Published - Thu, 16 Mar 2023

ഒരു പോക്കറ്റടി കഥ

ഒരു പോക്കറ്റടി കഥ

ഒരു പോക്കറ്റടി കഥ

ഒരു പോക്കറ്റടി കഥ

കഴിഞ്ഞ ആഴ്ച ഒരു ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തു . ഒരുപക്ഷേ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ പ്രോഗ്രാം ആയിരുന്നു അത് . ചെലവാക്കിയ 10000 രൂപ ചെറുതായി പോയോഎന്നുപോലും എനിക്ക് ഒരു സംശയം.

 പേരറിയാത്ത,  നേരിട്ട് കാണാൻ സാധിക്കാത്ത, പ്രഗത്ഭനായ, നന്മയുടെ മകുടോദാഹരണമായ, ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവുകൾ തന്ന  ആ മഹാത്മാവിന്,  ട്രെയിനർക്ക്  അനന്ത കോടി പ്രണാമം .

ഒരു വാക്കുപോലും എന്നോട് സംസാരിക്കാതെ ,  നേരിട്ട്  കാണാതെ,  ജീവിതത്തിൽ അനുകൂലമായ ഒരുപാട് തീരുമാനങ്ങളെടുക്കാൻ എന്നെ പ്രാപ്തനാക്കിയ ആ മഹാഗുരുവിന്  ഒരിക്കൽ കൂടി സാദര നമസ്കാരം .

 ഇനി വിഷയത്തിലേക്ക് വരാം കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിനും തൊണ്ടയാടിനും ഇടയിൽ വച്ച് 10,000 രൂപയുംയും ക്രെഡിറ്റ് കാർഡും   6 എടിഎം കാർഡും   ഒറിജിനൽ ലൈസൻസ്  സും പാൻകാർഡും മറ്റ് പല പ്രധാന രേഖകളും  അടങ്ങിയ  എന്റെ പേഴ്സ് നഷ്ടപ്പെട്ടു .

 പോക്കറ്റടിച്ചതാവാം എന്ന്  അനുമാനിക്കുന്നു . കയ്യിൽ എടിഎം കാർഡോ പൈസയോ ഇല്ലാത്ത അവസ്ഥ...... പക്ഷെ  ഒരുപാട് വലിയ കാര്യങ്ങളാണ് അതിലൂടെ പഠിക്കാൻ സാധിച്ചത് .

1.എപ്പോഴും ജാഗ്രതയോടെ ഇരിക്കുക .  ബോധപൂർവം കാര്യങ്ങൾ ചെയ്യുക,   അല്ലാതെ റോഡിലൂടെ അലക്ഷ്യമായി ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുകയല്ല വേണ്ടത് .കയ്യിലും പോക്കറ്റിലും ഉള്ള വസ്തുക്കളെ കുറിച്ച് വളരെ വ്യക്തമായ ധാരണ എപ്പോഴുമുണ്ടായിരിക്കണം. ( A ഫോർ അവയർനസ് പഠിപ്പിക്കുന്ന എനിക്ക് കിട്ടിയ ചോരശാസ്ത്ര നിരൂപണ പാഠം: )

 2 . ഇന്നത്തെ കാലത്ത് ജീവിക്കാൻ ഞാൻ പണം കയ്യിൽ കരുതേണ്ട ആവശ്യമില്ല. കൂടുതൽ പണം കയ്യിൽ കരുതുന്നത്  എല്ലാ തരത്തിലും അപകടമാണ്.( കാരണം കഴിഞ്ഞ ഒരാഴ്ചയായി ആയി ഒരു എടിഎം കാർഡും പേടിഎം ഉം ഉപയോഗിച്ചാണ് സന്തോഷകരമായി  ജീവിച്ചു വരുന്നത്. ചിലവാക്കുന്ന കണക്ക് കൃത്യമായ സൂക്ഷിക്കപ്പെടും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത )

 ക്യാഷ് ലെസ്സ് ട്രാൻസാക്ഷ നെക്കുറിച്ച്  പതിനായിരം പ്രാവശ്യം നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടും നുമ്മ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
 എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി  അക്ഷരാർത്ഥത്തിൽ അത് നടപ്പിലാക്കി വരുന്നു.

 3  ലൈസൻസിന്റേയോ മറ്റ് പ്രധാന രേഖകളുടെ ഒറിജിനൽ എവിടെ യെങ്കിലും സൂക്ഷിച്ചുവെച്ച് കോപ്പികൾ മാത്രം  കൊണ്ട് നടക്കുക (ഞാൻ നേരത്തെ അങ്ങനെ ആയിരുന്നു  എന്നാൽ ഒരിക്കൽ ട്രെയിനിൽ കയറിയപ്പോൾ ഒർജിനൽ ഐഡി ഇല്ലാത്തതിനെ പേരിൽ   ടി. ടി . ഫൈൻ  അടിച്ചു. അതിനുശേഷമാണ് ഒറിജിനൽ ലൈസൻസ് കയ്യിൽ വെക്കാൻ തുടങ്ങിയത് . ഇന്നത്തെ കാലത്ത്  ലൈസൻസ് നമ്പർ കൊടുത്താൽ കൃത്യമായി ലൈസൻസിന്റ വിശദാംശങ്ങൾ  കിട്ടുന്ന ആപ്ലിക്കേഷനുകൾ ഉള്ളപ്പോൾ നിരക്ഷരകുക്ഷിയായ  ആ TTRനെ  നന്ദിയോട് കൂടി സ്മരിക്കുന്നു )

 ബാങ്ക് അക്കൗണ്ടുകൾ ഫോണുമായി ബന്ധിപ്പിക്കുകയും  ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത്  രജിസ്റ്റർ ചെയ്യുകയും ചെയ്താൽ സ്വന്തമായി തന്നെ എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.  അതിന് ബാങ്കുമായി ബന്ധപ്പെടേണ്ട ആവശ്യമേയില്ല. 

 അഞ്ചോ ആറോ എടിഎം കാർഡുകൾ പേഴ്സിൽ കൊണ്ടുനടക്കാതെ ഒന്നോ രണ്ടോ കാർഡുകൾ മാത്രം പേഴ്സിൽ വയ്ക്കുക. ( പലരുടെ പേഴ്സിലും സ്വന്തം കാർഡ് പോരാഞ്ഞിട്ട് ഭാര്യയുടേയും മക്കളുടേയും പറ്റുമെങ്കിൽ അയൽവക്കക്കാരന്റേയും വരെ കാർഡ് ഉണ്ടാകും. ഒന്നിലധികം കാർഡ് ഉള്ളത് താനൊരു മഹാസംഭവമാണെന്ന് മറ്റുള്ളവർക്ക് തോന്നും എന്ന അബദ്ധ ധാരണ കൊണ്ടായിരിക്കും ഇങ്ങിനെ സംഭവിക്കുന്നത് .) 

ക്രെഡിറ്റ് കാർഡിന്റേയും  മറ്റ് പ്രധാന രേഖകളുടെയും ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.  ( 48 മെഗാപിക്സലിൽ വരെയല്ലേ മൊബൈൽ ക്യാമറ ഉള്ളത്. കൂടാതെ സ്കാനറും ) ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ വേണ്ടി ബാങ്ക് കാർഡ് നമ്പർ ചോദിക്കുമ്പോൾ  ജബ ജബ എന്ന് പറയേണ്ടിവരും. 

ഇന്ന് മനുഷ്യന്  ജീവിക്കാൻ പണം കയ്യിൽ കൊണ്ടു നടക്കണ്ട  ആവശ്യമില്ല.  വേണമെങ്കിൽ തന്നെ ആയിരം രൂപയ്ക്ക് താഴെ മാത്രം കയ്യിൽ സൂക്ഷിച്ചാൽ മതിയാകും. ബാക്കി എല്ലാ ട്രാൻസാക്ഷനും  കാർഡ് വഴിയോ പേടിഎം വഴി ആക്കുന്നതോ ആണ് നല്ലത് എന്നാണ് പ്രശ്നവശാൽ ഉത്തമമായി കണ്ടത്  ഉത്തമാ .....

ഇനിയും  അനേകം കാര്യങ്ങൾ ആ മഹാത്മാവിൽ നിന്നും  ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും വിസ്താര ഭയത്താൽ ഇപ്പോൾ എഴുതുന്നില്ല. പിന്നീട് 
ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാം എന്ന് വിചാരിക്കുന്നു. 


എന്തായാലും അതിലെ പണം മാത്രമെടുത്ത്  ബാക്കിയുള്ള എല്ലാ  പേപ്പറുകളും കാർഡുകളും "കുതിരവട്ടം പോസ്റ്റ് ഓഫീസിലെ "  പോസ്റ്റ് ബോക്സിൽ  ആ മഹാത്മാവ് നിക്ഷേപിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നും അത് തിരിച്ച് ലഭിക്കുകയും ചെയ്തു. ഇത്രയും കരുണ എന്നോട് കാണിച്ച കരുണാവാരിധേ..... ഭക്തവത്സലാ....... അങ്ങേയ്ക്ക് അനന്ത കോടി  പ്രണാമം:

 കുതിരവട്ടം പോസ്റ്റ് ഓഫീസിൽ തന്നെ അദ്ദേഹം ഇത് ഇടാൻ  കാരണം  മറ്റെന്തോ ചില  അർഥതലങ്ങൾ കൂടി നമുക്ക് മനസ്സിലാക്കി തരാനാവും:
എന്തായാലും  വിചക്ഷണൻമാരോട് ആലോചിച്ച് അർത്ഥതലങ്ങളും കൂടി കണ്ടെത്തിയതിനുശേഷം നേരത്തെ പറഞ്ഞ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാം .

പിന്നെ 
നമ്മളുടെ അഡ്രസ്സും ഫോൺ നമ്പറും  എപ്പോഴും ഒരു കടലാസിൽ എഴുതി പേഴ്സിൽ സൂക്ഷിക്കുന്നത്  വളരെ നല്ലതാണ് . അല്ലാത്തപക്ഷം ആർക്കെങ്കിലും നമ്മുടെ പേഴ്സ് കളഞ്ഞു കിട്ടിയാൽത്തന്നെ ഉടമയെ കണ്ടെത്താൻ  അയാൾക്ക് കവടി നിരത്തേണ്ടിവരും. എനിക്കും പറ്റി അബദ്ധം. പോസ്റ്റ് ഓഫീസിൽ രേഖകൾ ലഭിച്ചപ്പോൾ എൻറെ ഫോൺ നമ്പർ അതിൽ ഇല്ലാത്തതിനാൽ  കൗൺസിലേഴ്സ് അസോസിയേഷന്റെ കാർഡിൽ ഉണ്ടായിരുന്ന നമ്പറിൽ എറണാകുളത്തുള്ള എൻറെ സുഹൃത്ത് റിക്സനെ  വിളിച്ചാണ് പോസ്റ്റ് മാസ്റ്റർ വിവരമറിയിച്ചത് .

 കള്ളൻ ഗുരുവിനെക്കുറിച്ച്  ഭാഗവതത്തിൽ  (24 ഗുരുക്കന്മാരിൽ  ഒരാളായി )പറഞ്ഞപ്പോൾ  ഇത്രയും പ്രതീക്ഷിച്ചില്ല.

