ഒരു ജർമ്മൻ കാരനാണ്സെമിനാർ കമ്മറ്റിയുടെ തലവനാണ് .ശേഷം സ്വൽപം ജാള്യതയോടെ ( I am dr Sreenath Karayattu From India) ഇന്ത്യയിൽ നിന്നാണ് എന്ന് പറഞ്ഞ് എന്നെ പരിചയെടുത്തിയതും അദ്ദേഹം എഴുന്നേറ്റ്വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നെ അഭിവാദ്യം ചെയ്യുകയും ചെയ്തു .അദ്ദേഹത്തിന് ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നും ഇപ്പോൾ സംസ്കൃതം പഠിക്കുന്നുണ്ട് എന്നും എന്നോട് പറഞ്ഞു .എനിക്ക് കുറച്ച് ഒരു ആത്മവിശ്വാസം വന്നത് പോലെ തോന്നിഎനിക്ക് ഭാഷാ പ്രാവീണ്യം വളരെ കുറവാണ് എന്ന് ഞാൻ അദ്ദേഹത്തോട് സ്വല്പം ജാള്യതയോടെ പറഞ്ഞേപ്പോൾ ആശയവിനിമയത്തിന് ഭാഷ അല്ല പ്രധാനം മനസ്സാണ് എന്നാണ് അദ്ദേഹം എനിക്ക് ഉത്തരം തന്നത്.ഞങ്ങൾ ഭാരതത്തിലെ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി കൂടുതലും ആധ്യാത്മിക വിഷയങ്ങളാണ് ചർച്ച ചെയ്തത്. അദ്ദേഹം ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ വേദാന്തത്തെയും തന്ത്രത്തെയും കുറിച്ചുള്ളതായിരുന്നു.എനിക്കറിയുന്നത് പോലെ ഞാൻ ഉത്തരങ്ങൾ പറഞ്ഞു .ഇതിനിടയിൽ അദ്ദേഹം എന്നോട് അനുവാദം വാങ്ങി അദ്ദേഹത്തിൻറെ നാല് സുഹൃത്തുക്കളെ കൂടി അവിടേക്ക് വിളിച്ചു അവരും വളരെ ബഹുമാനത്തോടെ ചർച്ചയിൽ പങ്കെടുത്തുപിന്നീട് ആ ഹോളിൽ ഉള്ള ഓരോരുത്തരായി ഞങ്ങൾക്ക് ചുറ്റും വന്ന് ഇരിക്കാൻ തുടങ്ങി .രാത്രി 10 മണി വരെ ആ ചർച്ച തുടർന്നു വളരെ ഗംഭീരമായ ഒരു സത്സംഗമാണ് അവിടെ നടന്നത് അവിടെയുള്ള ഓരോരുത്തരായി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു .സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാവരും വളരെ നൻമയുള്ളവരാണെന്ന് മനസിലായി ഭാരത സംസ്ക്കാരത്തെ കുറിച്ചും ഷോഢശ സംസ്കാരത്തെ കുറിച്ചുമൊക്കെ ഞാൻ അവരോട് സംസാരിച്ചു. അതിൽ പലരും ആർട്ട് ഓഫ് ലിവിംങ്ങുമായും ISCON മായും ബന്ധമുള്ളവരായിരുന്നു അതിൽ ഒരാൾക്ക് ശീരുദ്രത്തിന്റെ ചില വരികൾ അറിയാം എന്നത് എന്നെ അത്ഭുതപെടുത്തി. അപ്പോഴേക്കും ശക്തമായ ധൈര്യവും ആത്മവിശ്വാസവും എനിക്ക് ലഭിച്ചിരുന്നു.ഇംഗ്ലിഷ് ആക്സൻറും സൗണ്ട്സും വളരെ പ്രധാനപെട്ടതാണെന്നും നന്നായി പ്രാക്ടീസ് ചെയ്യണമെന്നും തീരുമാനിച്ചു.രാത്രി അങ്ങനെ സുഖമായി ഉറങ്ങി അന്ന് രാത്രി ഞാൻ കണ്ട സ്വപ്നംശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസരും സ്വാമി വിവേകാനന്ദനും തുടങ്ങി അനേകം ഗുരുക്കന്മാർ എൻറെ കട്ടിലിന് ചുറ്റും ഇരുന്ന് എന്നെ അനുഗ്രഹിക്കുന്നതാ യിട്ടാണ് ആ സ്വപ്നം എനിക്ക് തന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്7 ന് രാവിലെ പതിവുപോലെ എഴുന്നേറ്റ് സന്ധ്യാവന്ദനവും ദിശാ നമസ്ക്കാരവും സൂര്യനമസ്ക്കാരവും ധ്യാനവും  ചെയ്ത് 9 മണിക്ക് തന്നെ സെമിനാർ ഹാളിലെത്തി എല്ലാവരും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് എന്നെ സ്വീകരിച്ചത്  ആരോഗ്യ ജീവിതം ആണ് ഇന്നത്തെ വിഷയം രാവിലെ 2 പ്രസന്റേഷൻ കഴിഞ്ഞാണ് എന്റേത്. 9 മണിക്ക് ഒരു  ഡോക്ടർ WHO യുടെ കണക്കുകൾ സൂചിപ്പിച്ച് കൊണ്ട് ഇന്ന് ആരോഗ്യ മേഘല അത്യപകടത്തിലാണെന്നും ആശുപത്രി മേഖല അതി ലാഭത്തിലാണെന്നും സുചിപ്പിച്ചു കൊണ്ടാണ് സംസാരിച്ചത് ഹൃദയ സംരക്ഷണം ആണ് അദ്ദേഹം സംസാരിച്ചത്. രണ്ടാമത് എന്റെ സുഹൃത്ത് നരേന്ദ്ര ഉംറിക്കറുടെതായിരുന്നു പ്രബന്ധം മുദ്ര തെറാപിയായിരുന്നു വിഷയം മീഡിയേറ്ററുടെ അനുവാദത്തോടെ അദ്ദേഹം പറഞ്ഞ മുദ്രകൾ ഞാൻ ഡെമോ കാണിക്കുകയും പരമാവധി മുദ്രകൾ അവരെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു 11 മണിക്ക് ചെറിയ ഒരു ബ്രേക്ക് കഴിഞ്ഞ്  എന്റെ ഊഴമായി ഇപ്പോഴേക്കും എനിക്ക് എവിടുന്നോ നല്ല ആത്മവിശ്വാസം ലഭിച്ചിരുന്നു "ഗുരുർ ബ്രഹ്മാ" ചൊല്ലി സകല ഗുരുക്കൻമാരെയും നമസ്ക്കരിച്ച്  ഭാരതത്തിലെ സംസക്കാരത്തിന്റെ പേരിൽ എല്ലാവർക്കും സ്വാഗതം പറഞ്ഞ് തുടങ്ങി പിന്നെ 30 മിനിട്ടു നേരം അത്ഭുതമാണ് സംഭവിച്ചത് ഗുരുക്കൻമാരുടെ അനുഗ്രഹം നിങ്ങളുടെ പ്രാർത്ഥന എല്ലാവരുടെയും സ്നേഹം ഭംഗിയായി ഗർഭ സംസ്ക്കാരം പറഞ്ഞു .ഒരു പുതിയ തലമുറയെ നമുക്ക് സൃഷ്ടിക്കാം എന്ന് പാഞ്ഞ് കൊണ്ട് കൃത്യം 11.45ന് ഞാൻ അവസാനിപ്പിച്ചു 30 സ്ലൈഡുകൾ ഞാൻ തയ്യാറാക്കിയിരുന്നു .നിറഞ്ഞ കയ്യടികളോടെയാണ് എൻറെ സെമിനാർ അവസാനിച്ചത് ‌പിന്നിട് നല്ല ചർച്ചയും ചോദ്യോത്തരങ്ങളും ഉണ്ടായി മോഡറേറ്റർ എനിക്ക് 15 മിനിട്ട് നീട്ടി തന്നു .പിന്നീട് അക്യുപങ്ങ്ചർ പ്രാണിക് ഹീലിംഗ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു 2 അവതാരകർ Absent ആയതിനാൽ 3 മണിക്ക് പ്രോഗ്രാം ഭംഗിയായി അവസാനിച്ചു. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് 4 മണിക്ക് റൂമിലെത്തി വിശമിച്ചു.‌ രാത്രി 7 മണിക്ക്  UN ൽ അറ്റോമിക്ക് എനർജി  ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഡെന്നിസ് സാറിനെ കണ്ടു UKയിലുള്ള എന്റെ സുഹൃത്തിന്റെ സുഹൃത്താണ്  വളരെ നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കൂടെ ഒന്ന് കറങ്ങി ഒന്നിച്ച് ഭക്ഷണം കഴിച്ചു. നമ്മുടെ ആശയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു .എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയും സഹായവും  ഉറപ്പു തന്നു. അതോടൊപ്പം തന്നെ അടുത്ത ദിവസം  വിയന്നയിലുള്ള UN ആസ്ഥാന മന്ദിരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.രാത്രി നല്ല തണുപ്പായിരുന്നു 10 മണിക്ക് റൂമിലെത്തി ഉറങ്ങി8 ന് രാവിലെ പ്രഭാത കൃത്യങ്ങൾക്കു ശേഷം വിയന്ന സിറ്റി മുഴു വൻ കറങ്ങി 7 യുറോവിന്  ട്രയിൻടിക്കറ്റെടുത്താൽ 24 മണിക്കൂർ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം ശേഷം 12 മണിക്ക് UN ൽ എത്തി കടുത്ത സെക്യൂരിറ്റിയാണവിടെ പക്ഷെ ഡന്നിസ് സാർ കുടെയുള്ളതിനാൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല UN മുഴുവൻ കറങ്ങി കണ്ടു ഡന്നിസാർ  അവിടെയുള്ള മലയാളികൾക്ക് എന്നെ പരിചയപെടുത്തുകയും കുറച്ച് നേരം അവരോട് സംസാരിക്കുകയും ചെയ്തു ശേഷം 3 മണിക്ക് അവിടെ നിന്നും ഇറങ്ങി ജെർമനിയിലേക്ക് (MUnich) പോയി 4 മണിക്കൂർ യാത്ര 7 മണിക്ക് അവിടെ എത്തി അവിടെ ഹോട്ടലിൽ വിശ്രമം ചില പേഴ്സണൽ മീറ്റിംങ്ങുകൾ ഉണ്ടായിരുന്നു അപ്പോഴേക്കും യുറോപ്പിലുള്ള എല്ലാ സുഹ്യത്തുക്കളും വാട്സാപ്പിൽ ബന്ധപെടുകയും അവരുടെ സഹായങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു വളരെ നന്ദിയോടെ ഞാനിപ്പോൾ  അവരെ ഓർക്കുകയാണ് വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് അവിടെയുള്ളവർ എന്നെ സ്വീകരിച്ചത്സത്യത്തിൽ അത് എന്നോടുള്ള ബഹുമാനം അല്ല ഭാരതദർശനങ്ങളോടുള്ള ആദരവാണ് എന്ന് എനിക്ക് അറിയാമായിരുന്നു ഒരു ഭാരതീയൻ ആയതിൽ അങ്ങേയറ്റം അഹങ്കാരവും ആത്മവിശ്വാസവും സന്തോഷവും തോന്നിയ നിമിഷങ്ങൾ.ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഭാരതമണ്ണിൽ ആവണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നന് ജർമനിയിലെ  സുഹൃത്തുക്കൾ എന്നോട് പറഞ്ഞു9 ന് രാവിലെ 8 മണിക്ക് അവിടെ ഒരു സെമിനാറിൽ പങ്കെടുത്ത് 10 മണിക്ക് അവിടെ നിന്നും പുറപ്പെട്ടു 2 മണി എയർപോർട്ടിലെത്തി 2.40 ന് ടെർക്കിഷ് എയർലൈൻ ഞങ്ങളെയും കൊണ്ട് പറന്നു കാലാവസ്ഥ വളരെ മോശമായിരുന്നു ഫ്ലൈറ്റ് 2 പ്രാവശ്യം Airപോക്കറ്റിൽ പെട്ടു എല്ലാവരും വല്ലാതെ പേടിച്ചു. പക്ഷെ എന്തോ എന്നെ അത് തീരെ ബാധിച്ചില്ല ഈശ്വരൻ കൂടെയുണ്ട് എന്നുറപ്പുള്ളതാണ് എന്തിനാ വെറുതെ പേടിക്കുന്നത് 2 മണിക്കൂറിനു ശേഷം 4.40 ന് ഇസ്തുബിൽ എന്ന സ്ഥലത്തിറങ്ങി വലിയ കയ്യടിയോടെയാണ് യാത്രക്കാർ Land ചെയ്തത് അവിടെ നിന്നും ജോൺ അബ്രഹാം എന്ന് ബോളീവുഡ് നടനെ കാണാനും പരിജയ പെടാനും സാധിച്ചു.ശേഷം 8 മണിക്കു ഇസ്‌തുമ്പിൽ എന്നസ്ഥലത്തുനിന്നും ബോംബെ ക്കു  കയറി നീണ്ട 6 മാനിൽകുറിന് ശേഷം മുംബയിൽ എത്തി മുംബൈയിൽ വിമാനത്തിൽ നിന്ന്കാല് കുത്തിയല്ല ഞാൻ ഭാരതമണ്ണിൽ ഇറങ്ങിയത് കൈകൊണ്ട് ഭാരത മണ്ണിനെ തൊട്ട് നിറുകയിൽ വച്ചു കൊണ്ടാണ്ഇറങ്ങിയശേഷം മുട്ടുകുത്തി  കുമ്പിട്ട്   ഭാരതാംബെയെ നമസ്ക്കരിച്ചു.ഞാൻ ഇങ്ങനെ ചെയ്യുന്നത് കണ്ടു വിദേശികളും സ്വദേശികളും  പലരും അതുപോലെ ചെയ്യുന്നുണ്ടായിരുന്നുഇനി എത്ര ജന്മം ഉണ്ടെങ്കിലും അത് ഭാരതമണ്ണിൽ തന്നെയാവണം എന്ന പ്രാർത്ഥനയോടെഡോ: ശ്രീനാഥ് കാരയാട്ട്