എന്നെ കൂടുതൽ ബോധവാൻ ആക്കാൻ  കൂടുതൽ അവേർനസോടു  കൂടെ ജീവിക്കാൻ പ്രാപ്തനാക്കിയ ആ കള്ളനും  കുടുംബത്തിനും നല്ലത് മാത്രം  വരട്ടെ എന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ്  കട്ടെടുത്തു പറഞ്ഞുകൊണ്ട്  നിർത്തുന്നു നന്ദി നമസ്കാരം.


NB ഈ മെസേജ് എങ്ങാനും കറങ്ങി തിരിഞ്ഞ് അങ്ങയുടെ കയ്യിലെത്തിയാൽ കള്ളൻ ഗുരുവേ ,' രത്നാകര കുല മഹാ സത്വമേ മഹാനുഭാവുലു  എന്റെ അനന്ത കോടി പ്രമാണങ്ങൾ സ്വീകരിച്ച് ഒരു സർട്ടിഫിക്കറ്റുകൂടി തരാൻ അപേക്ഷ അതും കുതിരവട്ടം പോസ്റ്റാഫീസിൽ ഇട്ടാൽ മതിയാവും

ഡോ: ശ്രീനാഥ് കാരയാട്ട്


Created by

Dr Sreenath Karayatt

Karayatt Illath, born in Nanmanda in Kozhikode district, is noted for his unique style as an international trainer, psychologist, lecturer, spiritual teacher and writer. Bharatiya Dharmaprachara Sabha and Acharya Srinath Ji have been able to make a strong mark in the spiritual realm of Kerala for more than two decades. A paper presented on Science and Spirituality at the International Science Conference held in Bombay in 2013 attracted international attention. In December 2013, she received her doctorate from the United Nations Economic and Social Council on the subject of abortion. In 2014, he was awarded Pratibha Persona Ratna Puraskar for his contributions in the field of psychology. He has also made his mark in the field of Indian psychology. He is well known through many books and many articles. In 2017, the paper (Prenatal experiments based on ancient Indian Vedas "Garbha Sanskar" for genius progeny") was presented on behalf of India at an international medical conference held in Austria (Vienna). In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. In 2017, the paper (Prenatal experiments based on ancient Indian Vedas "Garbha Sanskar" for genius progeny") was presented on behalf of India at an international medical conference held in Austria (Vienna). In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. In 2017, the paper (Prenatal experiments based on ancient Indian Vedas "Garbha Sanskar" for genius progeny") was presented on behalf of India at an international medical conference held in Austria (Vienna). In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations.

Brahmashree Azhakath Shastri Sarman Namboothiri Pat, the Sun Radiant of India's Spiritual Tantric Nabhas, was fully initiated into the Srividya Sampradayam in 2021. Over the past two decades, tens of thousands of individuals have been taught upasanas and pujas to reach higher levels of spirituality. He is also a well-known Purvajanma researcher and an active member of the Indian Counseling and Therapist Association and the Chairman of NCPRT (National Center for Parenting Research and Training) and Rithambhara Eco-Spiritual Commune. Dr. Sreenath Karayatt is a person who dreams for a better world with mental health and implements many activities for it.

View profile

Comments (0)