Thu, 16 Mar 2023

ഒരു ഈജിപ്ത് യാത്ര കുറിപ്പ്
ഒരു ഈജിപ്ത് യാത്ര കുറിപ്പ്
ഒരു ഈജിപ്ത് യാത്ര കുറിപ്പ്ഈജിപ്ത് യാത്രാജൂലായ് 4ന് പുലർച്ചെ 3 മണിക്ക് മുബൈ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ഈജിപ്ത് എയർലൈൻസിലാണ് (ബോയിംഗ് 800 )ഈജിപ്തിലേക്ക് യാത്ര തിരിച്ചത് 3 മണിക്കൂർ മുമ്പേ എയർപ്പോർട്ടിൽ എത്തേണ്ടതിനാൽ 3 ന്  വൈകുന്നേരം 7 മണിയോട് കൂടി എന്റെ അടുത്ത സുഹൃത്തും സഞ്ജീവനി ഹോസ്പിറ്റലിന്റെ ഉടമസ്ഥനുമായ ജയറാംജി യുടെ വീട്ടിലെത്തി ഫ്രഷായി ,ഭക്ഷണം കഴിച്ച് 12 മണിയോടു കൂടി എയർപ്പോർട്ടിൽ എത്തി ചെക്കിൻ ചെയ്ത് ഇമിഗ്രേഷൻ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തു നിന്നുപുനയിലുള്ള വസ്തു വിദഗ്ദൻ നരേന്ദ്ര ഉമ്രിക്കർ, സന്തേഷ് ജി എന്നിവരും എനിക്കൊപ്പം ഉണ്ടായിരുന്നു  ബോംബയിൽ ശക്തമായ മഴ ആയതിനാൽ 4 മണിക്കാണ് ഫ്ലൈറ്റ് പുറപ്പെട്ടത് ,ഇന്ത്യൻ സമയം രാവിലെ 10 മണി ഈജിപ്ത് സമയം രാവിലെ 6.30ന് ഈജിപ്തിൽ എത്തി അപ്പോഴേക്കും വെയില് വന്നിരുന്നു 5 മണിക്കാണ് അവിടെ ഉദയം6 മണിക്കൂർ ആണ് യാത്രാ സമയം ഏതാണ്ട് 6000 കിലോമീറ്റർ .എയർ പോർട്ടിൽ വാലിഡ് എന്ന ആജാനബാഹുആയ ഒരു ഈജിപ്ഷ്യൻ യുവാവ് ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു4 മണിക്ക് താമസ സ്ഥലത്ത് എത്തി കൂടെ ഉണ്ടായിരുന്ന പൂന സ്വദേശിയും വാസ്തു വിദഗ്ദനുമായ നരേൻജിയു ടെ സുഹൃത്തായ സഞ്ജീവ്ജിയുടെ വീട്ടിലാണ്  താമസിച്ചത് മഹാരാഷ്ടക്കാരനായ സഞ്ജീവ് ജി ഈജിപ്തിലെ  വലിയ ബിസിനസ്സ് കാരനാണ് ന്യൂ കെയ്റോ വിലാണ് അദ്ദേഹം താമസിക്കുന്നത് രാവിലെ കുളിച്ച് ഭക്ഷണം കഴിച്ച് കുറച്ചു  വിശ്രമിച്ചു വൈകുന്നേരം സഞ്ജീവ്ജിയുടെ കുറച്ച് സുഹൃത്തുക്കൾ വന്നിരുന്നു നല്ല സത്സംഗം നടന്നു ഭാരതീയ ആദ്ധ്യാത്മികതയെ കുറിച്ചും ഷോഢശ സംസ്ക്കാരങ്ങളെ കുറിച്ചുമൊക്കെ ചർച്ച ചെയ്തു അതിൽ ഒരാളുടെ ഭാര്യ ഗർഭിണി ആയിരുന്നു കൃത്യസമയത്ത് സുപ്രജയെ കുറിച്ചറിയൻ കഴിഞ്ഞത് ഏതോ ഈശ്വരനിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. രാത്രി വരെ സത്സംഗം ഉണ്ടായിരുന്നുരണ്ടാം ദിവസം അതായത് അഞ്ചാം തിയ്യതി രാവിലെ വാസ്തു കോൺഫ്രൻസിൽ പങ്കെടുക്കാൻ പോയി കൂടുതലും  കെനിയ ,ഈജിപ്ത് , തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർ ആയിരുന്നു. കൂടുതൂം നരേൻ ജി യുടെ സ്റ്റുഡൻസ് ആയിരുന്നു തന്ത്രയും വാസ്തുവും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് ഞാൻ സംസാരിച്ചത്  പിന്നെ രാത്രി തിരിച്ച് വന്ന് വിശ്രമംആറാം തിയതിയും കോൺഫ്രൻസ് ഉണ്ടായിരുന്നു അതിൽ വാസ്തു ശാസ്ത്രം ശാസ്ത്രീയമാണോ വിശ്വാസമാണോ എന്നതായിരുന്നു വിഷയം നല്ല തർക്കം നടന്നു ഉച്ചക്ക് ശേഷം നരേൻ ജി യുടെ വാസ്തു വിദ്യാർത്ഥികളോട് സംവദിച്ചു ശേഷം വൈകീട്ട് നൈൽ നദി കാണാൻ പോയിനല്ല യാത്ര ആയിരുന്നു. രണ്ട് മണികൂർ നമ്മൾ ഒരു വലിയ ബോട്ടിൽ ആയിരിക്കും വലിയ റസ്റ്റോറന്റ് ഉണ്ടാകും ബെല്ലി ഡാൻസും പാട്ടും പിറന്നാൾ ആഘോഷങ്ങളും ഒക്കെ ആയി നല്ല അനുഭവം ആയിരുന്നു നൈൽ ഒരു മഹാ സംഭവം ആണ് സിന്ധു നദീതട സംസ്ക്കാരത്തോളം പഴക്കമുള ചരിത്രമാണ് ഈജിപ്തിനും ഗ്രീക്കും ഉള്ളത് ഫറവോ മാരാണ് ഭരിച്ചിരുന്നത് മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന അവർ നിർമ്മിച്ചതാണ് പിരമിഡും മമ്മിയുമെല്ലാം ആറായിരം വർഷം പഴക്കമുള്ള മമ്മി ഇപ്പോഴും അവിടെ കാണാൻ കഴിയും മതം മാറ്റത്തിലൂടെയും അക്രമത്തിലൂടെയും ഫറവോ വംശം തുടച്ചു നീക്കപ്പെട്ടു നൈൽ നദിയുടെ സമ്മാനമാണ് ഈജിപ്ത് എന്ന് പറയാം നീല നൈൽ ,വെള്ളനൈൽ എന്നിങ്ങനെ രണ്ട് നൈൽ ഉണ്ട്നൈൽ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യൻ ഭാഷയിൽ വിളിക്കുന്നത്. ഇതിനർത്ഥം നദി എന്നാണ്. ശിലായുഗം മുതൽ ഈജിപ്തിന്റെ ജീവനാഡിയാണ് നൈൽ. ഈജിപ്ഷ്യൻ നാഗരികത മിക്കതും വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്. പ്രാചീന ഈജിപ്തുകാർ ഉണ്ടാക്കിയ കലണ്ടർ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈൽ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു . ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരൾച്ചക്കാലവുമായിരുന്നു അത്. ആഖേതിൽ അടുക്കുകളായി വളക്കൂറുള്ള മണ്ണ് പ്രളയമുണ്ടാവുന്ന സമതലത്തിൽ നിക്ഷേപിക്കപ്പെട്ടുരുന്നു. ഇക്കാലത്ത് ഒരു തരത്തിലുമുള്ള കൃഷി ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല. പെറേത് എന്ന സമയത്ത് ഇവർ കൃഷിയിൽ ഏർപ്പെടുകയും ഷേമുവിനു മുമ്പായി കൊയ്യുകയും ചെയ്യുമായിരുന്നു. ഷെമു, ആഖേത് എന്നീ കാലങ്ങളിൽ പിരമിഡ് പണിപോലെ ഫറവോയുടെ ജോലികൾ ആയിരുന്നു അവർ ചെയ്തിരുന്നത്.ആറാം തിയ്യതി 'സഞ്ജയ് ജിയുടെ വീട്ടിൽ പൂജ ഉണ്ടായിരുന്നു ഉച്ചക്ക് ശേഷം പിരമിഡ് കാണാൻ പോയി ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥമാണ് ഈജിപ്ത് അവിടെ ഗാസയിലെ പിരമിഡും മ്യൂസിയത്തിലെ മമ്മിയും നൈലും നമ്മോട് ഒരുപാട് കാര്യങ്ങൾ സംവദിക്കും 5 മണിക്ക് ഗാസയിലെത്തി പിരമിഡ്' കാണാൻ പോയി പക്ഷെ അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല രാവിലെ 10 മണി മുതൽ 1 മണി വരെ മാത്രമേ അകത്ത് കയറി ടോംബ് കാണാൻ സാധിക്കുകയുള്ളൂപുറത്തു നിന്നും പിരമിഡ് കണ്ട് തിങ്കളാഴ്ച വീണ്ടും വരാം എന്ന് തീരുമാനിച്ച്   നേര അലക്സാണ്ട്രിയയിലേക്ക് പോയി കെയ്റോ വിൽ നിന്നും 400 കിലോമീറ്റർ അകലെയാണ് അലക്സാണ്ട്രിയ വളരെ പഴയ നഗരമാണ് ഒരുപാട് ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലം അലക്സാണ്ടർ നിർമ്മിച്ച മൂന്നാമത്തെ നഗരം ഏതാണ്ട് മൂവായിരം വർഷത്തെ ചരിത്രം അലക്സാണ്ട്രിയക്ക് ഉണ്ട്. റോഡുകൾ വളരെ നല്ലതായതിനാൽ 3 മണിക്കൂർ കൊണ്ട്  അലക്സാണ്ട്രിയയിൽ എത്തി ഹോട്ടൽ ആദമിൽ വിശ്രമം ആദം വളരെ പഴയ എന്നാൽ ഇപ്പോൾ 5 സ്റ്റാർ ഗ്രേഡുള്ള ഒരു ഹോട്ടൽ ആണ് .ഏഴാം തിയതി രാവിലെ എഴുന്നേറ്റ് നടക്കാൻ പോയി അലക്സാണ്ട്രിയയുടെ സൗന്ദര്യം ആസ്വദിച്ച് നടന്നു വന്നു ശേഷം റൂമിൽ വന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു ഇവിടുത്തുകാർ കൂടുതലും നോൺ വെജിറ്റേറിയൻ മാരാണ് അതിനാൽ ബ്രേക്ക് ഫാസ്റ്റ് ബ്രഡിലും ജാമിലും ഒതുക്കി ശേഷം  നരേൻ ജിയും സന്തോഷ്ജിയും സഞ്ജീവ് ജി പുതുതായി ആരംഭിക്കുന്ന ഫാക്ടറിയിയുടെ വാസ്തു നോക്കാൻ പോയി (അദ്ദേഹത്തിന്റെ എട്ടാമത്തെ ഫാക്ടറിയാണ് ഇത് ഈജിപ്ത് സർക്കാറിന് ടൂറിസവും വ്യവസായവും ആണ് പ്രധാന വരുമാനം അതിനാൽ വ്യവസായികൾക്കു വലിയ പ്രോത്സാഹനമാണ് ഗവൺമെന്റ് കൊടുക്കുന്നത് Free Zone എന്ന വലിയ ഒരു ഏരിയ തന്നെ വ്യവസായികൾക്കായി മാറ്റി വെച്ചിട്ടുണ്ട്)പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ലാത്തതിനാൽ ഞാൻ ഗ്രാമ ങ്ങളിലേക്ക് പോയി ഗ്രാമങ്ങളിലാണ് ആത്മാവ് ഉറങ്ങുന്നത് എന്ന് ഏതോ മഹാത്മാവ് പറഞ്ഞിട്ടുണ്ടല്ലോ. നേരത്തെ ഏർപ്പാടാക്കിയ ഡ്രൈവർ മുസ്തഫ മുഹമ്മദിനൊപ്പം അൽ ജസീറ എന്ന സ്ഥലത്ത് പോയി അലക്സാണ്ട്രിയ -കെയ്റോ ഹൈ വേയിലാണ് ജസീറ. ഇഷ്ടിക കൊണ്ടുണ്ടാക്കിയ  ഷീറ്റ്  മേഞ്ഞചെറിയ വീടുകളിൽ ആണ് ഇവർ താമസിക്കുന്നത് .ആട് പോത്ത് എരുമ ഒട്ടകം വളർത്തലും കൃഷിയമാണ് ജീവിതോപാതിഡ്രൈവർ മുസ്തഫയെ വണ്ടിയിൽ തന്നെ ഇരുത്തി ഒരു ലക്ഷ്യവുമില്ലാതെ ആ തെരുവിലൂടെ  വളരെ ദൂരം യാത്ര ചെയ്തു വഴിയിൽ കാണുന്നവരോടൊക്കെ  ഹൃദയംകൊണ്ട് സംവദിക്കാൻ സാധിച്ചു. എനിക്ക് അറബിയോ അവർക്ക് ഇംഗ്ലീഷ് ഭാഷയോ അറിയില്ല പക്ഷേ അത് ഞങ്ങളുടെ ആശയവിനിമയത്തിന് തടസ്സമായില്ല എന്നുള്ളതാണ് അത്ഭുതം നമ്മൾ എപ്പോഴും മറ്റുള്ളവരെ  പല മുൻവിധികളോടെയാണ്  സമീപിക്കുന്നത് അതിലാണ്  ആരും നമ്മെ വിശ്വസിക്കാത്തത് നമ്മോട് പലപ്പോഴും ഹിതകരമല്ലാത്ത രീതിയിൽ പെരുമാറുന്നത്മനസ്സിൽ പരുധിയില്ലാത്ത സ്നേഹവും കരുതലും സൂക്ഷിച്ച് നമ്മൾ ആരോട് സംവദിച്ചാലും നമുക്ക് തിരിച്ച് ലഭിക്കുന്നതും കണക്കില്ലാത്ത സ്നേഹവും കരുതലും ആണ് എന്ന് മനസ്സിലായ സമയമായിരുന്നു അത് മുജ്ജന്മത്തിൽ എപ്പോഴോ ഞാൻ അതിലൂടെ ധാരാളം യാത്ര ചെയ്തതായി എനിക്ക് തോന്നി  അവിടെ കണ്ട സ്ഥലങ്ങളും  മനുഷ്യന്മാരും പൂർവ്വജന്മത്തിൽ എവിടെയോ എനിക്ക് പരിചയം ഉള്ളവരെ പോലെ തോന്നിഅല്ലെങ്കിലും ശുദ്ധ ബോധത്തിന് എന്ത് ദേശകാല വ്യത്യാസം. കഴിക്കാൻ ധാരാളം ഈന്തപ്പഴങ്ങൾ ലഭിച്ചു.