Search
Popular categories
Latest blogs
വിയന്ന യാത്ര കുറിപ്പ്!
വിയന്ന യാത്ര കുറിപ്പ്!
ഒരു വിയന്ന യാത്രവിയന്ന യാത്ര കുറിപ്പ്!5-11-17 ന് രാവിലെ 6 മണിക്ക് ബോംബയിൽ നിന്നും 450 യാത്രക്കാരുമായി ടർക്കിഷ് എയർലൈൻസ് യാത്ര ആരംഭിച്ചു. സിംഹഭാഗം ജനങ്ങളും ഇസ്ലാമാണ് അവരുടെ ഏതോ പുണ്യ സങ്കേതത്തിലേക്കുള്ള യാത്രയാണ്അവരെ അനുസരിപ്പിക്കാനും പരാതികൾ തീർക്കാനും വിമാന സുന്ദരികൾ കഷ്ടപ്പെടുന്നത് കാണായിരുന്നു .ഇതുവരെ കയറിയതിൽ വെച്ച് ഏറ്റവും വലിയ വിമാനം ആണിത് 9 വരികളിൽ ആയി 56 വീതം സീറ്റുകൾ എല്ലാ വിധ അത്യാധുനിക സംവിധാനക്കളും ഉണ്ടായിരുന്നു ധാരാളം ഭക്ഷണവും. 12 മണിയോടു കൂടി ഇസ്താബുൽ എന്ന സ്ഥലത്തെത്തി വളരെ വലിയ ഒരു ഹബ്ബാണത് 5 യുറോ ഏതാണ്ട് 400 രുപ ആയി 1 ബന്നും കാപ്പിയും കഴിച്ചപ്പോൾ ഇന്നി വൈകുന്നേരം 5.45 നാണ് ഇസ്താ മ്പുൽ - വിയന്ന ഫ്ലൈറ്റ് . ഇവിടെ വെച്ച് ഇന്ത്യൻ കമ്പടി ടീമിന്റെ ക്യാപ്റ്റനായ അഭിലാഷിനെ പരിചയപ്പെട്ടു .തുർക്കി എന്ന കേട്ടു മാത്രം പരിചയമുള്ള ഇവിടെ നിന്നും ഓരോ മിനിറ്റിലും വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാം 5.45 ന് ഇസ്തംബുൽ നിന്നും പുറപ്പെട്ട് നേരെ വിയന്നയിലേക്ക് രാത്രി 7.30 ന് അവിടെ എത്തി (നമ്മുെടെ 12.30 രാത്രി) സുഹൃത്തായ നരേൻജിയും സെമിനാർ കമ്മറ്റിയയച്ച ബിഷാൽ എന്ന ജർമൻ കാരനും  എയർ പോട്ടിൽ കാത്തുനിൽപ്പുണ്ടായിരുന്നു. പുറത്ത് അപ്പോൾ 4°C ആയിരുന്നു ചൂട് / തണുപ്പ്. എയർപോർട്ട് ബസ്സിൽ 30 മിനുട്ട് യാത്ര ചെയ്ത് വിയന്ന സിറ്റി യിൽ എത്തി ഹോട്ടൽ ഫ്ലെമിംഗിലാണ് താമസം ഏർപ്പാടാക്കിയിരുന്നത് നല്ല ആതിഥ്യ മര്യാദയോടാണ് അവർ സ്വീകരിച്ചത് രാത്രി സുഖമായി ഉറങ്ങി ആറാം (6-11-17 ) തിയ്യതി രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങിയപ്പോൾ പുറത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു ഇപ്പോ ഇവിടെ 6.30 നാണ്  ഉദയം വൈ: 4 മണിക്ക് അസ്തമയവും. വളരെ വൃത്തിയുള്ള സിറ്റി യാണ് വിയന്ന. സമ്പന്ന രാജ്യമാണ്, യുറോ ആണ് വിനിമയ മാധ്യമം ഇപ്പോൾ 1യുറോ എന്നാൽ 80 ഇന്ത്യൻ രൂപയാണ്  ഒരു കാപ്പിക്ക് 3 യു റോയാണ് 150 മില്ലി വെള്ളത്തിനും 3 യൂറോ  കൊടുക്കണം  ഹോട്ടലിൽ രാവിലെ ഭക്ഷണം ഫ്രീയാണ് എത്ര വേണമെങ്കിലും കഴിക്കാം പക്ഷെ ഭക്ഷണം കളയരുതെന്ന് മാത്രം പത്തരുപത് മേശകളിലായി പലതരം ഭക്ഷണങ്ങൾ കൂടുതലും മാംസാഹാരമാണ് പൊതുവെ നന്നായി ആസ്സ്വദിച്ചു ഭക്ഷണം കഴിക്കുന്നവരാണ് ഇവിടുത്തുകാർ എല്ലാ കാര്യങ്ങൾക്കും ഇവർക്ക് മൊബൈൽ ആപ്പുണ്ട് വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ വരെ.വളരെ കണിശമായി നിയമങ്ങൾ പാലിക്കുന്നവരാണ് ഇവർ റോഡ് നിയമങ്ങൾ 100 % കൃത്യമായി പാലിക്കുന്നത് കാണാം  ഇല്ലെങ്കിൽ കനത്ത പിഴയാണ് മുഴുവൻ സ്ഥലവും ക്യാമറയുടെ നിരീക്ഷണത്തിലാണ് എല്ലാ സ്ഥലത്തും അവർ കാർഡുകൾ ആണ് ഉപയോഗിക്കുന്നത് രാവിലെ 8 മണിക്ക് സ്ക്കുളുകളും ഓഫീസുകളും പ്രവർത്തനം തുടങ്ങും . ഞങ്ങളുടെ സെമിനാർ കൃത്യം 9 മണിക്ക് തുടങ്ങി സമയ കാര്യത്തിൽ അവർ  വളരെകൃത്യത പാലിക്കുന്നവരാണ്  Altranative Medicine ആണ് ഇന്നത്തെ ചർച്ചാവിഷയം 12 ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു 20 മിനിട്ടുമുതൽ 30 മിനിട്ടുവരെയാണ് ഒരാൾക്ക് പ്രബന്ധമവതരിപ്പിക്കാനുള്ള സമയം 10 മിനിട്ട് ചോദ്യോത്തരവും ചർച്ചയും അമേരിക്ക, റഷ്യ, ചൈന, ജർമനി ,UK ,ലണ്ടൻ ,പോളണ്ട് ,തുടങ്ങി വിവിധ രാജ്യക്കാരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന മായിരുന്നു ഉത്ഘാടന സഭ ,ഇന്ന് ആധുനിക ചികിൽസാ സമ്പദായങ്ങളുടെ ഗുണങ്ങളും ദോഷങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത് MBBട ഡിഗ്രിയള്ളവരും FRCS ,CPI തുടങ്ങിയ ഡിഗ്രിക്കുള്ളവർ , അക്യുപങ്ങ്ചർ .റയ്കി ശാഖകളിലെ വിദഗ്ദൻമാർ തുടങ്ങി പല വിഷയങ്ങളിലും ചർച്ചകൾ നടന്നു ലഞ്ച് ബ്രേക്ക് 15 മിനിട്ടായിരുന്നു എല്ലാവരും വളരെ ലഘുവായ ഭക്ഷണങ്ങളാണ് കഴിക്കുന്നത് ഉച്ചക്ക് 1 റൊട്ടിയും ബട്ടറും സാൻവിച്ചുമാണ് ഞാൻ കഴിച്ചത് ഇവിടെ ഉച്ചഭക്ഷണം എന്ന ഒരേർപ്പാട് ഇല്ല എന്ന് തോനുന്നു 5 മണിക്ക് ഡിന്നറാണ് ഇവർക്ക് പ്രധാനം ചർച്ചയിൽ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും പങ്കെടുത്തു നമ്മുടെ ഇംഗ്ലിഷും അവരുടെ ഇംഗ്ലിഷും വളരെ വ്യത്യാസമുണ്ടെന്ന് തോനുന്നു ഞാൻ ചരച്ചയിൽ ആയുർവേദത്തെ കുറിച്ച്  പറഞ്ഞ പല പോയൻറും അവർക്ക് മനസിലായതേ ഇല്ല അതിനാൽ പലപ്പോഴും എന്നിൽ ഒരു അപകർഷതാ ബോധം തോന്നിയതുപോലെ ഒരു തോന്നൽഅല്ല ശരിക്കും തോന്നി സത്യത്തിൽ അവർ പറയുന്ന ഭാഷ ഏതാണ് എന്ന് വരെ എനിക്ക് മനസ്സിലായില്ല നാളെ ഇവിടെ പ്രസന്റേഷൻ നടത്തേണ്ടത് ചിന്തിച്ചപ്പോൾകണ്ണിൽ ഇരുട്ടു കയറി     കയ്യും കാലും തളർന്ന്  പോയതു പോലെ തോന്നി ഔഷധ രഹിത ജീവിതമാണ് നല്ലതെന്ന തീരുമാനത്തിൽ 4 മണിക്ക് ഒന്നാം ദിവസ സെമിനാർ അവസാനിച്ചു.പക്ഷെ വൈകുന്നേരമായപ്പോഴേക്കും എന്റെ ആത്മ വിശ്വാസവും ധൈര്യവുമൊക്കെ എവിടെയോ പോയ പോലെ എന്തെങ്കിലും അസുഖമാണെന്ന് പറഞ്ഞ് നാളെ വരാതിരുന്നാല്ലോ എന്നാണ് വിചാരിച്ചത് പക്ഷെ അതിനും മനസ്സ് അനുവദിച്ചില്ല കാരണം ഭാരതത്തിൽ നിന്നും ഈ ഒരാശയം (ഗർഭ സംസ്ക്കാരം)പറയാൻ ക്ഷണിക്കപ്പെട്ട് വന്ന ഞാൻ പേടിച്ച് പിൻമാറിയാൽ അത് എന്റെ നാടിനാണ് ദോഷം എന്റെ ഗുരുപരമ്പര ഒരിക്കലും എന്നോട് ക്ഷമിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു ആകെ ടെൻഷൻ സ്വല്പം വെള്ളം കുടിക്കാം എന്ന് കരുതി റൂമിൽ നോക്കിയപ്പോൾ വെള്ളം കണ്ടില്ലറിസപ്ഷനിലേക്ക് വിളിച്ച് വെള്ളത്തിന് ചോദിച്ചപ്പോൾ ബാത്റൂമിൽ നിന്നും എടുത്തു കുടിക്കാനാണ് അവർ നിർദ്ദേശിച്ചത്.ആദ്യം സ്വല്പം  വിഷമിച്ചെങ്കിലും അത് വലിയ ഒരു ദർശനമാണ് തന്നത്ഒരേ ടാങ്കിലെ ജലം തന്നെയാണ് ആണ് പൈപ്പ് വഴി അടുക്കളയിലും കുളിമുറിയിലും വരുന്നത്  പൈപ്പ് നിൽക്കുന്ന സ്ഥലത്തിന് അനുസരിച്ച് നമ്മൾ വെള്ളത്തെ കാണേണ്ടതില്ല .അതേപോലെ തന്നെ എല്ലാവരിലും അന്തര്യാമിയായി ഇരിക്കുന്നത് ഈശ്വരാംശം തന്നെയാണ്പിന്നെ അതിരിക്കുന്ന വ്യക്തികൾക്ക് അപേക്ഷിച്ച് നമ്മൾ ഈശ്വരനെ വിലകുറച്ച് കാണേണ്ടതില്ലല്ലോ. എന്തായാലും കുളിമുറിയിൽ നിന്നും വെള്ളമെടുത്ത് ധാരാളം കുടിച്ചു ഇവിടത്തെ ബാത്റൂമിലെ വെള്ളം പോലും  കുടിക്കാൻ  തക്കവണ്ണം ശുദ്ധി ഉള്ളതാണ് എന്ന ഒരു സന്ദേശം കൂടി അതിലുണ്ട് .ഒരു സ്ഥലത്ത് സ്വസ്ഥമായിരുന്ന് 10 ദീർഘ ശ്വാസമെടുത്ത്എന്താണ് എന്റ Stress ന് കാരണം എന്ന് നിരീക്ഷിച്ചു. കാരണം പിടി കിട്ടി ,എന്റെ ഭാഷാ പ്രാവണ്യത്തെ കുറിച്ചുള്ള ഭയമാണ് എന്നെ നയിക്കുന്നതെന്ന് മനസ്സിലായി. എന്താണ് ഒരു വഴി ?ഭയത്തിന് അടിമപ്പെട്ട്  നാളെ സെമിനാറിന് പോവാതിരിക്കാൻ കാരണം കണ്ടെത്താംപക്ഷെ എന്നെന്നേക്കുമായി എന്റെ ആത്മവിശ്വാസം നഷ്ടപ്പെടും മാത്രവുമല്ലഎന്റെ ആശയം പ്രകടിപ്പിക്കാനുള്ളഅവസരം നഷ്ടമാകും , അത് പിന്നീട് കൂടുതൽ കുറ്റബോധം എന്നിൽ സൃഷ്ടിക്കും അതു പോലെ എന്റെ നാടിന്റെ അഭിമാനം ഞാൻ കാരണം ഇല്ലാതാവുംഅതിനാൽ എങ്ങിനെയും ഈ സാഹചര്യത്തെ നേരിടാൻ തന്നെ തീരുമാനിച്ചു. നേരെ ഡിന്നറിനു പോയി നേരത്തെ കണ്ട കക്ഷികൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു അവരെ പരിചയപെടാനും അവരോട് സംസാരിക്കാനും അതിലൂടെ അവരുടെ ആക്സറ്റ് മനസിലാക്കാനും തീരുമാനിച്ചു. (സാധാരണ ഞാൻ ഇംഗ്ലീഷുകാരെ കണ്ടാൽ  ഭാഷാപേടി കാരണംതിരിഞ്ഞ് നടക്കാറാണ് പതിവ്) പരാജയ ബോധത്തെയാണ് പരാജയ പെടുത്തേണ്ടെത് എന്ന കലാംജിയുടെ വാക്കുകൾ ഓർമിച്ചു. അപ്പോഴാണ്തന്നെ അത്ഭുതെടുത്തിയ സംഭവം ഉണ്ടായത് .ഞാൻ കുറച്ച് ഭക്ഷണമെടുത്ത്എവിടെ ഇരുന്ന് കഴിക്കാം എന്ന് നോക്കുമ്പോൾ എല്ലാ ടേബിളിലും ധാരാളം പേർ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചർച്ചകൾ ചെയ്യുന്നതും ആണ് കണ്ടത്അപ്പോഴാണ് ഒരു ടേബിളിൽ ഒരാൾ മാത്രം ഇരിക്കുന്നത് കണ്ടത് ഞാൻ ആ ടേബിൾ ലക്ഷ്യമാക്കി നടന്നു. അവിടെ ഇരുന്നപ്പോൾഅദ്ദേഹം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തി ഒരു ജർമ്മൻ കാരനാണ്സെമിനാർ കമ്മറ്റിയുടെ തലവനാണ് .