പേരറിയാത്ത  ആരായാലും തിരിച്ചറിയാത്ത ആ നാട്ടിലൂടെഒറ്റയ്ക്ക് നടക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമുക്ക് നമ്മളെ അടുത്ത് അറിയാൻ സാധിക്കുന്നത് നമ്മളെ പരിചയമുള്ള ആരെയെങ്കിലും കാണാൻ സാധ്യത ഉണ്ടെങ്കിൽ ആ നിമിഷം മുതൽ നമ്മൾ അഭിനയിക്കാൻ തുടങ്ങും മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഇങ്ങനെ മാത്രമേ കാണാവൂ എന്ന് നമുക്ക് നിർബന്ധമുണ്ട് എന്നാൽ ആരായാലും തിരിച്ചറിയാൻ ഇല്ലാത്ത ഒരു നാട്ടിൽ  അഭിനയം ഇല്ലാതെ പച്ചയ്ക്ക് നമുക്ക് യാത്ര ചെയ്യാൻ സാധിക്കുംശേഷം തിരിച്ച് വാഹനത്തിൽ എത്തി യാത്ര പുറപ്പെട്ടു.ഈ ഹൈവേയിൽ നമുക്ക് ധാരാളം ഈന്തപ്പഴ തേട്ടങ്ങൾ കാണാം  വെള്ളത്തിന് മൊയ എന്നാണ് പറയുന്നത് എന്ന് പഠിച്ചു വെച്ചതിനാൽ വെള്ളം കിട്ടി അത്ര തന്നെ കൂടുതൽ പഠനമൊന്നും നടന്നില്ല 80 ശതമാനം നാട്ടുകാർക്കും അറബി മാത്രമേ അറിയൂ ഇംഗീഷ് അറിയില്ല. 3 മണിക്ക് ലോകത്തിലെ ഏറ്റഷം വലിയ ലൈബ്രറി കാണാൻ പോയി 5 ബില്യൻ പുസ്തകങ്ങൾ ഉണ്ടത്രെ അലക്സാണ്ട്രിയയുടെയും ഈജിപ്തിന്റെയും ചരിത്രവും മമ്മി ഫിക്കേഷനും എല്ലാം വിശദമായി അവിടെ നിന്നും പഠിക്കാം നല്ല മ്യൂസിയവും നക്ഷത്ര ബംഗ്ലാവും (Planatoriam) ഒക്കെ കാണാംഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നായിരുന്നു അലക്സാണ്ഡ്രിയ ലൈബ്രറി. പിന്നീട് വന്ന പല അധിനിവേശങ്ങളിൽ ആരാണ് അത് നശിപ്പിച്ചത് എന്ന് അറിവില്ല എങ്കിലും അതിന്റെ ചുവടു പിടിച്ചു നിൽക്കാൻ പാകത്തിനാണ് ഇന്നത്തെ ലൈബ്രറിയും സ്ഥാപിച്ചിരിക്കുന്നത്. മ്യൂസിയം മുതൽ കുട്ടികൾക്കുള്ള പ്രത്യേകം ലൈബ്രറി വരെ അടങ്ങുന്ന വലിയൊരു സമുച്ചയം തന്നെ ആണ് 6 മണിക്ക് നേരെ പോർട്ട് കാണാൻ പോയി അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന്റെ തലസ്ഥാനം ആയിരുന്നു കടൽ തീരത്തുള്ള അലക്സാണ്ഡ്രിയ നഗരം. കയ്‌റോയിൽ നിന്നും 3 മണിക്കൂർ യാത്രയുണ്ട് അലക്സാണ്ഡ്രിയയിലേക്കു. ഇവടെ ഗ്രീക്ക് റോമൻ അധിനിവേശത്തിന്റെ ബാക്കി ആയി പോംപിസ് പില്ലർ സിറ്റാഡൽ തുടങ്ങിയ സ്മാരകങ്ങൾ കാണാം. എല്ലാം തകർന്നടിഞ്ഞ അവസ്ഥയിൽ ആണ്. ചില അവശഷിപ്പുകൾ മാത്രം ബാക്കി. മനോഹരമായ കടൽ തീരം ആണ് നഗരത്തിന്റെ പ്രത്യേകത. പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളും കടൽ തീരത്തു തന്നെ ആണ്. പഴയപ്പോർട്ടും പള്ളിയും കെട്ടിടങ്ങളും കാണാം അലക്സാണ്ടറിന്റെ കാലത്ത് നിർമ്മിച്ച പോർട്ടും കോട്ടയം ഒരുപാട് റൂമുകളോട് കൂടിയതാണ് വളരെ വലിയ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് പലപ്പോഴാണ്ടോയ കടലാക്രമണങ്ങൾ നേരിട്ടറ്റുണ്ടെങ്കിലും ഇപ്പോഴും അതേ യവ്വനത്തിൽ സ്ലനിൽക്കുന്നു അവിടെ ബോട്ടിങ്ങും കടലിൽ കുളിക്കാനുള്ള സൗകര്യങ്ങളും ഒക്കെയുണ്ട്രാത്രി റൂമിൽ തിരിച്ചെത്തി വിശ്രമം8 ന് തിങ്കളാഴ്ച രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം അലക്സാണ്ട്രിയയോട് യാത്ര പറഞ്ഞ് നേരെ ഗിസ്സയിൽ പിരമിഡ് കാണാൻ പോയി പിരമിഡ് ഒരു മഹാ സംഭവം തന്നെയാണ് യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈജിപ്തിനെ ഇന്നും ലോക ഭൂപടത്തിൽ ഉയർത്തി നിർത്തുന്ന ലോകാത്ഭുദങ്ങളിൽ ഒന്നായ പിരമിഡ് കാണാനായിരുന്നു. കെയ്റോ നഗരത്തിൽ നിന്നും കുറച്ചു മാറി ഗിസ എന്ന ഉയർന്ന പ്രദേശത്താണ് പിരമിഡ് സ്ഥിതി ചെയുന്നത്. നൂറിൽ അധികം പിരമിഡുകൾ ഈജിപ്തിൽ ഉണ്ട് എങ്കിലും അവയിൽ ഏറ്റവും വലുപ്പമേറിയതും കേടുപാടുകൾ ഇല്ലാതെയും ഉള്ള 3 എണ്ണമാണ് പ്രധാനം. ഇവയുടെ പേരുകൾ ഖുഫു, കാഫറെ മീന്കുറെ എന്നാണ്. അതാത് പിരമിഡിനുള്ളിൽ സാംസ്കരികപെട്ട രാജാവിന്റെ പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്.  