ശേഷം സ്വൽപം ജാള്യതയോടെ ( I am dr Sreenath Karayattu From India) ഇന്ത്യയിൽ നിന്നാണ് എന്ന് പറഞ്ഞ് എന്നെ പരിചയെടുത്തിയതും അദ്ദേഹം എഴുന്നേറ്റ്വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നെ അഭിവാദ്യം ചെയ്യുകയും ചെയ്തു .അദ്ദേഹത്തിന് ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നും ഇപ്പോൾ സംസ്കൃതം പഠിക്കുന്നുണ്ട് എന്നും എന്നോട് പറഞ്ഞു .എനിക്ക് കുറച്ച് ഒരു ആത്മവിശ്വാസം വന്നത് പോലെ തോന്നിഎനിക്ക് ഭാഷാ പ്രാവീണ്യം വളരെ കുറവാണ് എന്ന് ഞാൻ അദ്ദേഹത്തോട് സ്വല്പം ജാള്യതയോടെ പറഞ്ഞേപ്പോൾ ആശയവിനിമയത്തിന് ഭാഷ അല്ല പ്രധാനം മനസ്സാണ് എന്നാണ് അദ്ദേഹം എനിക്ക് ഉത്തരം തന്നത്.ഞങ്ങൾ ഭാരതത്തിലെ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി കൂടുതലും ആധ്യാത്മിക വിഷയങ്ങളാണ് ചർച്ച ചെയ്തത്. അദ്ദേഹം ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ വേദാന്തത്തെയും തന്ത്രത്തെയും കുറിച്ചുള്ളതായിരുന്നു.എനിക്കറിയുന്നത് പോലെ ഞാൻ ഉത്തരങ്ങൾ പറഞ്ഞു .ഇതിനിടയിൽ അദ്ദേഹം എന്നോട് അനുവാദം വാങ്ങി അദ്ദേഹത്തിൻറെ നാല് സുഹൃത്തുക്കളെ കൂടി അവിടേക്ക് വിളിച്ചു അവരും വളരെ ബഹുമാനത്തോടെ ചർച്ചയിൽ പങ്കെടുത്തുപിന്നീട് ആ ഹോളിൽ ഉള്ള ഓരോരുത്തരായി ഞങ്ങൾക്ക് ചുറ്റും വന്ന് ഇരിക്കാൻ തുടങ്ങി .രാത്രി 10 മണി വരെ ആ ചർച്ച തുടർന്നു വളരെ ഗംഭീരമായ ഒരു സത്സംഗമാണ് അവിടെ നടന്നത് അവിടെയുള്ള ഓരോരുത്തരായി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു .സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാവരും വളരെ നൻമയുള്ളവരാണെന്ന് മനസിലായി ഭാരത സംസ്ക്കാരത്തെ കുറിച്ചും ഷോഢശ സംസ്കാരത്തെ കുറിച്ചുമൊക്കെ ഞാൻ അവരോട് സംസാരിച്ചു. അതിൽ പലരും ആർട്ട് ഓഫ് ലിവിംങ്ങുമായും ISCON മായും ബന്ധമുള്ളവരായിരുന്നു അതിൽ ഒരാൾക്ക് ശീരുദ്രത്തിന്റെ ചില വരികൾ അറിയാം എന്നത് എന്നെ അത്ഭുതപെടുത്തി. അപ്പോഴേക്കും ശക്തമായ ധൈര്യവും ആത്മവിശ്വാസവും എനിക്ക് ലഭിച്ചിരുന്നു.ഇംഗ്ലിഷ് ആക്സൻറും സൗണ്ട്സും വളരെ പ്രധാനപെട്ടതാണെന്നും നന്നായി പ്രാക്ടീസ് ചെയ്യണമെന്നും തീരുമാനിച്ചു.രാത്രി അങ്ങനെ സുഖമായി ഉറങ്ങി അന്ന് രാത്രി ഞാൻ കണ്ട സ്വപ്നംശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസരും സ്വാമി വിവേകാനന്ദനും തുടങ്ങി അനേകം ഗുരുക്കന്മാർ എൻറെ കട്ടിലിന് ചുറ്റും ഇരുന്ന് എന്നെ അനുഗ്രഹിക്കുന്നതാ യിട്ടാണ് ആ സ്വപ്നം എനിക്ക് തന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്7 ന് രാവിലെ പതിവുപോലെ എഴുന്നേറ്റ് സന്ധ്യാവന്ദനവും ദിശാ നമസ്ക്കാരവും സൂര്യനമസ്ക്കാരവും ധ്യാനവും  ചെയ്ത് 9 മണിക്ക് തന്നെ സെമിനാർ ഹാളിലെത്തി എല്ലാവരും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് എന്നെ സ്വീകരിച്ചത്  ആരോഗ്യ ജീവിതം ആണ് ഇന്നത്തെ വിഷയം രാവിലെ 2 പ്രസന്റേഷൻ കഴിഞ്ഞാണ് എന്റേത്. 9 മണിക്ക് ഒരു  ഡോക്ടർ WHO യുടെ കണക്കുകൾ സൂചിപ്പിച്ച് കൊണ്ട് ഇന്ന് ആരോഗ്യ മേഘല അത്യപകടത്തിലാണെന്നും ആശുപത്രി മേഖല അതി ലാഭത്തിലാണെന്നും സുചിപ്പിച്ചു കൊണ്ടാണ് സംസാരിച്ചത് ഹൃദയ സംരക്ഷണം ആണ് അദ്ദേഹം സംസാരിച്ചത്. രണ്ടാമത് എന്റെ സുഹൃത്ത് നരേന്ദ്ര ഉംറിക്കറുടെതായിരുന്നു പ്രബന്ധം മുദ്ര തെറാപിയായിരുന്നു വിഷയം മീഡിയേറ്ററുടെ അനുവാദത്തോടെ അദ്ദേഹം പറഞ്ഞ മുദ്രകൾ ഞാൻ ഡെമോ കാണിക്കുകയും പരമാവധി മുദ്രകൾ അവരെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു 11 മണിക്ക് ചെറിയ ഒരു ബ്രേക്ക് കഴിഞ്ഞ്  എന്റെ ഊഴമായി ഇപ്പോഴേക്കും എനിക്ക് എവിടുന്നോ നല്ല ആത്മവിശ്വാസം ലഭിച്ചിരുന്നു "ഗുരുർ ബ്രഹ്മാ" ചൊല്ലി സകല ഗുരുക്കൻമാരെയും നമസ്ക്കരിച്ച്  ഭാരതത്തിലെ സംസക്കാരത്തിന്റെ പേരിൽ എല്ലാവർക്കും സ്വാഗതം പറഞ്ഞ് തുടങ്ങി പിന്നെ 30 മിനിട്ടു നേരം അത്ഭുതമാണ് സംഭവിച്ചത് ഗുരുക്കൻമാരുടെ അനുഗ്രഹം നിങ്ങളുടെ പ്രാർത്ഥന എല്ലാവരുടെയും സ്നേഹം ഭംഗിയായി ഗർഭ സംസ്ക്കാരം പറഞ്ഞു .ഒരു പുതിയ തലമുറയെ നമുക്ക് സൃഷ്ടിക്കാം എന്ന് പാഞ്ഞ് കൊണ്ട് കൃത്യം 11.45ന് ഞാൻ അവസാനിപ്പിച്ചു 30 സ്ലൈഡുകൾ ഞാൻ തയ്യാറാക്കിയിരുന്നു .നിറഞ്ഞ കയ്യടികളോടെയാണ് എൻറെ സെമിനാർ അവസാനിച്ചത് ‌പിന്നിട് നല്ല ചർച്ചയും ചോദ്യോത്തരങ്ങളും ഉണ്ടായി മോഡറേറ്റർ എനിക്ക് 15 മിനിട്ട് നീട്ടി തന്നു .പിന്നീട് അക്യുപങ്ങ്ചർ പ്രാണിക് ഹീലിംഗ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു 2 അവതാരകർ Absent ആയതിനാൽ 3 മണിക്ക് പ്രോഗ്രാം ഭംഗിയായി അവസാനിച്ചു. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് 4 മണിക്ക് റൂമിലെത്തി വിശമിച്ചു.‌ രാത്രി 7 മണിക്ക്  UN ൽ അറ്റോമിക്ക് എനർജി  ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഡെന്നിസ് സാറിനെ കണ്ടു UKയിലുള്ള എന്റെ സുഹൃത്തിന്റെ സുഹൃത്താണ്  വളരെ നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കൂടെ ഒന്ന് കറങ്ങി ഒന്നിച്ച് ഭക്ഷണം കഴിച്ചു. നമ്മുടെ ആശയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു .എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയും സഹായവും  ഉറപ്പു തന്നു. അതോടൊപ്പം തന്നെ അടുത്ത ദിവസം  വിയന്നയിലുള്ള UN ആസ്ഥാന മന്ദിരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.രാത്രി നല്ല തണുപ്പായിരുന്നു 10 മണിക്ക് റൂമിലെത്തി ഉറങ്ങി8 ന് രാവിലെ പ്രഭാത കൃത്യങ്ങൾക്കു ശേഷം വിയന്ന സിറ്റി മുഴു വൻ കറങ്ങി 7 യുറോവിന്  ട്രയിൻടിക്കറ്റെടുത്താൽ 24 മണിക്കൂർ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം ശേഷം 12 മണിക്ക് UN ൽ എത്തി കടുത്ത സെക്യൂരിറ്റിയാണവിടെ പക്ഷെ ഡന്നിസ് സാർ കുടെയുള്ളതിനാൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല UN മുഴുവൻ കറങ്ങി കണ്ടു ഡന്നിസാർ  അവിടെയുള്ള മലയാളികൾക്ക് എന്നെ പരിചയപെടുത്തുകയും കുറച്ച് നേരം അവരോട് സംസാരിക്കുകയും ചെയ്തു ശേഷം 3 മണിക്ക് അവിടെ നിന്നും ഇറങ്ങി ജെർമനിയിലേക്ക് (MUnich) പോയി 4 മണിക്കൂർ യാത്ര 7 മണിക്ക് അവിടെ എത്തി അവിടെ ഹോട്ടലിൽ വിശ്രമം ചില പേഴ്സണൽ മീറ്റിംങ്ങുകൾ ഉണ്ടായിരുന്നു അപ്പോഴേക്കും യുറോപ്പിലുള്ള എല്ലാ സുഹ്യത്തുക്കളും വാട്സാപ്പിൽ ബന്ധപെടുകയും അവരുടെ സഹായങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു വളരെ നന്ദിയോടെ ഞാനിപ്പോൾ  അവരെ ഓർക്കുകയാണ് വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് അവിടെയുള്ളവർ എന്നെ സ്വീകരിച്ചത്സത്യത്തിൽ അത് എന്നോടുള്ള ബഹുമാനം അല്ല ഭാരതദർശനങ്ങളോടുള്ള ആദരവാണ് എന്ന് എനിക്ക് അറിയാമായിരുന്നു ഒരു ഭാരതീയൻ ആയതിൽ അങ്ങേയറ്റം അഹങ്കാരവും ആത്മവിശ്വാസവും സന്തോഷവും തോന്നിയ നിമിഷങ്ങൾ.ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഭാരതമണ്ണിൽ ആവണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നന് ജർമനിയിലെ  സുഹൃത്തുക്കൾ എന്നോട് പറഞ്ഞു9 ന് രാവിലെ 8 മണിക്ക് അവിടെ ഒരു സെമിനാറിൽ പങ്കെടുത്ത് 10 മണിക്ക് അവിടെ നിന്നും പുറപ്പെട്ടു 2 മണി എയർപോർട്ടിലെത്തി 2.40 ന് ടെർക്കിഷ് എയർലൈൻ ഞങ്ങളെയും കൊണ്ട് പറന്നു കാലാവസ്ഥ വളരെ മോശമായിരുന്നു ഫ്ലൈറ്റ് 2 പ്രാവശ്യം Airപോക്കറ്റിൽ പെട്ടു എല്ലാവരും വല്ലാതെ പേടിച്ചു. പക്ഷെ എന്തോ എന്നെ അത് തീരെ ബാധിച്ചില്ല ഈശ്വരൻ കൂടെയുണ്ട് എന്നുറപ്പുള്ളതാണ് എന്തിനാ വെറുതെ പേടിക്കുന്നത് 2 മണിക്കൂറിനു ശേഷം 4.40 ന് ഇസ്തുബിൽ എന്ന സ്ഥലത്തിറങ്ങി വലിയ കയ്യടിയോടെയാണ് യാത്രക്കാർ Land ചെയ്തത് അവിടെ നിന്നും ജോൺ അബ്രഹാം എന്ന് ബോളീവുഡ് നടനെ കാണാനും പരിജയ പെടാനും സാധിച്ചു.ശേഷം 8 മണിക്കു ഇസ്‌തുമ്പിൽ എന്നസ്ഥലത്തുനിന്നും ബോംബെ ക്കു  കയറി നീണ്ട 6 മാനിൽകുറിന് ശേഷം മുംബയിൽ എത്തി മുംബൈയിൽ വിമാനത്തിൽ നിന്ന്കാല് കുത്തിയല്ല ഞാൻ ഭാരതമണ്ണിൽ ഇറങ്ങിയത് കൈകൊണ്ട് ഭാരത മണ്ണിനെ തൊട്ട് നിറുകയിൽ വച്ചു കൊണ്ടാണ്ഇറങ്ങിയശേഷം മുട്ടുകുത്തി  കുമ്പിട്ട്   ഭാരതാംബെയെ നമസ്ക്കരിച്ചു.ഞാൻ ഇങ്ങനെ ചെയ്യുന്നത് കണ്ടു വിദേശികളും സ്വദേശികളും  പലരും അതുപോലെ ചെയ്യുന്നുണ്ടായിരുന്നുഇനി എത്ര ജന്മം ഉണ്ടെങ്കിലും അത് ഭാരതമണ്ണിൽ തന്നെയാവണം എന്ന പ്രാർത്ഥനയോടെഡോ: ശ്രീനാഥ് കാരയാട്ട്

Thu, 16 Mar 2023

ഒരു ഈജിപ്ത് യാത്ര കുറിപ്പ്
ഒരു ഈജിപ്ത് യാത്ര കുറിപ്പ്
ഒരു ഈജിപ്ത് യാത്ര കുറിപ്പ്ഈജിപ്ത് യാത്രാജൂലായ് 4ന് പുലർച്ചെ 3 മണിക്ക് മുബൈ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ഈജിപ്ത് എയർലൈൻസിലാണ് (ബോയിംഗ് 800 )ഈജിപ്തിലേക്ക് യാത്ര തിരിച്ചത് 3 മണിക്കൂർ മുമ്പേ എയർപ്പോർട്ടിൽ എത്തേണ്ടതിനാൽ 3 ന്  വൈകുന്നേരം 7 മണിയോട് കൂടി എന്റെ അടുത്ത സുഹൃത്തും സഞ്ജീവനി ഹോസ്പിറ്റലിന്റെ ഉടമസ്ഥനുമായ ജയറാംജി യുടെ വീട്ടിലെത്തി ഫ്രഷായി ,ഭക്ഷണം കഴിച്ച് 12 മണിയോടു കൂടി എയർപ്പോർട്ടിൽ എത്തി ചെക്കിൻ ചെയ്ത് ഇമിഗ്രേഷൻ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തു നിന്നുപുനയിലുള്ള വസ്തു വിദഗ്ദൻ നരേന്ദ്ര ഉമ്രിക്കർ, സന്തേഷ് ജി എന്നിവരും എനിക്കൊപ്പം ഉണ്ടായിരുന്നു  ബോംബയിൽ ശക്തമായ മഴ ആയതിനാൽ 4 മണിക്കാണ് ഫ്ലൈറ്റ് പുറപ്പെട്ടത് ,ഇന്ത്യൻ സമയം രാവിലെ 10 മണി ഈജിപ്ത് സമയം രാവിലെ 6.30ന് ഈജിപ്തിൽ എത്തി അപ്പോഴേക്കും വെയില് വന്നിരുന്നു 5 മണിക്കാണ് അവിടെ ഉദയം6 മണിക്കൂർ ആണ് യാത്രാ സമയം ഏതാണ്ട് 6000 കിലോമീറ്റർ .എയർ പോർട്ടിൽ വാലിഡ് എന്ന ആജാനബാഹുആയ ഒരു ഈജിപ്ഷ്യൻ യുവാവ് ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു4 മണിക്ക് താമസ സ്ഥലത്ത് എത്തി കൂടെ ഉണ്ടായിരുന്ന പൂന സ്വദേശിയും വാസ്തു വിദഗ്ദനുമായ നരേൻജിയു ടെ സുഹൃത്തായ സഞ്ജീവ്ജിയുടെ വീട്ടിലാണ്  താമസിച്ചത് മഹാരാഷ്ടക്കാരനായ സഞ്ജീവ് ജി ഈജിപ്തിലെ  വലിയ ബിസിനസ്സ് കാരനാണ് ന്യൂ കെയ്റോ വിലാണ് അദ്ദേഹം താമസിക്കുന്നത് രാവിലെ കുളിച്ച് ഭക്ഷണം കഴിച്ച് കുറച്ചു  വിശ്രമിച്ചു വൈകുന്നേരം സഞ്ജീവ്ജിയുടെ കുറച്ച് സുഹൃത്തുക്കൾ വന്നിരുന്നു നല്ല സത്സംഗം നടന്നു ഭാരതീയ ആദ്ധ്യാത്മികതയെ കുറിച്ചും ഷോഢശ സംസ്ക്കാരങ്ങളെ കുറിച്ചുമൊക്കെ ചർച്ച ചെയ്തു അതിൽ ഒരാളുടെ ഭാര്യ ഗർഭിണി ആയിരുന്നു കൃത്യസമയത്ത് സുപ്രജയെ കുറിച്ചറിയൻ കഴിഞ്ഞത് ഏതോ ഈശ്വരനിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. രാത്രി വരെ സത്സംഗം ഉണ്ടായിരുന്നുരണ്ടാം ദിവസം അതായത് അഞ്ചാം തിയ്യതി രാവിലെ വാസ്തു കോൺഫ്രൻസിൽ പങ്കെടുക്കാൻ പോയി കൂടുതലും  കെനിയ ,ഈജിപ്ത് , തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർ ആയിരുന്നു. കൂടുതൂം നരേൻ ജി യുടെ സ്റ്റുഡൻസ് ആയിരുന്നു തന്ത്രയും വാസ്തുവും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് ഞാൻ സംസാരിച്ചത്  പിന്നെ രാത്രി തിരിച്ച് വന്ന് വിശ്രമംആറാം തിയതിയും കോൺഫ്രൻസ് ഉണ്ടായിരുന്നു അതിൽ വാസ്തു ശാസ്ത്രം ശാസ്ത്രീയമാണോ വിശ്വാസമാണോ എന്നതായിരുന്നു വിഷയം നല്ല തർക്കം നടന്നു ഉച്ചക്ക് ശേഷം നരേൻ ജി യുടെ വാസ്തു വിദ്യാർത്ഥികളോട് സംവദിച്ചു ശേഷം വൈകീട്ട് നൈൽ നദി കാണാൻ പോയിനല്ല യാത്ര ആയിരുന്നു. രണ്ട് മണികൂർ നമ്മൾ ഒരു വലിയ ബോട്ടിൽ ആയിരിക്കും വലിയ റസ്റ്റോറന്റ് ഉണ്ടാകും ബെല്ലി ഡാൻസും പാട്ടും പിറന്നാൾ ആഘോഷങ്ങളും ഒക്കെ ആയി നല്ല അനുഭവം ആയിരുന്നു നൈൽ ഒരു മഹാ സംഭവം ആണ് സിന്ധു നദീതട സംസ്ക്കാരത്തോളം പഴക്കമുള ചരിത്രമാണ് ഈജിപ്തിനും ഗ്രീക്കും ഉള്ളത് ഫറവോ മാരാണ് ഭരിച്ചിരുന്നത് മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന അവർ നിർമ്മിച്ചതാണ് പിരമിഡും മമ്മിയുമെല്ലാം ആറായിരം വർഷം പഴക്കമുള്ള മമ്മി ഇപ്പോഴും അവിടെ കാണാൻ കഴിയും മതം മാറ്റത്തിലൂടെയും അക്രമത്തിലൂടെയും ഫറവോ വംശം തുടച്ചു നീക്കപ്പെട്ടു നൈൽ നദിയുടെ സമ്മാനമാണ് ഈജിപ്ത് എന്ന് പറയാം നീല നൈൽ ,വെള്ളനൈൽ എന്നിങ്ങനെ രണ്ട് നൈൽ ഉണ്ട്നൈൽ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യൻ ഭാഷയിൽ വിളിക്കുന്നത്. ഇതിനർത്ഥം നദി എന്നാണ്. ശിലായുഗം മുതൽ ഈജിപ്തിന്റെ ജീവനാഡിയാണ് നൈൽ. ഈജിപ്ഷ്യൻ നാഗരികത മിക്കതും വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്. പ്രാചീന ഈജിപ്തുകാർ ഉണ്ടാക്കിയ കലണ്ടർ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈൽ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു . ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരൾച്ചക്കാലവുമായിരുന്നു അത്. ആഖേതിൽ അടുക്കുകളായി വളക്കൂറുള്ള മണ്ണ് പ്രളയമുണ്ടാവുന്ന സമതലത്തിൽ നിക്ഷേപിക്കപ്പെട്ടുരുന്നു. ഇക്കാലത്ത് ഒരു തരത്തിലുമുള്ള കൃഷി ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല. പെറേത് എന്ന സമയത്ത് ഇവർ കൃഷിയിൽ ഏർപ്പെടുകയും ഷേമുവിനു മുമ്പായി കൊയ്യുകയും ചെയ്യുമായിരുന്നു. ഷെമു, ആഖേത് എന്നീ കാലങ്ങളിൽ പിരമിഡ് പണിപോലെ ഫറവോയുടെ ജോലികൾ ആയിരുന്നു അവർ ചെയ്തിരുന്നത്.ആറാം തിയ്യതി 'സഞ്ജയ് ജിയുടെ വീട്ടിൽ പൂജ ഉണ്ടായിരുന്നു ഉച്ചക്ക് ശേഷം പിരമിഡ് കാണാൻ പോയി ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥമാണ് ഈജിപ്ത് അവിടെ ഗാസയിലെ പിരമിഡും മ്യൂസിയത്തിലെ മമ്മിയും നൈലും നമ്മോട് ഒരുപാട് കാര്യങ്ങൾ സംവദിക്കും 5 മണിക്ക് ഗാസയിലെത്തി പിരമിഡ്' കാണാൻ പോയി പക്ഷെ അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല രാവിലെ 10 മണി മുതൽ 1 മണി വരെ മാത്രമേ അകത്ത് കയറി ടോംബ് കാണാൻ സാധിക്കുകയുള്ളൂപുറത്തു നിന്നും പിരമിഡ് കണ്ട് തിങ്കളാഴ്ച വീണ്ടും വരാം എന്ന് തീരുമാനിച്ച്   നേര അലക്സാണ്ട്രിയയിലേക്ക് പോയി കെയ്റോ വിൽ നിന്നും 400 കിലോമീറ്റർ അകലെയാണ് അലക്സാണ്ട്രിയ വളരെ പഴയ നഗരമാണ് ഒരുപാട് ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലം അലക്സാണ്ടർ നിർമ്മിച്ച മൂന്നാമത്തെ നഗരം ഏതാണ്ട് മൂവായിരം വർഷത്തെ ചരിത്രം അലക്സാണ്ട്രിയക്ക് ഉണ്ട്. റോഡുകൾ വളരെ നല്ലതായതിനാൽ 3 മണിക്കൂർ കൊണ്ട്  അലക്സാണ്ട്രിയയിൽ എത്തി ഹോട്ടൽ ആദമിൽ വിശ്രമം ആദം വളരെ പഴയ എന്നാൽ ഇപ്പോൾ 5 സ്റ്റാർ ഗ്രേഡുള്ള ഒരു ഹോട്ടൽ ആണ് .