ഏതാണ്ട് 4500 (BC2300-2700)വർഷം പഴക്കമുണ്ട് 7 മഹാത്ഭുതങ്ങളിൽ ഒന്നാണ് 500 മീറ്റർ ഉയരത്തിൽ കിലോമീറ്ററോളം സ്ഥലത്ത് പ്രധാനമായും 3 പിരമിഡുകൾ ആണ് ഉള്ളത് അതിന് ചുറ്റിലുമായി 100 കണക്കിന് ടോബ് കൾ കാണാം പ്രളയകാലത്ത് നൈൽ ഇവിടേക്ക് വരുന്നതിനാൽ വളരെ ഉയരത്തിലാണ് എല്ലാം നിർമ്മിച്ചിരിക്കുന്നത് ഒരു ഫറവോയെ അടക്കുമ്പോൾ അദ്ദേഹത്തിന്റെ പൂച്ചയടക്കം സേനാനായകൻ മാരെയും മരണാനന്തര ജീവിതത്തിലേക്കാവശ്യമുള്ള സകല സാധനങ്ങളും രത്നങ്ങളും ജോലിക്കാരെയും ഒക്കെ അടക്കും റോയൽ ഫേമിലിയിൽ  പെട്ടവരെ മാത്രം പിരമിഡിൽ അടക്കും ബാക്കി എല്ലാവരെയും പിരമിഡിന്ചുറ്റിലുമായി അടക്കും ദൂരേ നിന്ന് നോക്കുമ്പോൾ ചെറിയ ഇഷ്ടിക കൊണ്ട് നിർമ്മിച്ചതാണെന്ന് തോന്നുമെങ്കിലും അടുത്തെത്തി നോക്കുമ്പോൾ ഓരോ കല്ലിന്നും ഒരു ബസ്സോളം വലുപ്പം തോന്നിക്കും പിരമിഡിന്റെ നടുവിൽ ആണ് ടോബ് സ്ഥിതി ചെയ്യുന്നത് അവിടെക്ക് പോവാൻ ചെറിയ വഴികൾ ഉണ്ട് ഗുഹയിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ് പിരമിഡിൽ നിന്നും മമ്മി ഇപ്പോൾ ന്യൂ കെയ്റോ വിലുള്ള മ്യൂസിയത്തിലേക്ക് മാറ്റിയിരിക്കുകയാണ് വലിയ ഒരു മ്യൂസിയത്തിന്റെ പണി പിരമിഡിനടുത്തു തന്നെ നടക്കുന്നുണ്ട്ആ ഒരു പിരമിഡിൽ തന്നെ മറ്റനേകം ടോംബുകളും ഉണ്ടാകും വഴികൾ കാണാം പക്ഷെ അതൊക്കെ പൂട്ടിയതാണ് ഇവിടേക്ക് വായുവും വെളിച്ചും എങ്ങനെ കിട്ടുന്നു എന്നാണ് അത്ഭുതം ഇന്ന് എല്ലാ സ്ഥലത്തും ലൈറ്റ് ഇട്ടിട്ടുണ്ട് ( വീഡിയോ ഞാൻ പേജിൽ അപ് ലോഡ് ചെയ്തിട്ടുണ്ട് ലിങ്ക് ഇതിനൊപ്പം അയക്കാം പിരമിഡ് കാണാൻ 160 ഈജിപ്ഷ്യൻ പൗണ്ട് ആണ് എന്നാൽ അകത്തു കയറി ടോംബ് കാണണമെങ്കിൽ 360 ഈജിപ്ഷ്യൻ പൗണ്ട് കൊടുക്കണം ഏതാണ്ട് 1800 ഇന്ത്യൻ രൂപ വരും ടൈറ്റ് സെക്യൂരിറ്റിയാണ് എന്നാൽ എല്ലാ സെക്യൂരിറ്റി ക്കാരും നമ്മോട് ടിപ് ചോദിക്കും ഇത് ടിപ്സുൽത്താന്റെ നാടാണോ എന്ന് വരെ നമുക്ക് സംശയം തോന്നും അമ്മാതിരി ടിപ്പ് ചോദിക്കലാണ് നമ്മൾ പിരമിഡിനടുത്ത് എത്തുമ്പോൾ കുറേ ഗുണ്ടകൾ നമ്മെ അക്രമിക്കാൻ ഓടി വരുന്നത് കാണാം പേടിക്കണ്ട അത് ഗൈഡുകൾ സേവനം തരാൻ വരുന്നതാണ് പിന്നെ ശ്രദ്ധ ഒന്നു തെറ്റിയാൽ ഏതെങ്കിലും കുതിരവണ്ടി ക്കാരനോ ഒട്ടകക്കാരനോ നമ്മെ എടുത്ത് കുതിര വണ്ടിയിലോ ഒട്ടകപ്പുറത്തോവെക്കും. മൂന്നാല് കിലോമീറ്റർ സഞ്ചരിച്ച് കാണാനുണ്ട് 3 പിരമിഡ് ഒന്നിച്ച് കാണുന്ന സ്ഥലം, പിരമിഡിന്റെ മുൻവശം സിംഹ പ്രതിമ , ഇതൊക്കെ ചുറ്റി കണ്ട് വരുമ്പോഴേക്കും 3 മണിക്കൂറെങ്കിലും ആവും 6 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടി വരും ചുറ്റിലും ധാരാളം കച്ചവടക്കാർ ഉണ്ട് പൊതുവെ ഈജിപ്ത് കാർക്ക് ഇന്ത്യക്കാരോട് വലിയ ബഹുമാനമാണ് ഇന്ത്യൻ സ് ആണെന്ന് മനസിലായാൽ കൈകൾ കൂപ്പി നമസ്തേ പറയും എന്നാൽ കച്ചവടക്കാർ കുറച്ച് കൂടുതൽ ബഹുമാനം കാണിക്കും പറ്റിക്കാനാണ് യദാർത്ഥ വിലയടെ 10 ഇരട്ടിയാണ് നമ്മോട് പറയുക നന്നായി വിലപേശാൻ പഠിച്ചില്ലെങ്കിൽ പറ്റിക്കും (അയാൾ 300 പൗണ്ട് പറഞ്ഞ സാധനം ഞാൻ വിലപേശി 200 പൗണ്ടിന് വാങ്ങി മലയാളിയോടാ അവന്റെ കളി അയാളെ പറ്റിച്ച അഭിമാനത്തിൽ കുറച്ച് മുന്നോട്ട് പോയേപ്പം ഞാൻ 200 പൗണ്ടിന് വാങ്ങിയ സാധനം 50 പൗണ്ടിന് വിൽക്കുന്നതാണ് കണ്ടത് പകച്ച് പണ്ടാരമടങ്ങി ന്ന് പറഞ്ഞാ മതിയല്ലോ? )പിരമിഡുകൾ കഴിഞ്ഞു കുറച്ചു ദൂരെയായി മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന രാജാവിനെ കാണാം. സിംഹത്തിന്റെ ഉടലുള്ള ഒരു രാജാവ് “സ്ഫിംക്സ് “ഗിസ സമതലത്തിന്റെ രക്ഷകനായി ആണ് സ്ഫിങ്ക്സിനെ കാണുന്നത്. ഒരു കാലത്തു സ്ഫിങ്ക്സിനെ ദൈവം ആയി ആരാധിച്ചിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു എന്ന് ചരിത്രം* * * * *ഉച്ചയോടു കൂടി പിരമിഡിൽ നിന്നും ഇറങ്ങി നേരെ എയർപ്പോർട്ടിലേക്ക്അടുത്തു തന്നെ വീണ്ടും വരാം എന്ന് പറഞ്ഞ് ഈജിപ്തിനോട് വിട പറയമ്പോൾ പണ്ട് സ്ക്കൂളിൽ പഠിക്കുമ്പോൾ ഈജിപ്ഷ്യൻ സംസ്കാരത്തെ കുറിച്ചും നൈലിനെ കുറിച്ചും മമ്മിയെയും പിരമിഡിനെയും കുറിച്ചൊക്കെ കേട്ടപ്പോൾ മനസിലെവിടെയോ ആഗ്രഹമായി കേറി കൂടിയ ജൗജിപ്ത് സന്ദർശനം സാഫല്യമായ നിറവിലായിരുന്നു ഞാൻഒരു പാട്  ഒരു പാട് ഒരുപാട് നന്ദിനരേൻ ജി ക്ക് ,നരേൻ ജിയെ പരിചയപെടുത്തിയ 'നിഷാന്ത് ജിക്ക് ,സന്തോഷ് ജിക്ക് ,ആഥിത്യമരുളിയ സഞ്ജീവ്ജിക്ക് നാടു മുഴുവൻ കൊണ്ട് നടന്ന ഡ്രൈവർ മുസ്തഫക്ക് പിന്നെ നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒരു പാട് നന്ദി  ഈജിപ്ത് സമയം 4 മണിക്കാണ് ഫൈറ്റ് ഇന്ത്യൻ സമയം 7 .30 ന് ഒമ്പതാം തിയ്യതി  രാവിലെ 2.30 ന് ബോംബയിൽ ഇറങ്ങി അവിടെ നിന്നും 650 നു ള്ള എയർ ഇന്ത്യ എക്പ്രസ്സിൽ  കോഴിക്കോട്ടേക്ക്കൂടുതൽ വിവരങ്ങൾ Youtubil കാണാൻതാഴെ കൊടുത്ത ലിങ്ക് ക്ലിക്  ചെയ്യുകhttps://youtu.be/KTsWUd6VEUYhttps://youtu.be/QmfBL7h9v5M