ഏഴാം തിയതി രാവിലെ എഴുന്നേറ്റ് നടക്കാൻ പോയി അലക്സാണ്ട്രിയയുടെ സൗന്ദര്യം ആസ്വദിച്ച് നടന്നു വന്നു ശേഷം റൂമിൽ വന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു ഇവിടുത്തുകാർ കൂടുതലും നോൺ വെജിറ്റേറിയൻ മാരാണ് അതിനാൽ ബ്രേക്ക് ഫാസ്റ്റ് ബ്രഡിലും ജാമിലും ഒതുക്കി ശേഷം  നരേൻ ജിയും സന്തോഷ്ജിയും സഞ്ജീവ് ജി പുതുതായി ആരംഭിക്കുന്ന ഫാക്ടറിയിയുടെ വാസ്തു നോക്കാൻ പോയി (അദ്ദേഹത്തിന്റെ എട്ടാമത്തെ ഫാക്ടറിയാണ് ഇത് ഈജിപ്ത് സർക്കാറിന് ടൂറിസവും വ്യവസായവും ആണ് പ്രധാന വരുമാനം അതിനാൽ വ്യവസായികൾക്കു വലിയ പ്രോത്സാഹനമാണ് ഗവൺമെന്റ് കൊടുക്കുന്നത് Free Zone എന്ന വലിയ ഒരു ഏരിയ തന്നെ വ്യവസായികൾക്കായി മാറ്റി വെച്ചിട്ടുണ്ട്)പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ലാത്തതിനാൽ ഞാൻ ഗ്രാമ ങ്ങളിലേക്ക് പോയി ഗ്രാമങ്ങളിലാണ് ആത്മാവ് ഉറങ്ങുന്നത് എന്ന് ഏതോ മഹാത്മാവ് പറഞ്ഞിട്ടുണ്ടല്ലോ. നേരത്തെ ഏർപ്പാടാക്കിയ ഡ്രൈവർ മുസ്തഫ മുഹമ്മദിനൊപ്പം അൽ ജസീറ എന്ന സ്ഥലത്ത് പോയി അലക്സാണ്ട്രിയ -കെയ്റോ ഹൈ വേയിലാണ് ജസീറ. ഇഷ്ടിക കൊണ്ടുണ്ടാക്കിയ  ഷീറ്റ്  മേഞ്ഞചെറിയ വീടുകളിൽ ആണ് ഇവർ താമസിക്കുന്നത് .ആട് പോത്ത് എരുമ ഒട്ടകം വളർത്തലും കൃഷിയമാണ് ജീവിതോപാതിഡ്രൈവർ മുസ്തഫയെ വണ്ടിയിൽ തന്നെ ഇരുത്തി ഒരു ലക്ഷ്യവുമില്ലാതെ ആ തെരുവിലൂടെ  വളരെ ദൂരം യാത്ര ചെയ്തു വഴിയിൽ കാണുന്നവരോടൊക്കെ  ഹൃദയംകൊണ്ട് സംവദിക്കാൻ സാധിച്ചു. എനിക്ക് അറബിയോ അവർക്ക് ഇംഗ്ലീഷ് ഭാഷയോ അറിയില്ല പക്ഷേ അത് ഞങ്ങളുടെ ആശയവിനിമയത്തിന് തടസ്സമായില്ല എന്നുള്ളതാണ് അത്ഭുതം നമ്മൾ എപ്പോഴും മറ്റുള്ളവരെ  പല മുൻവിധികളോടെയാണ്  സമീപിക്കുന്നത് അതിലാണ്  ആരും നമ്മെ വിശ്വസിക്കാത്തത് നമ്മോട് പലപ്പോഴും ഹിതകരമല്ലാത്ത രീതിയിൽ പെരുമാറുന്നത്മനസ്സിൽ പരുധിയില്ലാത്ത സ്നേഹവും കരുതലും സൂക്ഷിച്ച് നമ്മൾ ആരോട് സംവദിച്ചാലും നമുക്ക് തിരിച്ച് ലഭിക്കുന്നതും കണക്കില്ലാത്ത സ്നേഹവും കരുതലും ആണ് എന്ന് മനസ്സിലായ സമയമായിരുന്നു അത് മുജ്ജന്മത്തിൽ എപ്പോഴോ ഞാൻ അതിലൂടെ ധാരാളം യാത്ര ചെയ്തതായി എനിക്ക് തോന്നി  അവിടെ കണ്ട സ്ഥലങ്ങളും  മനുഷ്യന്മാരും പൂർവ്വജന്മത്തിൽ എവിടെയോ എനിക്ക് പരിചയം ഉള്ളവരെ പോലെ തോന്നിഅല്ലെങ്കിലും ശുദ്ധ ബോധത്തിന് എന്ത് ദേശകാല വ്യത്യാസം. കഴിക്കാൻ ധാരാളം ഈന്തപ്പഴങ്ങൾ ലഭിച്ചു.പേരറിയാത്ത  ആരായാലും തിരിച്ചറിയാത്ത ആ നാട്ടിലൂടെഒറ്റയ്ക്ക് നടക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമുക്ക് നമ്മളെ അടുത്ത് അറിയാൻ സാധിക്കുന്നത് നമ്മളെ പരിചയമുള്ള ആരെയെങ്കിലും കാണാൻ സാധ്യത ഉണ്ടെങ്കിൽ ആ നിമിഷം മുതൽ നമ്മൾ അഭിനയിക്കാൻ തുടങ്ങും മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഇങ്ങനെ മാത്രമേ കാണാവൂ എന്ന് നമുക്ക് നിർബന്ധമുണ്ട് എന്നാൽ ആരായാലും തിരിച്ചറിയാൻ ഇല്ലാത്ത ഒരു നാട്ടിൽ  അഭിനയം ഇല്ലാതെ പച്ചയ്ക്ക് നമുക്ക് യാത്ര ചെയ്യാൻ സാധിക്കുംശേഷം തിരിച്ച് വാഹനത്തിൽ എത്തി യാത്ര പുറപ്പെട്ടു.ഈ ഹൈവേയിൽ നമുക്ക് ധാരാളം ഈന്തപ്പഴ തേട്ടങ്ങൾ കാണാം  വെള്ളത്തിന് മൊയ എന്നാണ് പറയുന്നത് എന്ന് പഠിച്ചു വെച്ചതിനാൽ വെള്ളം കിട്ടി അത്ര തന്നെ കൂടുതൽ പഠനമൊന്നും നടന്നില്ല 80 ശതമാനം നാട്ടുകാർക്കും അറബി മാത്രമേ അറിയൂ ഇംഗീഷ് അറിയില്ല. 3 മണിക്ക് ലോകത്തിലെ ഏറ്റഷം വലിയ ലൈബ്രറി കാണാൻ പോയി 5 ബില്യൻ പുസ്തകങ്ങൾ ഉണ്ടത്രെ അലക്സാണ്ട്രിയയുടെയും ഈജിപ്തിന്റെയും ചരിത്രവും മമ്മി ഫിക്കേഷനും എല്ലാം വിശദമായി അവിടെ നിന്നും പഠിക്കാം നല്ല മ്യൂസിയവും നക്ഷത്ര ബംഗ്ലാവും (Planatoriam) ഒക്കെ കാണാംഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നായിരുന്നു അലക്സാണ്ഡ്രിയ ലൈബ്രറി. പിന്നീട് വന്ന പല അധിനിവേശങ്ങളിൽ ആരാണ് അത് നശിപ്പിച്ചത് എന്ന് അറിവില്ല എങ്കിലും അതിന്റെ ചുവടു പിടിച്ചു നിൽക്കാൻ പാകത്തിനാണ് ഇന്നത്തെ ലൈബ്രറിയും സ്ഥാപിച്ചിരിക്കുന്നത്. മ്യൂസിയം മുതൽ കുട്ടികൾക്കുള്ള പ്രത്യേകം ലൈബ്രറി വരെ അടങ്ങുന്ന വലിയൊരു സമുച്ചയം തന്നെ ആണ് 6 മണിക്ക് നേരെ പോർട്ട് കാണാൻ പോയി അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന്റെ തലസ്ഥാനം ആയിരുന്നു കടൽ തീരത്തുള്ള അലക്സാണ്ഡ്രിയ നഗരം. കയ്‌റോയിൽ നിന്നും 3 മണിക്കൂർ യാത്രയുണ്ട് അലക്സാണ്ഡ്രിയയിലേക്കു. ഇവടെ ഗ്രീക്ക് റോമൻ അധിനിവേശത്തിന്റെ ബാക്കി ആയി പോംപിസ് പില്ലർ സിറ്റാഡൽ തുടങ്ങിയ സ്മാരകങ്ങൾ കാണാം. എല്ലാം തകർന്നടിഞ്ഞ അവസ്ഥയിൽ ആണ്. ചില അവശഷിപ്പുകൾ മാത്രം ബാക്കി. മനോഹരമായ കടൽ തീരം ആണ് നഗരത്തിന്റെ പ്രത്യേകത. പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളും കടൽ തീരത്തു തന്നെ ആണ്. പഴയപ്പോർട്ടും പള്ളിയും കെട്ടിടങ്ങളും കാണാം അലക്സാണ്ടറിന്റെ കാലത്ത് നിർമ്മിച്ച പോർട്ടും കോട്ടയം ഒരുപാട് റൂമുകളോട് കൂടിയതാണ് വളരെ വലിയ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് പലപ്പോഴാണ്ടോയ കടലാക്രമണങ്ങൾ നേരിട്ടറ്റുണ്ടെങ്കിലും ഇപ്പോഴും അതേ യവ്വനത്തിൽ സ്ലനിൽക്കുന്നു അവിടെ ബോട്ടിങ്ങും കടലിൽ കുളിക്കാനുള്ള സൗകര്യങ്ങളും ഒക്കെയുണ്ട്രാത്രി റൂമിൽ തിരിച്ചെത്തി വിശ്രമം8 ന് തിങ്കളാഴ്ച രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം അലക്സാണ്ട്രിയയോട് യാത്ര പറഞ്ഞ് നേരെ ഗിസ്സയിൽ പിരമിഡ് കാണാൻ പോയി പിരമിഡ് ഒരു മഹാ സംഭവം തന്നെയാണ് യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈജിപ്തിനെ ഇന്നും ലോക ഭൂപടത്തിൽ ഉയർത്തി നിർത്തുന്ന ലോകാത്ഭുദങ്ങളിൽ ഒന്നായ പിരമിഡ് കാണാനായിരുന്നു. കെയ്റോ നഗരത്തിൽ നിന്നും കുറച്ചു മാറി ഗിസ എന്ന ഉയർന്ന പ്രദേശത്താണ് പിരമിഡ് സ്ഥിതി ചെയുന്നത്. നൂറിൽ അധികം പിരമിഡുകൾ ഈജിപ്തിൽ ഉണ്ട് എങ്കിലും അവയിൽ ഏറ്റവും വലുപ്പമേറിയതും കേടുപാടുകൾ ഇല്ലാതെയും ഉള്ള 3 എണ്ണമാണ് പ്രധാനം. ഇവയുടെ പേരുകൾ ഖുഫു, കാഫറെ മീന്കുറെ എന്നാണ്. അതാത് പിരമിഡിനുള്ളിൽ സാംസ്കരികപെട്ട രാജാവിന്റെ പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്.  