Thu, 16 Mar 2023

ദൈവത്തിന്റെ കയ്യൊപ്പ്
ദൈവത്തിന്റെ കയ്യൊപ്പ്
ദൈവത്തിന്റെ കയ്യൊപ്പ്ദൈവം എന്നൊരാൾ ഉണ്ടോ   അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ വെള്ളപ്പൊക്കം ദുരിതവും ഒക്കെ ഉണ്ടാവുമായിരുന്നോ? ഇതൊക്കെ കണ്ടു മൂപ്പര് രസിക്കുകയാണോ?എന്നത് കുറേ കാലമായിയുള്ള ചിന്തയായിരുന്നു. എന്നാൽ ഇന്നാണ് അതിന് ഏതാണ്ട് വ്യക്തമായ ഒരു ഉത്തരം ലഭിച്ചത്  ശേഷം സ്ക്രീനിൽദിവസവും രാത്രി വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് അന്നത്തെ വിശേഷങ്ങൾ എല്ലാം ഭാര്യയും മക്കളുമായി പങ്കുവയ്ക്കലാണ് പ്രത്യേകിച്ച് കഴിഞ്ഞ ആഴ്ച ദുരിതാശ്വാസ പ്രവർത്തനത്തിൽ   മുഴുകിയിരുന്ന എനിക്ക് ദിവസവും അനേകം വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു ഓരോ ദിവസത്തെയും എൻറെ വീര കഥകൾ കുറച്ചൊരു അഹങ്കാരത്തോടെ  പറയാറുണ്ടായിരുന്നു  കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നതിലാണ് ഞങ്ങൾ കൂടുതലും ശ്രദ്ധിച്ചിരുന്നത് ഓരോ സ്ഥലത്തും ആവശ്യമുള്ള സാധനങ്ങളുടെ വിവരം ശേഖരിച്ച് ,തരാൻ മനസ്സുള്ളവരെ സമീപിച്ച് സാധനങ്ങൾ സംഘടിപ്പിച്ച് കൊടുക്കുകയാണ് ചെയ്തത് അതിന്റെയും കൗൺസിലിംഗിൻെറയും ഹെൽപ് ലൈൻ ആയിട്ട് നമ്മുടെ ഓഫീസും ഫോൺ നമ്പറുമാണ് ഉപയോഗിച്ചിരുന്നത്  കാര്യങ്ങൾ കുറച്ചൊക്കെ പൊലിപ്പിച്ച് പറഞ്ഞ് ഭാര്യയുടെയും മക്കളുടെയും  അംഗീകാരം ,പ്രശംസകൾ പ്രതീക്ഷിച്ച് നിൽക്കുന്ന എന്റെ മുന്നിൽ ഭാര്യ യുടെപരാതിയുടെ കെട്ട് അഴിയുകയാണ്" കഴിഞ്ഞ ഒരാഴച്ചയായി നാട്ടിലുണ്ടായിട്ട് ഞങ്ങളുടെ കൂടെ ഇരിക്കാൻ സമയമുണ്ടായോ? പുലർച്ചെ ഇറങ്ങി പോകുന്ന ങ്ങള് പാതിരാക്കല്ലേ കേറി വരുന്നത് ?" നാട്ടില് ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ദൈവം കുറച്ചു പേരെ രക്ഷപെടുത്തും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാനാണത് "നമ്മൾ അത് ചെയ്തില്ലെങ്കിൽ നന്ദിയില്ലാത്തവരായി പോകും  എന്ന ജയേട്ടന്റെ വാക്കുകൾ കടമെടുത്ത് ഞാന് ഒരലക്ക് അലക്കി( ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ച ലുലുവിന് 5 ലക്ഷം രൂപ കൊടുക്കാം എന്ന് ജയേട്ടൻ  (ജയസൂര്യ)പറഞ്ഞ സമയത്ത് അദ്ദേഹത്തെ അനുമോദിക്കാനായി ഞാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞ താണ്) "നാട്ട്കാരെ ആവശ്യങ്ങൾ ഒക്കെ നിറവേറ്റി ഞങ്ങളുടെ എന്തെങ്കിലും ഒരു കാര്യം ങ്ങള് ശ്രദ്ധിക്കുന്നുണ്ടോ?അവള് വിടുന്ന മട്ടില്ല .എടീ നാട്ടില് ഒരു ദുരന്തമുണ്ടാവുമ്പോഴ് നമ്മൾ ദുരന്തമനുഭവിക്കുന്നവർക്കല്ലെ പരിഗണന്ന നെൽകണ്ടത്? ഞാനും വെച്ച് കാച്ചിഈ ദുരന്ത സേവനം കഴിഞ്ഞ് ഇനി ഞങ്ങളെ എന്ന്നാണാവോ പരിഗണിക്കുക എടീ നമ്മൾക്ക് ഭാഗ്യം കൊണ്ട് വല്യ അപകടവും ദുരന്തവും ഒന്നും പറ്റിയില്ലല്ലോ?ഇതിനെക്കാൾ വലിയ ദുരന്തം എന്ത് പറ്റാനാ എന്ന് ചോദിച്ച് താലിയിലേക്ക് ഒന്നു നോക്കി അവൾ എഴുന്നേറ്റ്  പോയിഅച്ചൻ ഇന്ന് പുട്ടാണോ കഴിച്ചത് എന്ന് ചോദിച്ച് കുഞ്ഞുണ്ണിയും അവന്റെ വഴിക്ക് പോയി ( ഭയങ്കര തള്ളാണല്ലോ എന്ന ന്യൂ ജെൻ ചോദ്യം ) ഇത്രയും സേവനം ഞാൻ ചെയ്തിട്ട് ഇവർക്കൊന്നും എന്നെ ഒരു വിലയമില്ലല്ലോ ഭഗവാനേ ഇവരുടെയൊക്കെ മുടി നേരത്തെ തന്നെ വെളുപ്പിക്കണെ ( ഫീൽ.. അസൂയ ) ഭഗവാനേ എന്ന് പ്രർത്ഥിച്ച് എഴുന്നേറ്റപ്പഴാണ് ഫോൺ ബെല്ലടിച്ചത് ഫോണെടുത്ത് ചെവിയോടു ചേർത്ത് വെച്ചപ്പോൾ മറുതലക്കൽ നിന്നും പതിഞ്ഞ പുരുഷശബ്ദം" ടീം ഞങ്ങളുണ്ട് കൂടെ "യിലെ ശ്രീനാഥ് ജിയല്ലെ അതെ :ആരാണ് സംസാരിക്കുന്ന്എന്റെ പേര് സുരേഷ് എന്നാണ് ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാണ് ഒട്ടും വൈമുഖ്യം വേണ്ട എന്താണെന്ന് വെച്ചാൽ പറയാം "ഞങ്ങളുണ്ട് കൂടെ "ഞാൻ പറഞ്ഞു.