ഏതാണ്ട് 4500 (BC2300-2700)വർഷം പഴക്കമുണ്ട് 7 മഹാത്ഭുതങ്ങളിൽ ഒന്നാണ് 500 മീറ്റർ ഉയരത്തിൽ കിലോമീറ്ററോളം സ്ഥലത്ത് പ്രധാനമായും 3 പിരമിഡുകൾ ആണ് ഉള്ളത് അതിന് ചുറ്റിലുമായി 100 കണക്കിന് ടോബ് കൾ കാണാം പ്രളയകാലത്ത് നൈൽ ഇവിടേക്ക് വരുന്നതിനാൽ വളരെ ഉയരത്തിലാണ് എല്ലാം നിർമ്മിച്ചിരിക്കുന്നത് ഒരു ഫറവോയെ അടക്കുമ്പോൾ അദ്ദേഹത്തിന്റെ പൂച്ചയടക്കം സേനാനായകൻ മാരെയും മരണാനന്തര ജീവിതത്തിലേക്കാവശ്യമുള്ള സകല സാധനങ്ങളും രത്നങ്ങളും ജോലിക്കാരെയും ഒക്കെ അടക്കും റോയൽ ഫേമിലിയിൽ  പെട്ടവരെ മാത്രം പിരമിഡിൽ അടക്കും ബാക്കി എല്ലാവരെയും പിരമിഡിന്ചുറ്റിലുമായി അടക്കും ദൂരേ നിന്ന് നോക്കുമ്പോൾ ചെറിയ ഇഷ്ടിക കൊണ്ട് നിർമ്മിച്ചതാണെന്ന് തോന്നുമെങ്കിലും അടുത്തെത്തി നോക്കുമ്പോൾ ഓരോ കല്ലിന്നും ഒരു ബസ്സോളം വലുപ്പം തോന്നിക്കും പിരമിഡിന്റെ നടുവിൽ ആണ് ടോബ് സ്ഥിതി ചെയ്യുന്നത് അവിടെക്ക് പോവാൻ ചെറിയ വഴികൾ ഉണ്ട് ഗുഹയിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ് പിരമിഡിൽ നിന്നും മമ്മി ഇപ്പോൾ ന്യൂ കെയ്റോ വിലുള്ള മ്യൂസിയത്തിലേക്ക് മാറ്റിയിരിക്കുകയാണ് വലിയ ഒരു മ്യൂസിയത്തിന്റെ പണി പിരമിഡിനടുത്തു തന്നെ നടക്കുന്നുണ്ട്ആ ഒരു പിരമിഡിൽ തന്നെ മറ്റനേകം ടോംബുകളും ഉണ്ടാകും വഴികൾ കാണാം പക്ഷെ അതൊക്കെ പൂട്ടിയതാണ് ഇവിടേക്ക് വായുവും വെളിച്ചും എങ്ങനെ കിട്ടുന്നു എന്നാണ് അത്ഭുതം ഇന്ന് എല്ലാ സ്ഥലത്തും ലൈറ്റ് ഇട്ടിട്ടുണ്ട് ( വീഡിയോ ഞാൻ പേജിൽ അപ് ലോഡ് ചെയ്തിട്ടുണ്ട് ലിങ്ക് ഇതിനൊപ്പം അയക്കാം പിരമിഡ് കാണാൻ 160 ഈജിപ്ഷ്യൻ പൗണ്ട് ആണ് എന്നാൽ അകത്തു കയറി ടോംബ് കാണണമെങ്കിൽ 360 ഈജിപ്ഷ്യൻ പൗണ്ട് കൊടുക്കണം ഏതാണ്ട് 1800 ഇന്ത്യൻ രൂപ വരും ടൈറ്റ് സെക്യൂരിറ്റിയാണ് എന്നാൽ എല്ലാ സെക്യൂരിറ്റി ക്കാരും നമ്മോട് ടിപ് ചോദിക്കും ഇത് ടിപ്സുൽത്താന്റെ നാടാണോ എന്ന് വരെ നമുക്ക് സംശയം തോന്നും അമ്മാതിരി ടിപ്പ് ചോദിക്കലാണ് നമ്മൾ പിരമിഡിനടുത്ത് എത്തുമ്പോൾ കുറേ ഗുണ്ടകൾ നമ്മെ അക്രമിക്കാൻ ഓടി വരുന്നത് കാണാം പേടിക്കണ്ട അത് ഗൈഡുകൾ സേവനം തരാൻ വരുന്നതാണ് പിന്നെ ശ്രദ്ധ ഒന്നു തെറ്റിയാൽ ഏതെങ്കിലും കുതിരവണ്ടി ക്കാരനോ ഒട്ടകക്കാരനോ നമ്മെ എടുത്ത് കുതിര വണ്ടിയിലോ ഒട്ടകപ്പുറത്തോവെക്കും. മൂന്നാല് കിലോമീറ്റർ സഞ്ചരിച്ച് കാണാനുണ്ട് 3 പിരമിഡ് ഒന്നിച്ച് കാണുന്ന സ്ഥലം, പിരമിഡിന്റെ മുൻവശം സിംഹ പ്രതിമ , ഇതൊക്കെ ചുറ്റി കണ്ട് വരുമ്പോഴേക്കും 3 മണിക്കൂറെങ്കിലും ആവും 6 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടി വരും ചുറ്റിലും ധാരാളം കച്ചവടക്കാർ ഉണ്ട് പൊതുവെ ഈജിപ്ത് കാർക്ക് ഇന്ത്യക്കാരോട് വലിയ ബഹുമാനമാണ് ഇന്ത്യൻ സ് ആണെന്ന് മനസിലായാൽ കൈകൾ കൂപ്പി നമസ്തേ പറയും എന്നാൽ കച്ചവടക്കാർ കുറച്ച് കൂടുതൽ ബഹുമാനം കാണിക്കും പറ്റിക്കാനാണ് യദാർത്ഥ വിലയടെ 10 ഇരട്ടിയാണ് നമ്മോട് പറയുക നന്നായി വിലപേശാൻ പഠിച്ചില്ലെങ്കിൽ പറ്റിക്കും (അയാൾ 300 പൗണ്ട് പറഞ്ഞ സാധനം ഞാൻ വിലപേശി 200 പൗണ്ടിന് വാങ്ങി മലയാളിയോടാ അവന്റെ കളി അയാളെ പറ്റിച്ച അഭിമാനത്തിൽ കുറച്ച് മുന്നോട്ട് പോയേപ്പം ഞാൻ 200 പൗണ്ടിന് വാങ്ങിയ സാധനം 50 പൗണ്ടിന് വിൽക്കുന്നതാണ് കണ്ടത് പകച്ച് പണ്ടാരമടങ്ങി ന്ന് പറഞ്ഞാ മതിയല്ലോ? )പിരമിഡുകൾ കഴിഞ്ഞു കുറച്ചു ദൂരെയായി മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന രാജാവിനെ കാണാം. സിംഹത്തിന്റെ ഉടലുള്ള ഒരു രാജാവ് “സ്ഫിംക്സ് “ഗിസ സമതലത്തിന്റെ രക്ഷകനായി ആണ് സ്ഫിങ്ക്സിനെ കാണുന്നത്. ഒരു കാലത്തു സ്ഫിങ്ക്സിനെ ദൈവം ആയി ആരാധിച്ചിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു എന്ന് ചരിത്രം* * * * *ഉച്ചയോടു കൂടി പിരമിഡിൽ നിന്നും ഇറങ്ങി നേരെ എയർപ്പോർട്ടിലേക്ക്അടുത്തു തന്നെ വീണ്ടും വരാം എന്ന് പറഞ്ഞ് ഈജിപ്തിനോട് വിട പറയമ്പോൾ പണ്ട് സ്ക്കൂളിൽ പഠിക്കുമ്പോൾ ഈജിപ്ഷ്യൻ സംസ്കാരത്തെ കുറിച്ചും നൈലിനെ കുറിച്ചും മമ്മിയെയും പിരമിഡിനെയും കുറിച്ചൊക്കെ കേട്ടപ്പോൾ മനസിലെവിടെയോ ആഗ്രഹമായി കേറി കൂടിയ ജൗജിപ്ത് സന്ദർശനം സാഫല്യമായ നിറവിലായിരുന്നു ഞാൻഒരു പാട്  ഒരു പാട് ഒരുപാട് നന്ദിനരേൻ ജി ക്ക് ,നരേൻ ജിയെ പരിചയപെടുത്തിയ 'നിഷാന്ത് ജിക്ക് ,സന്തോഷ് ജിക്ക് ,ആഥിത്യമരുളിയ സഞ്ജീവ്ജിക്ക് നാടു മുഴുവൻ കൊണ്ട് നടന്ന ഡ്രൈവർ മുസ്തഫക്ക് പിന്നെ നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒരു പാട് നന്ദി  ഈജിപ്ത് സമയം 4 മണിക്കാണ് ഫൈറ്റ് ഇന്ത്യൻ സമയം 7 .30 ന് ഒമ്പതാം തിയ്യതി  രാവിലെ 2.30 ന് ബോംബയിൽ ഇറങ്ങി അവിടെ നിന്നും 650 നു ള്ള എയർ ഇന്ത്യ എക്പ്രസ്സിൽ  കോഴിക്കോട്ടേക്ക്കൂടുതൽ വിവരങ്ങൾ Youtubil കാണാൻതാഴെ കൊടുത്ത ലിങ്ക് ക്ലിക്  ചെയ്യുകhttps://youtu.be/KTsWUd6VEUYhttps://youtu.be/QmfBL7h9v5M

Thu, 16 Mar 2023

ദൈവത്തിന്റെ കയ്യൊപ്പ്
ദൈവത്തിന്റെ കയ്യൊപ്പ്
ദൈവത്തിന്റെ കയ്യൊപ്പ്ദൈവം എന്നൊരാൾ ഉണ്ടോ   അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ വെള്ളപ്പൊക്കം ദുരിതവും ഒക്കെ ഉണ്ടാവുമായിരുന്നോ? ഇതൊക്കെ കണ്ടു മൂപ്പര് രസിക്കുകയാണോ?എന്നത് കുറേ കാലമായിയുള്ള ചിന്തയായിരുന്നു. എന്നാൽ ഇന്നാണ് അതിന് ഏതാണ്ട് വ്യക്തമായ ഒരു ഉത്തരം ലഭിച്ചത്  ശേഷം സ്ക്രീനിൽദിവസവും രാത്രി വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് അന്നത്തെ വിശേഷങ്ങൾ എല്ലാം ഭാര്യയും മക്കളുമായി പങ്കുവയ്ക്കലാണ് പ്രത്യേകിച്ച് കഴിഞ്ഞ ആഴ്ച ദുരിതാശ്വാസ പ്രവർത്തനത്തിൽ   മുഴുകിയിരുന്ന എനിക്ക് ദിവസവും അനേകം വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു ഓരോ ദിവസത്തെയും എൻറെ വീര കഥകൾ കുറച്ചൊരു അഹങ്കാരത്തോടെ  പറയാറുണ്ടായിരുന്നു  കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നതിലാണ് ഞങ്ങൾ കൂടുതലും ശ്രദ്ധിച്ചിരുന്നത് ഓരോ സ്ഥലത്തും ആവശ്യമുള്ള സാധനങ്ങളുടെ വിവരം ശേഖരിച്ച് ,തരാൻ മനസ്സുള്ളവരെ സമീപിച്ച് സാധനങ്ങൾ സംഘടിപ്പിച്ച് കൊടുക്കുകയാണ് ചെയ്തത് അതിന്റെയും കൗൺസിലിംഗിൻെറയും ഹെൽപ് ലൈൻ ആയിട്ട് നമ്മുടെ ഓഫീസും ഫോൺ നമ്പറുമാണ് ഉപയോഗിച്ചിരുന്നത്  കാര്യങ്ങൾ കുറച്ചൊക്കെ പൊലിപ്പിച്ച് പറഞ്ഞ് ഭാര്യയുടെയും മക്കളുടെയും  അംഗീകാരം ,പ്രശംസകൾ പ്രതീക്ഷിച്ച് നിൽക്കുന്ന എന്റെ മുന്നിൽ ഭാര്യ യുടെപരാതിയുടെ കെട്ട് അഴിയുകയാണ്" കഴിഞ്ഞ ഒരാഴച്ചയായി നാട്ടിലുണ്ടായിട്ട് ഞങ്ങളുടെ കൂടെ ഇരിക്കാൻ സമയമുണ്ടായോ? പുലർച്ചെ ഇറങ്ങി പോകുന്ന ങ്ങള് പാതിരാക്കല്ലേ കേറി വരുന്നത് ?" നാട്ടില് ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ദൈവം കുറച്ചു പേരെ രക്ഷപെടുത്തും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാനാണത് "നമ്മൾ അത് ചെയ്തില്ലെങ്കിൽ നന്ദിയില്ലാത്തവരായി പോകും  എന്ന ജയേട്ടന്റെ വാക്കുകൾ കടമെടുത്ത് ഞാന് ഒരലക്ക് അലക്കി( ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ച ലുലുവിന് 5 ലക്ഷം രൂപ കൊടുക്കാം എന്ന് ജയേട്ടൻ  (ജയസൂര്യ)പറഞ്ഞ സമയത്ത് അദ്ദേഹത്തെ അനുമോദിക്കാനായി ഞാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞ താണ്) "നാട്ട്കാരെ ആവശ്യങ്ങൾ ഒക്കെ നിറവേറ്റി ഞങ്ങളുടെ എന്തെങ്കിലും ഒരു കാര്യം ങ്ങള് ശ്രദ്ധിക്കുന്നുണ്ടോ?അവള് വിടുന്ന മട്ടില്ല .എടീ നാട്ടില് ഒരു ദുരന്തമുണ്ടാവുമ്പോഴ് നമ്മൾ ദുരന്തമനുഭവിക്കുന്നവർക്കല്ലെ പരിഗണന്ന നെൽകണ്ടത്? ഞാനും വെച്ച് കാച്ചിഈ ദുരന്ത സേവനം കഴിഞ്ഞ് ഇനി ഞങ്ങളെ എന്ന്നാണാവോ പരിഗണിക്കുക എടീ നമ്മൾക്ക് ഭാഗ്യം കൊണ്ട് വല്യ അപകടവും ദുരന്തവും ഒന്നും പറ്റിയില്ലല്ലോ?ഇതിനെക്കാൾ വലിയ ദുരന്തം എന്ത് പറ്റാനാ എന്ന് ചോദിച്ച് താലിയിലേക്ക് ഒന്നു നോക്കി അവൾ എഴുന്നേറ്റ്  പോയിഅച്ചൻ ഇന്ന് പുട്ടാണോ കഴിച്ചത് എന്ന് ചോദിച്ച് കുഞ്ഞുണ്ണിയും അവന്റെ വഴിക്ക് പോയി ( ഭയങ്കര തള്ളാണല്ലോ എന്ന ന്യൂ ജെൻ ചോദ്യം ) ഇത്രയും സേവനം ഞാൻ ചെയ്തിട്ട് ഇവർക്കൊന്നും എന്നെ ഒരു വിലയമില്ലല്ലോ ഭഗവാനേ ഇവരുടെയൊക്കെ മുടി നേരത്തെ തന്നെ വെളുപ്പിക്കണെ ( ഫീൽ.. അസൂയ ) ഭഗവാനേ എന്ന് പ്രർത്ഥിച്ച് എഴുന്നേറ്റപ്പഴാണ് ഫോൺ ബെല്ലടിച്ചത് ഫോണെടുത്ത് ചെവിയോടു ചേർത്ത് വെച്ചപ്പോൾ മറുതലക്കൽ നിന്നും പതിഞ്ഞ പുരുഷശബ്ദം" ടീം ഞങ്ങളുണ്ട് കൂടെ "യിലെ ശ്രീനാഥ് ജിയല്ലെ അതെ :ആരാണ് സംസാരിക്കുന്ന്എന്റെ പേര് സുരേഷ് എന്നാണ് ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാണ് ഒട്ടും വൈമുഖ്യം വേണ്ട എന്താണെന്ന് വെച്ചാൽ പറയാം "ഞങ്ങളുണ്ട് കൂടെ "ഞാൻ പറഞ്ഞു.സർ: വീട്ടിൽ ഒരു വിൽ ചെയർഉണ്ട് അച്ഛന്റെതായിരുന്നു അഛൻ കഴിഞ്ഞ ആഴ്ച മരിച്ചു അച്ചന്റെ കാലിന് ഒരു ഫ്രാക്ചർ ഉണ്ടായിരുന്നു 1 മാസം മിംമ്സിൽ ആയിരുന്നു  ഡിസ്ചാർജായി വീട്ടിൽ എത്തിയപ്പം വാങ്ങിച്ചതാ  ഒരാഴചയേ ഉപയോഗിച്ചിട്ടുള്ളൂ പിന്നെ അഛന് സൈലന്റ് അറ്റാക്ക് വന്ന് മരിച്ചു നല്ല ബ്രാന്റ് വീൽചെയർ ആണ്  അത് ഇവിടെ കിടന്ന് നശിച്ചുപോവുകയേ ഉള്ളൂ ആക്രിക്കച്ചവടക്കാർക്ക് കൊടുക്കാൻ മനസ്സുവരുന്നില്ല  ആവശ്യമുള്ള ആർക്കെങ്കിലും കൊടുത്താൽ ഞങ്ങൾക്കും അതൊരു സന്തോഷമായിരിക്കും ഉപയോഗിച്ചതായതിനാൽ ഇപ്പോൾ സാറിനോടു പറയാൻ തന്നെ മടിയുണ്ട്അദേഹം നിർത്തിഓണത്തിനിടക്കാണോ ഇയാളുടെ പുട്ടു കച്ചവടം ഇവിടെ ഭക്ഷണത്തിനും വസ്ത്രത്തിനു ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ  ആണ് അയാളുടെ അച്ഛൻ ഉപയോഗിച്ച് ഒഴിവാക്കിയ വീൽചെയറിന് ആൾക്കാരെ അന്വേഷിക്കുന്നത് എന്നതാണ് മനസ്സിലെങ്കിലുംനിങ്ങളുടെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദി ശ്രദ്ധയിൽ വയ്ക്കാം ആരെങ്കിലും അന്വേഷിക്കുക ആണെങ്കിൽ  നമ്പർ കൊടുക്കാം  എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു (സമയം 10:10 PM)ഇയാൾക്ക് ഈ പാതിരാത്രിക്ക് വെറെ പണിയൊന്നുമില്ലെ എന്ന് പറഞ്ഞ് ഭാര്യ കൊണ്ടു തന്ന തോർത്ത് മുണ്ടെടുത്ത്കുളിക്കാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഫോൺ ബെല്ലടിക്കുന്നത് വാസു ഏട്ടൻ എന്നാണ് ട്രൂകാളർ പേര് കാണിച്ചത് നേരം വെവെകിയതിനാൽ ഫോൺ കട്ട് ചെയ്യാൻ പറഞ്ഞ എന്റെ മനസിന്റെ മുകളിൽ   കർത്തവ്യ ബോധം വിജയിച്ചതിനാൽ ഞാൻ ഫോണെടുത്ത് പറയൂ വാസുട്ടാ എന്ന് പറഞ്ഞു (ചിലപ്പോഴൊക്കെ ട്രൂ കാളർചതിക്കാറുണ്ട് എന്നാൽ ഇപ്പോ ചതിച്ചില്ല ) ന്റ പേര് വാസൂ ന്നാ ....വയലിലാണ് താമസം 6 മാസമുമ്പ് വാതം വന്ന് ഇപ്പോ അരക്കു താഴെ സ്വാധീനം  കുറവാണ് ലോട്ടറി വിറ്റാണ് ജീവിക്കുന്നത് ആകെ ഉണ്ടായിരുന്ന വീൽചെയർ വെള്ളപൊക്കത്തിൽ നശിച്ചു, അല്ലെങ്കിലും അത് കേടായിരുന്നുഇവിടെ ഇന്ന് കിണറില് മരുന്നിടാൻ വന്ന ആൾക്കാരാ നമ്പറ് തന്നത് ഓര് പറഞ്ഞു സാറിനെ വിളിച്ച് പറഞ്ഞാ ചെൽപ്പം സഹായിക്കൂന്ന്  പുതിതൊന്നും വേണംന്നില്ല എങ്ങനെങ്കിലും ഒരു വിൽ ചെറ് കിട്ടിയാ വല്യ ഉപകാരാവു മായിരുന്ന്സ്വൽപം പരിഭ്രമത്തിൽ വാസു ഏട്ടൻപറഞ്ഞുഎന്റെ തലക്ക് ഒരു അടി കിട്ടിയതായിട്ടാണ് എനിക്ക് തോന്നിയത് കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാൻ പറ്റാതായി പോയി (സമയം 10:13 PM)എന്ത് അൽഭുതമാണ് സംഭവിക്കുന്നത് കൊടുക്കാനുള്ളവനും വാങ്ങാനുള്ളവനും 3 മിനിട്ട് വ്യത്യാസത്തിൽ എന്നെ വിളിക്കുന്നുകാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നു എന്ന് ഞാൻ പറഞ്ഞ് സെക്കന്റുകൾക്കക്കം ദൈവം കാണിച്ച് തരുകയാണ് മോനെ ശ്രീനാഥെ നിന്റെ അഹങ്കാരം ( ഞാൻ ചെയ്യുന്നു എന്ന ഭാവം ) നീ എതെങ്കിലും ബേങ്കിന്റെ ലോക്കറിൽ വെച്ചേക്ക് ഈ പ്രപഞ്ചമായി മാറാനും എല്ലാത്തിലും അന്തര്യാമിയായിരിക്കാനും എനിക്ക് കഴിയുമെങ്കിൽ എല്ലാ കാര്യങ്ങളും കോഡിനേറ് ചെയ്യാനും എനിക്ക് പറ്റുംപിന്നെ നിയെന്താ വിചാരിച്ചത് നിന്റെയൊക്കെ കയ്യീന്ന് കാശും വാങ്ങി കാര്യങ്ങൾ ചെയ്തു തരുന്ന പണിയാണ് എനിക്ക് എന്നാണോ എല്ലാറ്റിനും ഇവിടെ ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട് അതനുസരിച്ച് കാര്യങ്ങൾ നടക്കും എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല  ഭൂമിയെ പരമാവധി നശിപ്പിച്ച് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിട്ട് എന്നെ കുറ്റം പറയുന്നോഎന്ന് എന്നെ നോക്കി പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത് എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കുണ്ടായിരുന്നു.ഞാനപ്പോ തന്നെ എന്റെ സുഹൃത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ പ്രകാശേട്ടനെ വിളിച്ച് കാര്യം പറഞ്ഞു മൂപ്പര് അപ്പോത്തന്നെ സുരേഷ് സാറിന്റെ വീട്ടിൽ പോയി വീൽചെയർ എടുത്ത് വാസു ഏട്ടന് കൊടുത്തു ഓട്ടോക്കൂലി പോലും വാങ്ങാതെ അദ്ദേഹവും എന്നെ അത്ഭുതപെടുത്തി (11:55 PM)ഈ അത്ഭുതം ലോകത്തോട് ഉറക്കെ വിളിച്ച് പറയണം ന്ന് കരുതി രാംജി യെ വിളിച്ച് പറഞ്ഞപ്പോൾ ലോകത്ത് അത്ഭുതമല്ലാത്തത് എന്താണ് എന്ന് ചോദിച്ച് ആ മനുഷ്യനും എന്നെ അത്ഭുതപെടുത്തിശരിയാണ് ഈ പ്രപഞ്ചവും ജീവനും ചെടിയും എല്ലാം അത്ഭുതങ്ങൾ തന്നെനിങ്ങൾക്ക് ഇത് അത്ഭുതമാണോ എന്ന് എനിക്കറിയില്ലസ്നേഹാത്ഭുതങ്ങളോടെഡോ.ശ്രീനാഥ് കരയാട്ട്9946740888

Thu, 16 Mar 2023

All blogs