സർ: വീട്ടിൽ ഒരു വിൽ ചെയർഉണ്ട് അച്ഛന്റെതായിരുന്നു അഛൻ കഴിഞ്ഞ ആഴ്ച മരിച്ചു അച്ചന്റെ കാലിന് ഒരു ഫ്രാക്ചർ ഉണ്ടായിരുന്നു 1 മാസം മിംമ്സിൽ ആയിരുന്നു  ഡിസ്ചാർജായി വീട്ടിൽ എത്തിയപ്പം വാങ്ങിച്ചതാ  ഒരാഴചയേ ഉപയോഗിച്ചിട്ടുള്ളൂ പിന്നെ അഛന് സൈലന്റ് അറ്റാക്ക് വന്ന് മരിച്ചു നല്ല ബ്രാന്റ് വീൽചെയർ ആണ്  അത് ഇവിടെ കിടന്ന് നശിച്ചുപോവുകയേ ഉള്ളൂ ആക്രിക്കച്ചവടക്കാർക്ക് കൊടുക്കാൻ മനസ്സുവരുന്നില്ല  ആവശ്യമുള്ള ആർക്കെങ്കിലും കൊടുത്താൽ ഞങ്ങൾക്കും അതൊരു സന്തോഷമായിരിക്കും ഉപയോഗിച്ചതായതിനാൽ ഇപ്പോൾ സാറിനോടു പറയാൻ തന്നെ മടിയുണ്ട്അദേഹം നിർത്തിഓണത്തിനിടക്കാണോ ഇയാളുടെ പുട്ടു കച്ചവടം ഇവിടെ ഭക്ഷണത്തിനും വസ്ത്രത്തിനു ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ  ആണ് അയാളുടെ അച്ഛൻ ഉപയോഗിച്ച് ഒഴിവാക്കിയ വീൽചെയറിന് ആൾക്കാരെ അന്വേഷിക്കുന്നത് എന്നതാണ് മനസ്സിലെങ്കിലുംനിങ്ങളുടെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദി ശ്രദ്ധയിൽ വയ്ക്കാം ആരെങ്കിലും അന്വേഷിക്കുക ആണെങ്കിൽ  നമ്പർ കൊടുക്കാം  എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു (സമയം 10:10 PM)ഇയാൾക്ക് ഈ പാതിരാത്രിക്ക് വെറെ പണിയൊന്നുമില്ലെ എന്ന് പറഞ്ഞ് ഭാര്യ കൊണ്ടു തന്ന തോർത്ത് മുണ്ടെടുത്ത്കുളിക്കാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഫോൺ ബെല്ലടിക്കുന്നത് വാസു ഏട്ടൻ എന്നാണ് ട്രൂകാളർ പേര് കാണിച്ചത് നേരം വെവെകിയതിനാൽ ഫോൺ കട്ട് ചെയ്യാൻ പറഞ്ഞ എന്റെ മനസിന്റെ മുകളിൽ   കർത്തവ്യ ബോധം വിജയിച്ചതിനാൽ ഞാൻ ഫോണെടുത്ത് പറയൂ വാസുട്ടാ എന്ന് പറഞ്ഞു (ചിലപ്പോഴൊക്കെ ട്രൂ കാളർചതിക്കാറുണ്ട് എന്നാൽ ഇപ്പോ ചതിച്ചില്ല ) ന്റ പേര് വാസൂ ന്നാ ....വയലിലാണ് താമസം 6 മാസമുമ്പ് വാതം വന്ന് ഇപ്പോ അരക്കു താഴെ സ്വാധീനം  കുറവാണ് ലോട്ടറി വിറ്റാണ് ജീവിക്കുന്നത് ആകെ ഉണ്ടായിരുന്ന വീൽചെയർ വെള്ളപൊക്കത്തിൽ നശിച്ചു, അല്ലെങ്കിലും അത് കേടായിരുന്നുഇവിടെ ഇന്ന് കിണറില് മരുന്നിടാൻ വന്ന ആൾക്കാരാ നമ്പറ് തന്നത് ഓര് പറഞ്ഞു സാറിനെ വിളിച്ച് പറഞ്ഞാ ചെൽപ്പം സഹായിക്കൂന്ന്  പുതിതൊന്നും വേണംന്നില്ല എങ്ങനെങ്കിലും ഒരു വിൽ ചെറ് കിട്ടിയാ വല്യ ഉപകാരാവു മായിരുന്ന്സ്വൽപം പരിഭ്രമത്തിൽ വാസു ഏട്ടൻപറഞ്ഞുഎന്റെ തലക്ക് ഒരു അടി കിട്ടിയതായിട്ടാണ് എനിക്ക് തോന്നിയത് കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാൻ പറ്റാതായി പോയി (സമയം 10:13 PM)എന്ത് അൽഭുതമാണ് സംഭവിക്കുന്നത് കൊടുക്കാനുള്ളവനും വാങ്ങാനുള്ളവനും 3 മിനിട്ട് വ്യത്യാസത്തിൽ എന്നെ വിളിക്കുന്നുകാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നു എന്ന് ഞാൻ പറഞ്ഞ് സെക്കന്റുകൾക്കക്കം ദൈവം കാണിച്ച് തരുകയാണ് മോനെ ശ്രീനാഥെ നിന്റെ അഹങ്കാരം ( ഞാൻ ചെയ്യുന്നു എന്ന ഭാവം ) നീ എതെങ്കിലും ബേങ്കിന്റെ ലോക്കറിൽ വെച്ചേക്ക് ഈ പ്രപഞ്ചമായി മാറാനും എല്ലാത്തിലും അന്തര്യാമിയായിരിക്കാനും എനിക്ക് കഴിയുമെങ്കിൽ എല്ലാ കാര്യങ്ങളും കോഡിനേറ് ചെയ്യാനും എനിക്ക് പറ്റുംപിന്നെ നിയെന്താ വിചാരിച്ചത് നിന്റെയൊക്കെ കയ്യീന്ന് കാശും വാങ്ങി കാര്യങ്ങൾ ചെയ്തു തരുന്ന പണിയാണ് എനിക്ക് എന്നാണോ എല്ലാറ്റിനും ഇവിടെ ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട് അതനുസരിച്ച് കാര്യങ്ങൾ നടക്കും എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല  ഭൂമിയെ പരമാവധി നശിപ്പിച്ച് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിട്ട് എന്നെ കുറ്റം പറയുന്നോഎന്ന് എന്നെ നോക്കി പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത് എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കുണ്ടായിരുന്നു.ഞാനപ്പോ തന്നെ എന്റെ സുഹൃത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ പ്രകാശേട്ടനെ വിളിച്ച് കാര്യം പറഞ്ഞു മൂപ്പര് അപ്പോത്തന്നെ സുരേഷ് സാറിന്റെ വീട്ടിൽ പോയി വീൽചെയർ എടുത്ത് വാസു ഏട്ടന് കൊടുത്തു ഓട്ടോക്കൂലി പോലും വാങ്ങാതെ അദ്ദേഹവും എന്നെ അത്ഭുതപെടുത്തി (11:55 PM)ഈ അത്ഭുതം ലോകത്തോട് ഉറക്കെ വിളിച്ച് പറയണം ന്ന് കരുതി രാംജി യെ വിളിച്ച് പറഞ്ഞപ്പോൾ ലോകത്ത് അത്ഭുതമല്ലാത്തത് എന്താണ് എന്ന് ചോദിച്ച് ആ മനുഷ്യനും എന്നെ അത്ഭുതപെടുത്തിശരിയാണ് ഈ പ്രപഞ്ചവും ജീവനും ചെടിയും എല്ലാം അത്ഭുതങ്ങൾ തന്നെനിങ്ങൾക്ക് ഇത് അത്ഭുതമാണോ എന്ന് എനിക്കറിയില്ലസ്നേഹാത്ഭുതങ്ങളോടെഡോ.ശ്രീനാഥ് കരയാട്ട്9946740888

Thu, 16 Mar 2023

All blogs